Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആധിവ്യാധികളുടെ ഉല്‍പ്പത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2016, 08:55 pm IST
in Samskriti

ഉദ്ദേശ്യസാധ്യത്തിന് വിപരീതങ്ങളായ വാസനകളും സാഹചര്യങ്ങളും എല്ലാവരിലും എല്ലാ കാര്യങ്ങള്‍ സംബന്ധിച്ചും ഉണ്ടായേക്കാം. അവയാണ് സാധ്യത്തെ മിക്കവാറും തടയുന്നത്. അതിനാല്‍ ഏതൊരുദ്ദേശ്യത്തിന്റെ സാധ്യത്തിനും ആദ്യമായി ചെയ്യേണ്ടത് വിരുദ്ധവാസനകളെ അടയ്‌ക്കലാണ്. രണ്ടാമത് അനുകൂല വാസനകളെ ഉണ്ടാക്കിത്തീര്‍ക്കലാണ്. ഏതൊന്നിന്റെ സാധ്യതയ്‌ക്കും ഈ രണ്ട് കാര്യങ്ങളാണ് ആവശ്യമായിരിക്കുന്നത്. ആകാശഗമനസിദ്ധിയിലും അവ തന്നെയാണ് ആവശ്യമായിട്ടിരിക്കുന്നത്. അതിനാല്‍ ആദ്യംതന്നെ വിരുദ്ധവാസനകളെയൊക്കെ അടയ്‌ക്കണം. പിന്നെ പ്രാണവായുക്കളെ അനുകൂലിപ്പിച്ച് ആജ്ഞാനുവര്‍ത്തികളാക്കിത്തീര്‍ക്കണം. അപാനദ്വാരസങ്കോചം, മഹാമുദ്ര ഭോജനശുദ്ധി, മനഃശുദ്ധി, യോഗാനുഷ്ഠാനം, സജ്ജനസംസര്‍ഗ്ഗം, സര്‍വ്വത്യാഗം, പ്രാണായാമം, ചിത്തവൃത്തിജയം എന്നിങ്ങനെയുള്ള അഭ്യാസങ്ങളെ യുക്തിയോടുകൂടി ചെയ്യുമ്പോള്‍ അഭിജ്ഞനായിരിക്കുന്നൊരാള്‍ക്ക് കാലംകൊണ്ട് പ്രാണങ്ങളൊക്കെ വശവക്തികളായിത്തീരും.

കുതികാല്‍കൊണ്ട് യോനിയെ അമര്‍ത്തി ഗുരുദ്വാരത്തെ സങ്കോചിപ്പിച്ച് അപാനവായുവിനെ മേലോട്ട് ഹൃദയത്തിലേക്കാകര്‍ഷിച്ചു നിര്‍ത്തുന്നതിന് മൂലബന്ധം എന്നു പറയുന്നു. പ്രാണജയത്തിന് ഏറ്റവും പറ്റിയ അഭ്യാസങ്ങളിലൊന്നാണ് മൂലബന്ധകാരണം. പ്രാണജയംകൊണ്ട് ഈ ലോകത്ത് സാധിക്കാത്ത കാര്യങ്ങളൊന്നുമില്ല. ആന്ത്രവേഷ്ടനി എന്ന നാഡിയെ തിരിച്ചറിഞ്ഞ് അതിനുള്ളിലുള്ള അന്തഃകുണ്ഡലിനീശക്തിയെ ഉണര്‍ത്താനും അറിയാനും കഴിഞ്ഞാല്‍ എല്ലാ കാര്യങ്ങളും സാധിക്കും. പ്രസ്തുത ശക്തിയാണ് ശരീരത്തില്‍ ബുദ്ധിയും മനസ്സും പ്രാണനുമെല്ലാമായി വര്‍ത്തിക്കുന്നത്. കുണ്ഡലിനീശക്തിയും കലയും ജീവനുമെല്ലാം പ്രസ്തുത അന്തഃകുണ്ഡലിനിയുടെ രൂപവിശേഷങ്ങള്‍ തന്നെ. പ്രസ്തുത ശക്തിയുടെ സ്വാധീനംകൊണ്ടും പ്രാണപാനസ്വരൂപേണ ശരീത്തില്‍ ചലിച്ചുകൊണ്ടിരിക്കുന്ന വായു ചലിക്കാതെ നിശ്ചലമായി നില്‍ക്കുന്നപക്ഷം ഒരു രോഗത്തിന്റെയും ബാധയുണ്ടാകില്ല.

ശരീരദുഃഖത്തെ വ്യാധിയെന്നും, മാനസികദുഃഖത്തെ ആധിയെന്നും പറയുന്നു. രണ്ടിനും ഹേതു അജ്ഞാനംതന്നെ. അജ്ഞാനത്താല്‍ മൂര്‍ഖത തടിച്ചുകൊഴുത്ത് ആഗ്രഹങ്ങളായിത്തീരുന്നു. ആഗ്രഹങ്ങള്‍ ഒന്നിനുമീതെ മറ്റൊന്നെന്ന കണക്കില്‍ അവസാനമില്ലാതെ പ്രവഹിക്കാന്‍ തുടങ്ങും. അവയില്‍ പലതും നിറവേറാതെ നിരാശക്ക് കാരണമായിത്തീരും. നിറവേറ്റപ്പെടാത്ത ആഗ്രഹങ്ങള്‍ക്ക് ഹേതുവായിട്ട് മനസ്സ് വിമുഖവും അസ്വസ്ഥവുമായിത്തീരും. അങ്ങനെ പലപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്ന അസ്വാസ്ഥ്യഹേതുവായിട്ട് മനസ്സെപ്പോഴും നിരാശാജടിലവും ദുഃഖപൂര്‍ണ്ണവുമായിത്തീരും. ആ അവസ്ഥയെ ആണ് ആധിയെന്നു പറയുന്നത്.

ദുഷ്ടാന്നഭക്ഷണം, ദുര്‍ദ്ദേശസഞ്ചാരം, അകാലഭോജനം, ശവം വഹിക്കല്‍, രോഗികളോട് കൂടിച്ചേര്‍ന്നിരിക്കല്‍ തുടങ്ങിയ പല കാരണങ്ങളെക്കൊണ്ടും ശരീരത്തിലെ വാതാദിദോഷങ്ങള്‍ കോപിച്ചിളകി പലവിധ രോഗങ്ങള്‍ക്കും കാരണമാകുന്നു. നല്ലതോ ചീത്തയോ എന്തായാലും വാസനകള്‍ വര്‍ധിക്കുമ്പോള്‍ അനുഭവങ്ങളും വര്‍ധിക്കുന്നു. അനുഭവങ്ങളെല്ലാം സംസാരത്തിലുള്ളവ ആകയാല്‍ അവ നല്ലതോ ചീത്തയോ എന്തായാലും അവയ്‌ക്കെല്ലാം അജ്ഞാനം മൂലഹേതുവും, ദുഃഖം പരിണിതഫലവുമാകുന്നു. ആധിവ്യാധികളുടെ ഉല്‍പത്തി സ്വരൂപം സാമാന്യമായിട്ടിങ്ങനെയാണ്.

ആധികള്‍ രണ്ട് തരത്തില്‍ ഉണ്ടെന്ന് പറയപ്പെടുന്നു. അവയെ സംസാരമെന്നും വ്യവഹാരമെന്നും പറയുന്നു. സംസാരം സാമാന്യവും വ്യവഹാരം പ്രത്യേകവുമാണ്. ഉദ്ദിഷ്ടവസ്തുവിന്റെ പ്രത്യേകമായ ആധി നീങ്ങും, അജ്ഞാനനാശത്താല്‍ സാമാന്യമായ ആധിയും നീങ്ങും. ആധികള്‍ നീങ്ങുമ്പോള്‍ ആധിജാതങ്ങളായ വ്യാധികളും ശമിക്കും. ശരിയായ ആത്മജ്ഞാനം മാത്രമേ സ്ഥിരമായ ആധി നീങ്ങി സുഖപ്രാപ്തിയുണ്ടാക്കൂ. ആധിജാതങ്ങളില്ലാത്ത ത്രിദോഷകോപംകൊണ്ടുണ്ടായ രോഗങ്ങള്‍ ഔഷധമന്ത്രപ്രയോഗങ്ങള്‍കൊണ്ട് മാറും.

ആധിയെങ്ങനെ വ്യാധിയായിത്തീരുന്നുവെന്നാണെങ്കില്‍ പറയാം. മനസ്സ് വിധുരമായിത്തീരുമ്പോള്‍ ശരീരവും അതുപോലെ പ്രക്ഷുബ്ധമായിത്തീരും. പ്രക്ഷുബ്ധമായ ശരീരത്തിലെ നാഡികള്‍ ചഞ്ചലങ്ങളും ശരിയായ പ്രാണഗതിയെ തടയുന്നവയുമായിത്തീരും. അപ്പോള്‍ പ്രാണന്റെ ചലനത്തില്‍ സാരമായ മാറ്റമുണ്ടാകും. പ്രാണവായുക്കളുടെ അപഥസഞ്ചാരംകൊണ്ട് ജഠരാഗ്‌നിക്കും കാര്യമായ മാറ്റമുണ്ടാകും. അപ്പോള്‍ ആഹാരം ശരിക്കും ദഹിക്കാതെ അജീര്‍ണ്ണത്തമോ കുചീര്‍ണ്ണത്തമോ സംഭവിക്കും. അപ്പോള്‍ വാതാദിദോഷങ്ങളുടെ കോപത്തിനും അത് ഹേതുവായിത്തീരും. പലവിധ രോഗങ്ങളുടെ ഉല്‍പത്തിക്കു ഇടവരികയും ചെയ്യും.

ഇനി മന്ത്രങ്ങളെക്കൊണ്ട് രോഗം മാറ്റുന്നതെങ്ങനെയെന്ന് പറയാം. കടുക്ക കഴിച്ചാല്‍ വിരേചനമുണ്ടാകുമെന്നത് പ്രത്യക്ഷമാണല്ലോ. യരലവാദികളായ അക്ഷരങ്ങളും അതുപോലെ ശരീരത്തിലെ പ്രാണഗതിക്ക് പല വ്യത്യാസങ്ങളും വരുത്തുന്നു. പ്രാണഗതിയുടെ വ്യത്യാസംകൊണ്ട് ജഠരാഗ്‌നിക്കും പചനക്രിയയ്‌ക്കുമെല്ലാം മാറ്റം വരുന്നു. അവയെല്ലാം യഥാതഥമായി പ്രവര്‍ത്തിക്കുമ്പോള്‍ രോഗം മാറി ശരീരത്തിന് ആരോഗ്യവും മനസ്സ് നിര്‍മ്മലവുമായിത്തീരുന്നു. നിര്‍മ്മലമായ മനസ്സും ആരോഗമായ ശരീരവുമുള്ളപ്പോള്‍ ജീവന്‍ സന്തുഷ്ടനാണ്. എന്നാല്‍ ആ അവസ്ഥ സ്ഥിരപ്പെടണമെങ്കില്‍ ആത്മജ്ഞാത്തിന് ദൃഢത കിട്ടുകതന്നെ വേണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.