പാനൂര്‍: ചെറുവാഞ്ചേരിയില്‍ എ.അശോകന്റെ വീടിനു നേരെ നടന്നതായി പറയുന്ന ബോംബേറില്‍ ദുരൂഹത. ഇന്നലെ പുലര്‍ച്ചെ വീടിന്റെ ജനല്‍ഗ്ലാസില്‍ അജ്ഞാതസംഘം ബോംബേറിയുകയും, അശോകന്റെ ഗണ്മാന് രഞ്ജിത്തിന് പരിക്കേല്‍ക്കുകയുമായിരുന്നു. ഇക്കഴിഞ്ഞ വിജയദശമി ദിനത്തിലും എ.അശോകന്റെ വീടിനു മുന്നില്‍ ബോംബേറിഞ്ഞുവെന്ന വ്യാജവാര്‍ത്തയ്ക്കു ശേഷം നടന്ന ബോംബു നാടകം പോലീസിനും സംശയം ജനിപ്പിച്ചിട്ടുണ്ട്. പുലര്‍ച്ചെ നടന്ന സ്ഫോടനത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ കണ്ടൂവെന്ന് ചൂണ്ടിക്കാണിച്ച് എ.അശോകന് പരാതിയും നല്‍കിയിട്ടുണ്ട്. ഇതു ആസൂത്രിമാണെന്ന് വ്യക്തം. വിജയദശമി ദിവസം നടന്ന ബോംബ് സ്ഫോടനത്തില്‍ എ.അശോകന് പരിക്കേറ്റതായും സിപിഎം മുഖപത്രം വാര്‍ത്തയും നല്‍കിയിരുന്നു. ചെറുവാഞ്ചേരിയില്‍ സംഘര്‍ഷമുണ്ടാക്കാനുളള ബോധപൂര്‍വ്വമായ ശ്രമമാണ് ബോംബ് സ്ഫോടനത്തിനു പിന്നിലെന്ന് ആക്ഷേപം ശക്തമാണ്. നാളെ ചെറുവാഞ്ചേരി ലോക്കല്‍കമ്മറ്റി ഓഫീസ് കെട്ടിടത്തിനു തറക്കല്ലിടല്‍ നടക്കുന്നതിനിടെ നടന്ന ബോംബേറ് സിപിഎം നേതൃത്വം നടത്തിയ ആസൂത്രണമാണ്.പാര്‍ട്ടി ഓഫീസ് കെട്ടിടം തറക്കല്ലിടലിന് പ്രാധാന്യം ലഭിക്കാനുളള തന്ത്രമാണിതെന്നും സൂചനയുണ്ട്.
ബിജെപിയില്‍ നിന്നും പുറത്താക്കപ്പെട്ട എ.അശോകന് സിപിഎമ്മില്‍ ചേര്‍ന്നതിനു ശേഷം കണ്ണവം പോലീസ് സ്റ്റേഷനില്‍ അമ്പതോളം കേസുകള്‍ രജിസ്റ്റ്ര് ചെയ്തിട്ടുണ്ട്. എല്ലാ സംഭവങ്ങള്‍ക്കു പിന്നിലും അശോകന്റെ ഇടപ്പെടല്‍ ഉണ്ടായിരുന്നു. പാര്‍ട്ടി ഓഫീസിനു നേരെ അക്രമം നടന്നൂവെന്ന നുണപ്രചരണമായിരുന്നു തുടക്കത്തില്‍. അതിന്റെ പേരില്‍ നിരപരാധികളായ യുവാക്കളെ കേസില്‍പ്പെടുത്തി. അശോകന്റെ അടുത്ത അനുയായി തന്നെ പരസ്യമായി ഓഫീസിന്റെ കൊടിയും, ബോര്‍ഡും തകര്‍ത്തതോടെ ഓഫീസ് പൊളിനാടകം അവസാനിച്ചു. ഓഫീസ് കെട്ടിടം ഒഴിയാന്‍ ഉടമ ആവശ്യപ്പെട്ടെങ്കിലും അശോകന് ഒഴിയാന്‍ തയ്യാറായില്ല. നിലവില്‍ കേസ് കോടതിയിലാണ്. ഇങ്ങിനെ പ്രദേശത്തെ സിപിഎം അക്രമത്തിന്റെ കേന്ദ്രമാക്കി നേട്ടം കൊയ്യാനാണ് ഇതേവരെ എ.അശോകന് ശ്രമിച്ചത്.പാര്‍ട്ടിയില്‍ സ്വാധീനം ചെലുത്തി കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി മാറിയ എ.അശോകന് ഭാര്യയെ ബേങ്കില്‍ ജീവനക്കാരിയായും നിയമിച്ചു. അക്രമ കഥകളുണ്ടാക്കി സ്വാധീനം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമമാണ് അശോകന് നടത്തുന്നത്. ഇതാണ് വീടിന് നേരെ ഉണ്ടായെന്നു പറയുന്ന ബോംബേറിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: