അന്തിക്കാട്: നടുവില്‍ക്കര, കാഞ്ഞാണി, വാടാനപ്പിളളി എന്നിവിടങ്ങളില്‍ കാട്ടു കടന്നല് ആക്രമണത്തില്‍ ഏഴ് പേര്‍ക്ക് പരിക്ക്. നടുവില്‍ക്കരയില്‍ കടന്നല് കുത്തേറ്റ് വയോധികന് ഗുരുതരാവസ്ഥയില്‍ .കാഞ്ഞാണിയില്‍ വീട്ടമ്മയടക്കം ആറോളം പേര്‍ക്ക് കടന്നലാക്രമണം. വീട്ടമ്മ കാരമുക്ക് ആശുപത്രയില്‍ ചികത്സ തേടി.
നടുവില്‍ക്കര മുസ്ലീം പള്ളിക്ക് സമീപം എഴുപത്തിമൂന്ന് വയസ്സുള്ള ആലത്തി ചേന്ദപ്പന് ആണ് ശരീരമാസകലം കടന്നല് കുത്തേറ്റ് അവശനായി തൃശ്ശൂര്‍ ജൂബിലി മിഷന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.വെള്ളിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. വീടിനു കിഴക്കുവശത്തുള്ള പറമ്പില്‍ നടക്കുമ്പോഴാണ് കാട്ടു പുല്ലുകള്‍ക്കിടയില്‍ നിന്ന് ചേന്ദപ്പന് കടന്നല് കുത്തേറ്റത്. ഒന്നര വര്‍ഷം മുമ്പ് ഈ പ്രദേശത്ത് കടന്നലാക്രമണത്തില്‍ ഒരാള്‍ മരിച്ചിരുന്നു.
കാഞ്ഞാണി മൂന്നും കൂടിയ സെന്ററിനു വടക്ക്, ചന്ദ്ര ആര്‍ട്സ് ക്ലബ്ബിനു പരിസരത്ത് കടന്നല് കുത്തേറ്റ് മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥി അടക്കം ആറ് പേര്‍ക്ക് പരിക്കേറ്റു. 55 കാരിയായ മേനോത്ത് സരോജിനി കാരമുക്ക് ആശുപത്രിയില്‍ ചികിത്സ തേടി.കൊച്ചുമോന്(50), സ്മിത, മേരി എന്നീ വീട്ടമ്മമാരേയും മറ്റു വഴിപോക്കരേയും കടന്നല് ആക്രമിച്ചു. കൂറ്റന്‍ തെങ്ങില്‍ നാലടി നീളത്തില്‍ രണ്ടടി വീതിയിലാണ് കൂട് കാണപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: