Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്വാമിജിയുടെ സമാധിക്കുശേഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2016, 07:34 pm IST
in Samskriti

വിവേകാനന്ദസ്വാമികളെ ഗുരുവായി സ്വീകരിച്ച് അദ്ദേഹത്തിന്റെ സന്ദേശപ്രചാരണത്തിനുവേണ്ടി ജീവിതം സമര്‍പ്പിക്കുന്നതിനാണ് നിവേദിത ഇന്നാട്ടില്‍ വന്നത്. അതിനാല്‍ സ്വാമിജിയുടെ അന്തര്‍ധാനം നിവേദിതക്ക് എത്രത്തോളം മര്‍മ്മഭേദകമായിരുന്നുവെന്ന് ഊഹിക്കാം. എന്നിരുന്നാലും അവര്‍ ദൃഢചിത്തയായിരുന്നു. ഹൃദയത്തിനകത്തെ ദുഃഖം മുഴുവന്‍ നിയന്ത്രിച്ചുകൊണ്ട് അവര്‍ പ്രവര്‍ത്തനങ്ങളില്‍ മുഴുകി. ഗുരു ആരംഭിച്ച പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുക എന്നതാണല്ലോ ശിഷ്യരുടെ പ്രധാന കര്‍ത്തവ്യം.

വിവേകാനന്ദ സ്വാമികളാല്‍ സ്ഥാപിതമായ രാമകൃഷ്ണ മിഷന്, രാഷ്‌ട്രീയകാര്യങ്ങളുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. ആദ്ധ്യാത്മികോന്നതിയും ലോകസേവനുമാണ് മിഷന്റെ ലക്ഷ്യങ്ങള്‍. എന്നാല്‍ നിവേദിത അന്നത്തെ രാഷ്‌ട്രീയ കാര്യങ്ങളിലും മറ്റും ഇടപെടുവാന്‍ തുടങ്ങിയതോടെ അവര്‍ക്ക് മഠത്തിന്റെയും മിഷന്റെയും അംഗത്വം ഉപേക്ഷിക്കേണ്ടിവന്നു. ഇന്നാട്ടിലെ എല്ലാവരിലും ദേശീയബോധം ഉണര്‍ത്താനും സാമുദായികൈക്യം ദൃഢപ്പെടുത്തുവാനും വേണ്ടി അവര്‍ കഠിനപ്രയത്‌നം ചെയ്തു.

അവര്‍ക്ക് വളരെ ഭംഗിയായി പ്രസംഗിക്കുവാന്‍ കഴിവുണ്ടായിരുന്നു. ജീവിതത്തില്‍ സ്വയം അനുഷ്ഠിക്കാത്ത ഒന്നിനെയും കുറിച്ച് അവര്‍ വെറുതെ പ്രസംഗിച്ചിരുന്നില്ല. വിശ്വസ്തയായി നിലകൊള്ളുക എന്നതായിരുന്നു അവരുടെ അന്തസ്സ്, പൂര്‍ണതയിലെത്തിച്ചേരുക എന്നതായിരുന്നു അവരുടെ ആഗ്രഹം. തന്റെ പ്രസംഗത്തിന്റെ അവസാനത്തില്‍ ആവേശത്തോടുകൂടി അവര്‍ പറയും: ”നമ്മുടെ സ്വദേശത്തുനിന്നുതന്നെയല്ലേ നമുക്ക് എല്ലാം കിട്ടിയിട്ടുള്ളത്- ജീവന്‍, ആഹാരം, ബന്ധുമിത്രാദികള്‍, ആശ്രിതജനങ്ങള്‍, ആദരവ് ഇവയെല്ലാം. ഈ ദേശം തന്നെയല്ലെ നമ്മുടെ പ്രത്യക്ഷമാതാവ്! എന്നിട്ടും അമ്മയെ ഭാരതമാതാവിന്റെ രൂപത്തില്‍ കാണാനുള്ള ആഗ്രഹം നമുക്ക് വളര്‍ത്തിയെടുക്കേണ്ട എന്നോ?”

ശ്രീരാമകൃഷ്ണ-വിവേകാനന്ദന്മാരുടെ ആദര്‍ശങ്ങളെ സര്‍വത്ര പ്രചരിപ്പിച്ച് ഭാരതത്തിന്റെ ഐക്യബോധം കെട്ടുറപ്പുള്ളതാക്കിത്തീര്‍ക്കാന്‍ അവര്‍ എപ്പോഴും ശ്രദ്ധിച്ചിരുന്നു. ”ഈ രണ്ട് മഹാജീവിതങ്ങളിലാണ് ഭാരതത്തിന്റെ ഐക്യം മുഴുവന്‍ പ്രതിഷ്ഠിതമായിരിക്കുന്നത്. ഭാരതവര്‍ഷം ഈ മഹാപുരുഷന്മാരെ ഹൃദയത്തില്‍ ധരിക്കണം. അതാണ് ഏറ്റവും കൂടുതല്‍ ഈ ദേശത്തിനാവശ്യം” എന്ന് അവര്‍ പറയാറുണ്ട്.

അവരുടെ പ്രസംഗങ്ങളില്‍ ഈ നാടിനോടുള്ള നിഷ്‌കപടമായ സ്‌നേഹവും ശ്രദ്ധയും പ്രകടിതമായിരുന്നു. അഖണ്ഡഭാരതത്തിന്റെ ചിത്രം അവര്‍ ജനങ്ങളുടെ മുന്‍പില്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു. ഈ അഖണ്ഡഭാരതത്തിന്റെ സേവനത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിക്കുവാന്‍ അവര്‍ എല്ലാവരോടും അഭ്യര്‍ത്ഥിച്ചു.

സ്വാമി വിവേകാനന്ദന്‍ ശിഷ്യരുടെയും ഭക്തരുടെയും സംഘത്തില്‍ വച്ച് ഒരിക്കല്‍ പറയുകയുണ്ടായി: ”ഹിന്ദുക്കള്‍ക്കിടയില്‍ രാഷ്‌ട്രീയാവബോധം ഉണര്‍ത്തുന്നതില്‍ നിവേദിതയ്‌ക്ക് വലിയ പങ്ക് നിര്‍വഹിക്കാനാകും.” എന്നാല്‍ സ്വാമിജിയുടെ സമാധിക്കുശേഷം ബേലൂര്‍ മഠത്തിന്റെ പരമാധികാരികളായി വന്നവര്‍ ആത്മീയ ദര്‍ശങ്ങളല്ലാതെ മറ്റൊന്നിനെയും അംഗീകരിക്കുന്നവരായിരുന്നില്ല.

രാമകൃഷ്ണമിഷനുമായി സഹകരിച്ച് ഭാരത സ്ത്രീകള്‍ക്കുവേണ്ടി സേവനമനുഷ്ഠിക്കാന്‍ നിവേദിതയ്‌ക്ക് താല്‍പര്യമുണ്ടായിരുന്നുവെങ്കിലും സ്വന്തം രാഷ്‌ട്രീയ ലക്ഷ്യം ഉപേക്ഷിക്കുവാന്‍ അവര്‍ തയ്യാറായിരുന്നില്ല. രാമകൃഷ്ണ മിഷന്റെ പ്രഥമാധ്യക്ഷനായിരുന്ന ബ്രഹ്മാനന്ദ സ്വാമികള്‍ക്ക് നിവേദിത എഴുതി: ”ഭാരത മാതാവ് എന്ന ആദര്‍ശവുമായി ഞാന്‍ താദാത്മ്യം പ്രാപിച്ചുകഴിഞ്ഞിരിക്കുന്നു. മാതാവിനുവേണ്ടിയുള്ള മരണമാണ് മറ്റു പ്രകാരത്തില്‍ ജീവിക്കുന്നതിനേക്കാള്‍ സ്വീകാര്യം.”

സ്വാമി വിവേകാനന്ദന്റെ സമാധിക്കുശേഷം കൃത്യം പതിനാലു ദിവസം കഴിഞ്ഞ് (1902 ജൂലൈ 18) നിവേദിത എഴുതിയ ഒരു കത്ത് സുദീര്‍ഘമായ ചര്‍ച്ചയ്‌ക്ക് വിഷയമായി. പത്രങ്ങള്‍ ആ ചര്‍ച്ച ഏറ്റെടുത്തു. ‘പത്രിക’ എന്ന പത്രത്തില്‍ സിസ്റ്റര്‍ നിവേദിത എന്ന ശീര്‍ഷകത്തില്‍ വന്ന വാര്‍ത്ത ഇപ്രകാരമായിരുന്നു: ”ഇനിമേല്‍ നിവേദിതയുടെ പ്രവര്‍ത്തനങ്ങള്‍ രാമകൃഷ്ണമഠത്തിന്റെ അനുവാദത്തോടെയായിരിക്കുന്നതല്ലെന്നും സ്വതന്ത്രമാണെന്നും ബേലൂര്‍ മഠവും സിസ്റ്റര്‍ നിവേദിതയും തീരുമാനിച്ചിരിക്കുന്നു.”

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

Kerala

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍
Kerala

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

World

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.