തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ അവസാനവാക്ക് തന്ത്രിയുടേതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ഗോപാലകൃഷ്ണന്‍. അഖിലകേരള തന്ത്രി മണ്ഡലം തിരുവനന്തപുരം ജില്ലയുടെ രണ്ടാം വാര്‍ഷിക സമ്മേളനവും ആചാര്യ കുടുംബ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രയാര്‍ ഗോപാലകൃഷ്ണന്.
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശന നിരോധനമല്ല, നിയനത്രണം മാത്രമാണുള്ളത്. ഓരോ ക്ഷേത്ര പ്രതിഷ്ഠയ്ക്കുശേഷവും ആചാര്യ വിധി പ്രകാരം തന്ത്രി തീരുമാനിക്കുന്ന നിത്യ വൈദിക നിഷ്ഠ മാറ്റുവന്‍ ഒരു ഭരണ സംവിധാനത്തിനും അധികാരമില്ല. അതില്‍ മാറ്റം വരുത്തുവാന്‍ തന്ത്രിക്ക് മാത്രമാണ് അവകാശം. നിയമത്തെ നിയമം കൊണ്ടും പ്രാര്‍ത്ഥനകൊണ്ടും നേരിടും.
ഹിന്ദുവിന്റെ ഏറ്റവും വലിയ ശക്തി ഭക്തിയാണ്. നവംബര്‍ 7 ന് സുപ്രീംകോടതി സ്ത്രീപ്രവേശനവിഷയത്തില്‍ കേസ് പരിഗണിക്കുന്നതിന് മുന്നോടിയായി കാഞ്ഞിരപ്പള്ളി ചെറുവള്ളി ദേവീക്ഷേത്രത്തിലെ ജഡ്ജിഅമ്മാവന് പ്രതിഷ്ഠയ്ക്ക് മുന്നില്‍ പ്രാര്‍ത്ഥനയും ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞവും നടത്തും.
താന്ത്രിക വിധികള്‍ പഠിപ്പിക്കുന്നതിനായി ആറ്റിങ്ങല്‍ കൊട്ടാരത്തില്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ സാമൂഹ്യ നീതി ഉറപ്പാക്കി താന്ത്രിക വിദ്യാലയം സ്ഥാപിക്കും. ദേവസ്വ ബോര്‍ഡിലെ ശാന്തിമാര്‍ക്ക് താമസവും പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യവും ബോര്‍ഡ് ഒരുക്കി വരുന്നുണ്ട്. താന്ത്രിക മേഖലയില്‍ കൂടുതല്‍ പഠനം നടത്തുവാന്‍ തന്ത്രി മണ്ഡലത്തിന്റെ കീഴില്‍ താന്ത്രിക പഠന കേന്ദ്രങ്ങള്‍ ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തന്ത്രി മണ്ഡലം സംസ്ഥാന പ്രസിഡന്റ് പ്രൊഫ.നീലമന വി.ആര്.നമ്പൂതിരി ദീപപ്രൊജ്ജ്വലനം നടത്തി. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വാഴയില്‍ മഠം വിഷ്ണു നമ്പൂതിരി അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന ജനറല്‍സെക്രട്ടറി എസ്.രാധാകൃഷ്ണന്‍പോറ്റി മുഖ്യ പ്രഭാഷണം നടത്തി.
സംസ്ഥാന രക്ഷാധികാരികളായ വൈകുണ്ഠം ഗോവിന്ദന് നമ്പൂതിരി, എസ്.രാധാകൃഷണന് നമ്പൂതിരി, സംസ്ഥാന രജിസ്ട്രാര്‍ ശങ്കരര് ശങ്കരര് ഭദ്രദാസര്, സംസ്ഥാന ജോയിന്റ് സെക്രട്ടറി കൂടല്‍മന പി.കെ.വിഷ്ണുമ്പൂതിരി, സംസ്ഥാന ട്രഷറര്‍ എസ്.ഗണപതിപോറ്റി, ജില്ലാ സെക്രട്ടറി എന്‍.മഹാദേവന് പോറ്റി, റ്റി.നാരായണന് നമ്പൂതിരി, കെ.പുരുഷോത്തമന് നമ്പൂതിരി തുടങ്ങിയവര്‍ സംസാരിച്ചു.
ആചാര്യന്മാരെയും സംസ്ഥാന നിര്‍വ്വാഹക സമിതിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടവരെയും ചടങ്ങില്‍ ആദരിച്ചു. തുര്‍ന്ന് കുടുംബസംഗമവും കലാപരിപാടികളും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: