ന്യൂദല്‍ഹി: പെപ്സി, കൊക്കകോള കമ്പനികളുടെ ശീതള പാനീയങ്ങളില്‍ വിഷാംശമുള്ളതായി പഠന റിപ്പോര്‍ട്ട്. രോഗത്തിന് കാരണമാകുന്ന അളവില്‍ ലോഹത്തിന്റെ അംശം, ക്രോമിയം, കാഡ്മിയം എന്നിവയുള്‍പ്പെടെ അഞ്ച് തരത്തിലുള്ള വിഷാംശങ്ങളാണ് കണ്ടെത്തിയത്.
കേന്ദ്ര ആരോഗ്യവകുപ്പിന് കീഴിലുള്ള ഡ്രഗ്സ് ടെക്നിക്കല്‍ അഡൈ്വസറി ബോര്‍ഡി(ഡിറ്റിഎബി)ന്റെ നിര്‍ദ്ദേശപ്രകാരം ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈജീന്‍ ആന്റ് പബ്ലിക് ഹെല്‍ത്ത് ആണ് പഠനം നടത്തിയത്.
പെപ്സി, കൊക്കകോള, മൗണ്ടെയ്ന് ഡ്യൂ, സ്പ്രൈറ്റ്, സെവന് അപ് എന്നിവയിലാണ് ആരോഗ്യത്തിന് ഹാനികരമാകുന്ന വസ്തുക്കള്‍ അടങ്ങിയതായി കണ്ടെത്തിയത്. ഈ വര്‍ഷം ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായാണ് സാമ്പിള്‍ ശേഖരിച്ച് പഠനം നടത്തിയത്. നാല് ബോട്ടിലുകള്‍ വീതമാണ് പഠനത്തിനായി തെരഞ്ഞെടുത്തത്.
ബോട്ടിലുകളിലുള്ള ശീതളപാനീയത്തിലെ വിഷാംശം താപനിലക്കനുസരിച്ച് വര്‍ദ്ധിക്കുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് തങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടില്ലെന്നാണ് പെപ്സിയുടെ പ്രതികരണം. നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും കമ്പനി അറിയിച്ചു. അതേസമയം കൊക്കകോള പ്രതികരിക്കാന്‍ വിസമ്മതിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: