Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ചെന്നിത്തലയുടെ രംഗപ്രവേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2016, 09:49 am IST
in Vicharam

ഒക്‌ടോബര്‍ 31 രാത്രി 8 മണിക്ക് ചാനലിലൂടെ ഒരുകോടിയുടെ കോഴ ആരോപണം ഉയര്‍ന്ന ദിവസം ചെന്നിത്തല രാജ്യത്തുണ്ടായിരുന്നില്ല. സ്പീക്കറായിരുന്ന കാര്‍ത്തികേയന്റെ ചികിത്സാര്‍ത്ഥം അമേരിക്കയിലായിരുന്നു. ആരോപണമുയര്‍ന്ന് പിറ്റേന്ന് രാവിലെ നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ ഉടന്‍ മാധ്യമങ്ങളെക്കണ്ട ചെന്നിത്തല മുന്‍കൂട്ടി നിശ്ചയിച്ച് ഉറപ്പിച്ചതുപോലെ മാണിക്കെതിരെ ക്വിക്ക് വേരിഫിക്കേഷന്‍ പ്രഖ്യാപിച്ചു. അങ്ങനെ മാണി വിജിലന്‍സ് കേസിലേക്ക് വലിച്ചിഴയ്‌ക്കപ്പെട്ടു.

സ്ഥലത്തില്ലായിരുന്ന ആഭ്യന്തരമന്ത്രി തന്റെ ഏറ്റവും മുതിര്‍ന്ന സഹപ്രവര്‍ത്തകനെതിരെ ഉയര്‍ന്ന ആരോപണത്തെക്കുറിച്ച് താന്‍ സ്ഥലത്തില്ലായിരുന്നുവെന്നും കാര്യങ്ങള്‍ പഠിച്ചിട്ട് പറയാം എന്നും പറയാനുള്ള മര്യാദപോലും കാണിച്ചില്ല. സര്‍ക്കാരിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തണമെന്ന ആവശ്യം ഈ സമയം ചില കോണുകളില്‍നിന്ന് ഉയരുന്നുണ്ടായിരുന്നു. ആരോപണം വന്ന് രണ്ട് ദിവസങ്ങള്‍ക്കുശേഷം ചെന്നിത്തലയുടെ വിശ്വസ്തന്‍ ഐഎന്‍ടിയുസി പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന്‍ മാണിയുടെ പാലായിലെ വസതിയിലെത്തി രമേശിന്റെ മുഖ്യമന്ത്രി മോഹം അറിയിച്ചു. സാധ്യമല്ലെന്നായിരുന്നു മാണിയുടെ മറുപടി.

ചെന്നിത്തലയുടെയും ജോസഫ് വാഴയ്‌ക്കന്റെയും ജോര്‍ജിന്റെയും എഡിജിപി ജേക്കബ് തോമസിന്റെയും സുഹൃത്തായ, എറണാകുളത്ത് താമസമുള്ള അഭിഭാഷകന്റെ വീട്ടില്‍ മേല്‍പ്പറഞ്ഞവര്‍ ഒത്തുകൂടി. അവിടെവച്ചാണ് മാണിയെ ‘ഫ്രെയിം’ ചെയ്യണം എന്ന് തീരുമാനിച്ചത്.

ബിജു രമേശ് വെളിപ്പെടുത്തിയിരുന്നത് നുണക്കഥകളായിരുന്നതിനാല്‍ പലതും പലപ്പോഴും പരസ്പരവിരുദ്ധങ്ങളായിരുന്നു. ആരോപണത്തിന്റെ മുന ഒടിയുവാന്‍ തുടങ്ങി. കോഴ വാങ്ങുന്നതിന്റെ ശബ്ദരേഖയും ദൃശ്യരേഖയുമുണ്ടെന്ന് പറഞ്ഞ ബിജു ഇത് ഹാജരാക്കാതെ നീട്ടിക്കൊണ്ടുപോയപ്പോള്‍ ഇതെല്ലാം നുണയാണെന്ന് ചിലര്‍ക്കെങ്കിലും തോന്നാന്‍ തുടങ്ങി.

ബജറ്റ് വില്‍പ്പന, നോട്ടെണ്ണുന്ന യന്ത്രം, ട്രേഡ് അസോസിയേഷനുകളോടും വ്യാപാരികളോടും കൈക്കൂലി തുടങ്ങിയ കൊട്ടിഘോഷങ്ങള്‍ അച്യുതാനന്ദനും കോണ്‍ഗ്രസിലെ ചില നേതാക്കളും രഹസ്യമായും മാധ്യമങ്ങളില്‍ക്കൂടിയും അല്ലാതെയും ആഘോഷമാക്കി. ഈ സമയമാണ് ചെന്നിത്തലയും അടൂര്‍പ്രകാശും ജോര്‍ജ്ജും കൂടി മുണ്ടക്കയം സര്‍ക്കാര്‍ മന്ദിരത്തില്‍ വീണ്ടും ഗൂഢാലോചന നടത്തിയത്. ഈ ഗൂഢാലോചനയുടെ ഫലമായാണ് ബിജു രമേശും ജോര്‍ജ്ജും തമ്മിലും ബിജു രമേശും ആര്‍.ബാലകൃഷ്ണപിള്ളയും തമ്മിലുള്ള ഫോണിലൂടെ അഭിനയം നടത്തി സംഭാഷണം റിക്കാര്‍ഡ് ചെയ്ത് ചാനലില്‍ കൊടുക്കാന്‍ തീരുമാനിച്ചത്. ഈ ആരോപണം ചാനലില്‍ ലൈവായി നിര്‍ത്താന്‍ ബാലകൃഷ്ണപിള്ളയെ കൂടി സംഘത്തില്‍ ചേര്‍ത്തു.

2014 ഡിസംബര്‍ 31 ന് ന്യൂ ഇയര്‍ രാത്രിയില്‍ എറണാകുളത്തെ ഹോട്ടലില്‍ ബിജു രമേശും കുറച്ചു ബാര്‍ ഉടമകളും രാത്രി ഇരുന്നു കള്ളുകുടിച്ചുകൊണ്ടിരുന്നപ്പോള്‍ പറഞ്ഞ സംഭാഷണങ്ങളാണ് തെളിവായി കൊണ്ടുവന്ന സിഡി. ഈ സിഡി വിദഗ്‌ദ്ധമായ പരിശോധനയ്‌ക്ക് അയച്ചപ്പോള്‍ വ്യാജമാണെന്ന് തെളിഞ്ഞു. ഇതില്‍ മായിച്ചുകളഞ്ഞ ഭാഗം വീണ്ടെടുത്ത്, പരിശോധിച്ചപ്പോള്‍ ഗൂഢാലോചനയുടെ തെളിവുകള്‍ ലഭിക്കുകയും ചെയ്തു. സംഭവം നടന്നു എന്നുപറയുന്ന ദിവസത്തെ തെളിവുകള്‍ പിന്നീടാണോ ഉണ്ടാവുന്നത്?

31.10.2014 ല്‍ ബിജു രമേശ് ചാനലിലൂടെ ആരോപണം ഉന്നയിക്കുന്നതിന് നാലു ദിവസം മുന്‍പ് കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവും ബിജു പനത്താനും സുഹൃത്തുക്കളോടുള്ള സംഭാഷണ മധ്യേ 2014 നവംബര്‍ 6 ന് മാണി യുഡിഎഫ് മന്ത്രിസഭ വിടുമെന്നും 10-ാം തീയതി ഇടതുപക്ഷ മുന്നണിയുടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നും പറഞ്ഞു. എന്നാല്‍ ഇത് മാണിയുടെ സ്വപ്‌നമാണെന്നും പണി തങ്ങള്‍ വച്ചിട്ടുണ്ടെന്നും വീരവാദം മുഴക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഷാജഹാന്‍ ഷെയ്ഖിനെയും ജഹാംഗീര്‍ ഖാനെയും പിടിക്കാന്‍ വന്ന കേന്ദ്രഏജന്‍സി വേട്ടയാടുന്നുവെന്ന് കൂവിവിളിച്ചു, മമതയെ വീഴ്‌ത്തിയത് ഈ ഗുണ്ടകള്‍

Kerala

അസാമിൽ മൂന്നാമതും ബിജെപി വരുമ്പോൾ മൂന്നിൽ രണ്ടും കടക്കുന്നു; ഏക സിവിൽ നിയമ വാഗ്ദാനത്തിന് പിന്തുണ

India

തിരുപ്പുറകുണ്ഡ്രത്തെ ദേവസേനാധിപതിയ്‌ക്ക് മുന്നിൽ തകർന്നടിഞ്ഞ് സ്റ്റാലിൻ : വിശ്വാസത്തെ സംരക്ഷിക്കുന്നവർക്ക് മാത്രം വോട്ടെന്ന് പറഞ്ഞ തമിഴ് ജനതയുടെ വിജയം

Kerala

പശ്ചിമ ബംഗാൾ കാവിയണിയുന്നത് ഇങ്ങനെയാണ്; ബിജെപി 201 സീറ്റിലെത്തി

സുവേന്ദു അധികാരി (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഗാന്ധി കുടുംബവും മമതയും പുറത്താക്കിയത് കുടുംബരാഷ്‌ട്രീയത്തിന്റെ പേരില്‍ പുറത്താക്കിയവര്‍ അസമിലും ബംഗാളിലും മുഖ്യമന്ത്രിമാര്‍

പുതിയ വാര്‍ത്തകള്‍

ഇല്ല , ബംഗാൾ തെരഞ്ഞെടുപ്പ് ഫലം ഞങ്ങൾ വിശ്വസിക്കില്ലെന്ന് ടിഎംസി

കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ നഗ്നനായി നിൽക്കുന്നു; വൈകാരിക കുറിപ്പുമായി കെ.കെ രമ

അഖിൽ മാരാർ ആശുപത്രിയിൽ: നിങ്ങൾ ആഘോഷിക്കൂ എന്ന് കുറിപ്പ്

തൃണമൂല്‍ ഗുണ്ട ഷാജഹാന്‍ ഷെയ്ഖ് (ഇടത്ത്) സന്ദേശ് ഖലിയിലെ ഗ്രാമീണ സ്ത്രീകള്‍ ഷാജഹാന്‍ ഷെയ്ഖിനെതിരെ സമരം ചെയ്യുന്നു (നടുവില്‍)

തൃണമൂല്‍ ഗുണ്ട ഷാജഹാന്‍ ഷെയ്ഖിന്റെ കോട്ടയായ സന്ദേശ് ഖലിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി സനത് സര്‍ദാര്‍ വിജയത്തിലേക്ക്

വംഗനാട്ടിലും കാവിക്കൊടി ഉയർന്നു ; ലഡ്ഡുവും , ജിലേബിയുമായി ബിജെപി ആസ്ഥാനത്ത് ആഘോഷങ്ങൾ

അസമും ബംഗാളും പിടിച്ചതോടെ ഇനി ബംഗ്ലാദേശിലെയും മ്യാന്‍മാറിലെയും കുടിയേറ്റത്തിന് വിട, അനധികൃതകുടിയേറ്റത്തിന്റെ വാതില്‍ ഇന്ത്യ അടയ്‌ക്കും

അരങ്ങേറ്റത്തിൽ തന്നെ വിജയ്‌ക്ക് 106 മണ്ഡലങ്ങളിൽ ലീഡ്, കട്ടിങ് സൗത്തും, ഹിന്ദി വിരോധവും, സനാതന ധർമത്തെ പരസ്യമായി അധിക്ഷേപിച്ചതും സ്റ്റാലിന് വിനയായി

അധികാരമുറപ്പിച്ച് യുഡിഎഫ് : പിന്നാലെ പച്ച ലഡ്ഡു വിതരണം

ധർമ്മടത്ത് സാക്ഷാൽ പിണറായി വിജയനെ പോലും വിറപ്പിച്ച ന്യൂനപക്ഷ ഏകീകരണം

വിജയ് തോൽക്കുമെന്ന് ഭയം : തമിഴ്നാട്ടിൽ വിജയ് ആരാധകൻ കഴുത്ത് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.