പേട്ട: വെളിയിട വിസര്‍ജന വിമുക്ത മേഖലയില്‍ ചരിത്രനേട്ടം കുറിച്ചുവെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പ്രഹസനം. നാലുമാസം കൊണ്ട് 2.14 ലക്ഷം
ചാക്ക രണ്ട് സെന്റ് കോളനി നിവാസികള്‍ തങ്ങള്‍ അനുഭവിക്കുന്ന ദുരിതം മഹിളാ മോര്‍ച്ചാ മണ്ഡലം പ്രസിഡന്റ് ജയാരാജീവിനോട് പറയുന്നു
ശൗചാലയങ്ങള്‍ ഗ്രാമങ്ങളിലും ദുര്‍ഘട പ്രദേശങ്ങളിലും നിര്‍മ്മിച്ചുവെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ തലസ്ഥാനത്തെ ഹരിജന്‍ കോളനി അടിസ്ഥാന സൗകര്യങ്ങളോ ശൗചാലയമോയില്ലാതെ മൂന്ന് പതിറ്റാണ്ട് പിന്നിടുകയാണ്. ചാക്ക രണ്ട് സെന്റില്‍ താമസിക്കുന്ന മുപ്പത്തിയഞ്ചോളം കുടുംബങ്ങളാണ് ഇത്തരത്തില്‍ കടുത്ത ദുരിതത്തിന് വിധേയമായിരിക്കുന്നത്. ഇഴ ജന്തുക്കളുടെ ഭീഷണിയുളള റെയില്‍വേയുടെ വശങ്ങളിലും ആളൊഴിഞ്ഞ വെളിയിടങ്ങളിലും വിസര്‍ജ്ജനം നടത്തുന്ന ഇവരുടെ ജീവിതം ഭരണാധികാരികള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ശൗചാലയത്തിന് വേണ്ടി മുറവിളികൂട്ടിയിട്ടും അധികൃതര്‍ കണ്ണ് തുറക്കുന്നില്ല.
1987 കളില്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുളള കൈരളി, ശ്രീ എന്നീ സിനിമാ തിയേറ്റര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തമ്പാനൂരില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവരാണ് രണ്ട് സെന്റ് കോളനിവാസികള്‍. വയല്‍പ്രദേശമായിരുന്ന ഇവിടെ നികത്തി രണ്ട് സെന്റ് വീതം പട്ടയം നല്‍കിയപ്പോള്‍ ആറ് സെന്റ് സ്ഥലം പൊതു ശൗചാലയ നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ മാറ്റിയിരുന്നു. എന്നാല്‍ ഇടതു-വലത് മുന്നണികള്‍ മാറിമാറി സംസ്ഥാന ഭരിച്ചിട്ടും ശൗചാലയ നിര്‍മ്മാണം നടന്നില്ല. വീടില്ലാത്തവര്‍ ഇവിടം കയ്യേറിയതോടെ ശൗചാലയത്തിനുളള സ്ഥലവും നഷ്ടമാവുകയായിരുന്നു. കോളനിവാസികളുടെ ദുരിതത്തെ തുടര്‍ന്ന് രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് പേട്ട സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ രണ്ട് സെന്റ് കോളനിയിലും സമീപത്തെ പഞ്ചാബിഹൗസ് കോളനിയിലും പത്ത് കുഴികക്കൂസുകള്‍ നിര്‍മ്മിച്ച് ടാര്‍പോളിന്‍ കൊണ്ട് മറച്ച് നല്‍കി. ആനയറ കമ്പിയ്‌ക്കകം വയല്‍ പ്രദേശങ്ങളിലുളള മഴവെളളം വരെ ഇവിടേയ്‌ക്കാണ് ഒഴുകുന്നത്. തുടര്‍ന്ന് വിഎസ്സിന്റെ കാലത്ത് കോളനിയില്‍ കൂടി ഓടനിര്‍മ്മാണമെന്ന് പറഞ്ഞ് പാര്‍വ്വതി പുത്തനാറുമായി ബന്ധപ്പെടുത്തി കുഴിച്ചതല്ലാതെ ഓട നിര്‍മ്മാണം നടന്നില്ല. പാര്‍ട്ടിക്കാര്‍ക്ക് വേണ്ടത് ഗുണ്ടകളെ മാത്രമായിരുന്നുവെന്ന് യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ കോളനിക്കാര്‍ തുറന്ന് പറയുന്നു. വീടിന് വേണ്ടി അപേക്ഷ നല്‍കുന്ന കാലാവധി കഴിഞ്ഞ 5ന് അവസാനിക്കുമെന്നിരിക്കേ 4ന് ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ വി. മുരളീധരന്റെ നേതൃത്വത്തില്‍ കോളനിക്കാരുടെ അപേക്ഷ മേയര്‍ക്ക് നല്‍കി. എന്നാല്‍ അപേക്ഷയില്‍ കൗണ്‍സിലര്‍ ഒപ്പിടാന്‍ വിസമ്മതിച്ചു. താന്‍ ഒപ്പിട്ടെങ്കില്‍ മാത്രമേ വായ്‌പ കിട്ടുകയുളളുവെന്ന ഭീഷണിയാണ് കൗണ്‍സിലര്‍ ശോഭാറാണി നടത്തിയതെന്ന് കോളനിക്കാര്‍ പറയുന്നു.
















