ഒരുപക്ഷവും ചേരാത്ത, സമാധാന കാംക്ഷികളും പ്രയോക്താക്കളുമാണ് ഭാരതീയര്‍. കശ്മീരിന്റെയും അതിര്‍ത്തി തര്‍ക്കത്തിന്റെയും പേരില്‍ നമുക്ക് നഷ്ടമായ ജീവനുകളുടെയും ധനത്തിന്റെയും കണക്ക് വളരെ വലുതാണ്. ആ നഷ്ടങ്ങളെയും വെല്ലുവിളികളേയും അതിജീവിച്ചാണ് ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഭാരതം വന്‍ സാമ്പത്തിക ശക്തിയായി വളര്‍ന്നത്.
സ്വാതന്ത്ര്യാനന്തരം വിഭജിച്ചുകിട്ടിയ ഭൂപ്രദേശത്ത് ഒതുങ്ങി ജീവിക്കാനും വളരാനും പാക്കിസ്ഥാന് ശ്രമിച്ചിരുന്നുവെങ്കില്‍ സാമ്പത്തികമായി ഏറെ മുന്നേറാനും ഭീകരതയുടെ വിളനിലം എന്ന പേരുദോഷം മാറ്റാനും കഴിയുമായിരുന്നു. അതിന് ഇനിയും വൈകിക്കൂടാ. അതല്ല നിരര്‍ത്ഥകമായ വാദമുഖങ്ങള്‍ ഉയര്‍ത്തി ഭാരതത്തില്‍ അശാന്തി പടര്‍ത്താനാണ് ശ്രമമെങ്കില്‍, അത് ആത്യന്തികമായി ആ രാജ്യത്തിന് തന്നെയാവും ദോഷം.
മനോജ് കൃഷ്ണന്, പെരുമ്പാവൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: