കൊച്ചി: ബെംഗളൂരു സെഷന്‍സ് കോടതി വിധിയുടെ പശ്ചാത്തലത്തില്‍, ഉമ്മന്‍ചാണ്ടി എംഎല്‍എ സ്ഥാനം രാജിവയ്ക്കേണ്ടിവരും. അതല്ലാതെ വഴിയില്ല.
രവി പൂജാരി തന്നെ ഭീഷണിപ്പെടുത്തിയെന്ന പരാതി ഉയര്‍ത്തി രമേശ് ചെന്നിത്തല ഉമ്മന്‍ചാണ്ടി ക്യാമ്പിനെതിരെ ഓങ്ങിയപ്പോഴാണ്, ഉമ്മന്‍ചാണ്ടിക്കുമേല്‍, അശനിപാതം പോലെ, വിധി. ആവശ്യത്തിനും അനാവശ്യത്തിനും രാജിവച്ചു പാരമ്പര്യമുള്ള ഉമ്മന്‍ചാണ്ടി ഇക്കുറിയും രാജിവയ്ക്കുന്നതിലായിരിക്കും, അദ്ദേഹത്തിന്റെ ശത്രുവായ എ.കെ. ആന്റണിക്കും താല്പര്യം.
ഇ.പി. ജയരാജന്റെ രാജിയുടെ സാഹചര്യം ഉമ്മന്‍ചാണ്ടിക്കെതിരെ കനത്തുനില്ക്കുന്നു. ഉമ്മന്‍ചാണ്ടി രാജിവച്ചില്ലെങ്കില്‍, വി.എം. സുധീരനും ആന്റണിയും ധാര്‍മികതയുടെ പ്രശ്നം ഉയര്‍ത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: