Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അക്രമങ്ങള്‍ക്ക് അറുതി വേണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2016, 10:43 am IST
in Vicharam

കേരളത്തിന്റെ ഭരണം സിപിഎം ഏറ്റെടുത്തശേഷം സമാധാനം അപ്രത്യക്ഷമായിരിക്കുകയാണ്. കണ്ണൂര്‍ മാത്രമല്ല കണ്ണീരിന്റെ സ്വന്തം നാടായത്. സിപിഎമ്മിന്റെ ആക്രമണോത്സുകതയില്‍ സ്ത്രീകള്‍ക്കുപോലും സുരക്ഷിതത്വം ഇല്ലാതായിരിക്കുന്നു. സിപിഎമ്മില്‍ നിന്ന് സ്ത്രീകളുടെ കൊഴിഞ്ഞുപോക്ക് തടയാനാണ് അവര്‍ സ്ത്രീകളെ ലക്ഷ്യംവച്ചും ആക്രമണം നടത്തുന്നത്. ആര്‍എസ്എസും ബിജെപിയും ഭാരതം മുഴുവന്‍ ശക്തിയാര്‍ജിക്കുമ്പോള്‍ സിപിഎമ്മിന്റെ സാന്നിദ്ധ്യം ബംഗാളില്‍നിന്ന് പോലും അപ്രത്യക്ഷമായി.

ബംഗാള്‍ ഭരിക്കുന്നത് മമതാ ബാനര്‍ജിയാണ്. കേരളത്തിലെ മുഖ്യമന്ത്രിയുടെ ‘പ്രജകള്‍’ മാര്‍ക്‌സിസ്റ്റുകാര്‍ മാത്രമാണ്. അതുകൊണ്ടാണല്ലോ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിച്ചപ്പോള്‍ സിപിഎമ്മുകാര്‍ കൊലചെയ്ത ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ പിണറായി പോകാതിരുന്നത്. കേരള ഭരണം സിപിഎമ്മിന്റെ കയ്യില്‍ വന്നാല്‍ പോലിസും അവരുടെ നിയന്ത്രണത്തില്‍ വരും. അക്രമ-കൊലപാതക രാഷ്‌ട്രീയത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ മാത്രം ബലിയാടുകളാകുകയും ചെയ്യും. മുഖ്യമന്ത്രി പിണറായി തിരിച്ചറിയാത്തത് താന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്ന വസ്തുതയാണ്. ഭരണഘടനാ പ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന മുഖ്യമന്ത്രി കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെതുമാണ് എന്ന കാര്യം അംഗീകരിക്കാതെ എങ്ങനെയാണ് ഒരാള്‍ക്ക് നിക്ഷ്പക്ഷായി ഭരിക്കാന്‍ കഴിയുക?

കണ്ണൂരുകാര്‍ക്ക് സമാധാനം എന്ന വാക്കിന്റെ അര്‍ത്ഥംപോലും അറിയില്ല. സിപിഎം ഇപ്പോള്‍ ഭീകരത ഒരു ആയുധമാക്കുന്നത് പാര്‍ട്ടിയുടെ നിയന്ത്രണത്തില്‍ കേരളത്തെ കൊണ്ടുവരാനാണ്. കേരളത്തില്‍ ഇടതു-വലതു മുന്നണികളില്‍പ്പെടുന്ന രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ പരസ്പരം ഒത്തുകളിക്കുമ്പോള്‍ അഴിമതിയും കൊലപാതകങ്ങളും വര്‍ധിക്കുക സ്വാഭാവികം. കേരളത്തില്‍ യുഡിഎഫ് ഭരണത്തിലും അഴിമതിയും കൊലപാതകങ്ങളും വര്‍ധിക്കുകയുണ്ടായി. ഇരുമുന്നണികളുടെയും ലക്ഷ്യം വികസനമല്ല-വികസിക്കുന്നത് നേതാക്കളുടെ ബാങ്ക് അക്കൗണ്ടുകളാണ്. മുന്‍ മന്ത്രി ബാബു ഇപ്പോള്‍ വിജിലന്‍സിന്റെ വലയിലായതും ഇത് സ്ഥിരീകരിക്കുന്നു.

സഖാക്കള്‍ രമ്യഹര്‍മ്യങ്ങളില്‍ താമസിക്കുകയും മക്കള്‍ സ്വാശ്രയ കോളജിലും മറ്റും വന്‍ ഫീസ് കൊടുത്ത് പഠിക്കുകയും ചെയ്യുന്നു. കേരളം വികസന മോഡല്‍ ആണെന്നും പൂര്‍ണ സാക്ഷരത നേടിയ സംസ്ഥാനമാണെന്നും മറ്റും ഉദ്‌ഘോഷിക്കുമ്പോഴും ഇവിടെ നടക്കുന്നത് പരസ്പര ധാരണയോടെയുള്ള ഭരണമാണ്. പാടത്തെ പണിക്ക് വരമ്പത്തു കൂലി എന്നു പ്രഖ്യാപിക്കുന്നവര്‍ പാവപ്പെട്ട തൊഴിലാളികളെ വഞ്ചിച്ച് ജന്മികളുടെ അടിമകളായി മാറിയിരിക്കുന്നു. വീട്ടമ്മമാരെ വീട്ടില്‍ കയറി മര്‍ദ്ദിക്കുന്നു. കുട്ടികള്‍വരെ അവരുടെ ആക്രമണത്തിന് ഇരകളാകുന്നു. ഇപ്പോള്‍ വി.എം. സുധീരന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ വനവാസി ഭൂമി തട്ടിപ്പ് കേസ് അന്വേഷിക്കണമെന്ന ആവശ്യം ഉയര്‍ത്തിയിരിക്കുകയാണ്.

ബാര്‍ കോഴ വിവാദത്തില്‍ കെ.ബാബു ഇപ്പോഴും വിജിലന്‍സിന്റെ മുള്‍മുനയിലാണ്.

ഇതിനെല്ലാം ഒരുമാറ്റം എല്‍ഡിഎഫ് ഭരണത്തില്‍ പ്രതീക്ഷിച്ച കേരളീയര്‍ ഇന്ന് നിരാശരാണ്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവയ്‌ക്കുന്ന ബിജെപി കൗണ്‍സിലര്‍മാര്‍പോലും ആക്രമണ വിധേയരാകുന്നു. കേരളത്തില്‍ വിവിധയിടങ്ങളില്‍ സിപിഎമ്മുകാര്‍ അല്ലാത്തവര്‍ മാത്രം കൊല്ലപ്പെടുന്നതെങ്ങനെ എന്ന ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ ചോദ്യം പ്രസക്തമാണ്.

സിപിഎം അക്രമത്തില്‍ പ്രതിഷേധിച്ച് മഹിളാ മോര്‍ച്ച നിയമസഭാ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ജനങ്ങളെ പാര്‍ട്ടി ഭേദമെന്യേ ഒന്നായി കാണണമെന്നും സര്‍വകക്ഷി യോഗം വിളിച്ചാല്‍ അതില്‍ പങ്കെടുക്കുമെന്നും ബിജെപി വ്യക്തമാക്കിയിട്ടും പിണറായി അതിന് തയ്യാറാകുന്നില്ല. രാഷ്‌ട്രീയ എതിരാളികളുടെ ചോരയ്‌ക്കുവേണ്ടി ദാഹിക്കുന്നവര്‍ അക്രമരാഷ്‌ട്രീയത്തെ പ്രോത്സാഹിപ്പിക്കുമ്പോള്‍ ജനങ്ങള്‍ക്ക് എവിടെ സമാധാനം, വികസനം, ഭാവി? കേരള പോലിസ് മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും ആജ്ഞാനുവര്‍ത്തികളായി മാറുമ്പോള്‍ അക്രമണങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും അറുതിയുണ്ടാകുമെന്ന് കരുതാനാവില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിജയ് രണ്ട് മണ്ഡലങ്ങളിലും പിന്നില്‍

India

അസമില്‍ ബിജെപി വന്‍കുതിപ്പില്‍

India

ബംഗാളിൽ തൃണമൂലിനെ പിന്തള്ളി ബിജെപി ലീഡ് ചെയ്യുന്നു

India

ബംഗാളില്‍ 151 സീറ്റുകളില്‍ ബിജെപി മുന്നില്‍

India

അസമിൽ 61 സീറ്റിൽ ബിജെപി , 9 ഇടത്ത് കോൺഗ്രസ്

പുതിയ വാര്‍ത്തകള്‍

രാജീവ് ചന്ദ്രശേഖരനും കെ. സുരേന്ദ്രനും ശോഭ സുരേന്ദ്രനും, എം.എൽ അശ്വിനിയും ലീഡ് ചെയ്യുന്നു

ഭവാനിപൂരില്‍ മമത പിന്നില്‍

വോട്ടെണ്ണൽ പുരോഗമിക്കുന്നു; ആദ്യ ഫലസൂചനകളിൽ എൻഡിഎ 5 സീറ്റുകളിൽ മുന്നിൽ, യുഡിഎഫ് 70, എൽഡിഎഫ് 60

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ 35 മണ്ഡലങ്ങളില്‍ ബിജെപി മുന്നില്‍, തൃണമൂല്‍ 30 മണ്ഡലങ്ങളില്‍

ജനവിധി അറിയാൻ നിമിഷങ്ങൾ മാത്രം; വോട്ടെണ്ണൽ തുടങ്ങി, ഒമ്പത് മണിയോടെ ആദ്യ ഫല സൂചനകൾ

വിഡി സതീശന്റെ മംഗലാപുരം യാത്ര വിവാദത്തില്‍; എന്‍ഡിഎ നേതാക്കളുമായി കൂടിക്കാഴ്ച: പ്രതിഷേധവുമായി എഡിസിപിഐ

പിണറായി വിജയന്റെ പേരില്‍ ക്ഷേത്രത്തിൽ പ്രത്യേക വിഷ്ണുപൂജ; ഫലം വരും മുമ്പ് വഴിപാട്

വീടിന്റെ ഐശ്വര്യത്തിന് വീട്ടമ്മയുടെ പ്രാധാന്യം

ഭാരത സമ്പദ് വ്യവസ്ഥ കരുത്തറിയിക്കുന്നു

ഉള്‍നാടന്‍ ജലപാതകളിലൂടെ വികസനത്തിലേക്കൊരു പ്രയാണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.