തൃശൂര്‍: പഴയന്നൂരില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ ഡിവൈഎഫ്ഐ -സിഐടിയു ഗുണ്ടകളുടെ ആക്രമണം. പൂവത്തിങ്കല്‍ സജീഷ്(31), ഉണ്ണികൃഷ്ണ്‍(42), സന്തോഷ്(32), പുത്തന്‍കളം ജയപ്രകാശ്(31) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
സജീഷിന്റെയും സന്തോഷിന്റെയും നില ഗുരുതരമാണ്. കുംബളക്കോട് ശാഖാ മുഖ്യ ശിക്ഷകാണ് സജീഷ്. ശാഖക്കു ശേഷം ബൈക്കുകളില്‍ പോകുകയായിരുന്ന ഇവരെ കല്ലെറിഞ്ഞ് വീഴ്ത്തിയ ശേഷമായിരുന്നു പതിനഞ്ചോളം വരുന്ന സംഘം വടിവാള്‍, കമ്പിപ്പാര എന്നിവ ഉപയോഗിച്ച് ആക്രമിച്ചത്. തലക്കും കൈക്കും മാരകമായ വെട്ടേറ്റിട്ടുണ്ട്.
പഴയന്നൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജയന്‍, സിപിഎം ലോക്കല്‍ സെക്രട്ടറിയും നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയുമായ എന്‍എന്‍ ശ്രീനിവാസന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം.
പരിക്കേറ്റവരെ തൃശൂര്‍ അശ്വനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മന്ത്രി എ.സി മൊയ്തീന് പികെ ബിജു എംപി എന്നിവര്‍ പങ്കെടുത്ത പഴയന്നൂരിലെ പരിപാടിക്ക് ശേഷമാണ് ആക്രമണം.
ബിജെപി ജില്ലാ പ്രസിഡന്റ് എ. നാഗേഷ് നേതാക്കളായ സുരേന്ദ്രന് ഐനിക്കുന്നത്ത്, ഇ.കൃഷ്ണന് നമ്പൂതിരി, പ്രഭാകരന് മാഞ്ചാടി,പികെ മണി എന്നിവര്‍ അക്രത്തിന് ഇരയായവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: