തൊടുപുഴ: ആരോരുമില്ലാതെ ഒറ്റയ്ക്ക് താമസിച്ചിരുന്ന വൃദ്ധന് കൈത്താങ്ങായി പഞ്ചായത്ത് അധികൃതര്‍. കുമാരമംഗലം പഞ്ചായത്ത് ആറാം വാര്‍ഡ് കുടകശ്ശേരിപ്പാറ പുത്തൂര്‍ സുരേന്ദ്രന് (77) നെയാണ് ഗ്രാമപഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ പുതുജീവിതത്തിലേയ്ക്ക് കൊണ്ടുവന്നത്.
ഗാന്ധിജയന്തി ദിനത്തോട് അനുബന്ധിച്ചുള്ള സേവന വാരത്തിന്റെ ഭാഗമായി ഇന്നലെ രാവിലെ ഇയാളുടെ വീട്ടിലെത്തിയ സന്നദ്ധ പ്രവര്‍ത്തകര്‍ കണ്ടത് കരളലിയിക്കുന്ന കാഴ്ചകളായിരുന്നു. കാടുപിടിച്ച് കിടന്ന 15 സെന്റ് സ്ഥലത്ത് ഇടിഞ്ഞുപൊളിയാറായ വീട്ടില്‍ ഭക്ഷണവും വെള്ളവും ഇല്ലാതെ കഴിയുകയായിരുന്നു സുരേന്ദ്രന്. ഒപ്പം സഹോദരന് സോമനാഥനും ഉണ്ട്. ആട്, കോഴി, പൂച്ച, നായ തുടങ്ങിയ വളര്‍ത്തു മൃഗങ്ങളും ഇവര്‍ക്കുണ്ട്. വീടിനുള്ളില്‍ 3 പൂച്ചകള്‍ ചത്ത് ചീഞ്ഞ് കിടക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന് വീടും പരിസരവും വൃത്തിയിക്കി.
ബാര്‍ബറെ കൊണ്ടുവന്ന് മുടിയും താടിയും നീക്കി. മുതലക്കോടത്തെ മുനിസിപ്പില്‍ വൃദ്ധസദനവുമായി ബന്ധപ്പെട്ട് സുരേന്ദ്രന് പുനരധിവസിപ്പിക്കുന്നതിനുളള നടപടികള്‍ എടുത്തതായി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
1959 ല്‍ എസ്എസ്എല്‍സി. പാസ്സായ സുരേന്ദ്രന് ഏറെ കാലം മൈനിംഗ് ആന്റ് ജിയോളജിയില്‍ താല്കാലിക ജീവനക്കാരനായി സംസ്ഥാനത്തിനകത്തും പുറത്തും ജോലി നോക്കിയിട്ടുണ്ട്. ഇയാള്‍ വിവാഹിതനാണ്. ഒരു പെണ്‍കുട്ടിയുണ്ട്. ഭാര്യ ഇയാളെ ഉപേക്ഷിച്ചു പോയതായി പറയുന്നു. ഇവര്‍ക്ക് സഹായവുമായി എത്തുന്ന പഞ്ചായത്ത് അധികാരിളെയോ നാട്ടുകാരയോ ഇവരുടെ പുരയിടത്തേക്ക് കയറുവാന്‍ സഹോദരന് സോമനാഥന് അനുവദിക്കാറില്ലായെന്നും നാട്ടുകാര്‍ പറയുന്നു. പഞ്ചയത്ത് പ്രസിഡന്റ് നിസാര്‍ പഴേരിയുടെയും വാര്‍ഡ് മെമ്പര്‍ ബീമാ അനസിന്റെയും നേതൃത്വത്തിലാണ് വൃദ്ധനെ പുരരധിവസിപ്പിക്കാനുള്ള നീക്കങ്ങള്‍ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: