പയ്യന്നൂര്‍: പയ്യന്നൂര്‍ മേഖലയില്‍ സിപിഎം അക്രമങ്ങള്‍ തുടര്‍ക്കഥയാകുന്നു. പോലീസാകട്ടെ അക്രമകാരികള്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്നും പരാതിയുണ്ട്. സംഘപരിവാര്‍ സംഘടനകളുടെ പ്രചരണ ബോര്‍ഡുകള്‍, കൊടിമരങ്ങള്‍ എന്നിവ നശിപ്പിക്കുന്നത് വ്യാപകമാണ്. കൊടിമരങ്ങള്‍ മുറിച്ചുമാറ്റി സിപിഎമ്മിന്റെയും മറ്റും ചുമരെഴുത്തുകള്‍ നടത്തുകയാണ്. രാഷ്ട്രീയപരമായും വ്യക്തിപരമായും ഉള്ള കേസുകളില്‍ പയ്യന്നൂര്‍ കോടതിയില്‍ ഹാജരാകുന്ന ബിജെപി പ്രവര്‍ത്തകരെയും അനുഭാവികളെയും കോടതിയില്‍വെച്ചും പരിസരത്തുവെച്ചും അക്രമിക്കുകയും ഇതുവഴി കോടതി പരിസരം സംഘര്‍ഷഭരിതമാക്കുകയും ചെയ്യുക നിത്യ സംഭവമാണ്.
പ്രതികള്‍ക്കും സാക്ഷികള്‍ക്കും നിര്‍ഭയമായി കോടതിയിലെത്താനുള്ള അന്തരീക്ഷം സൃഷ്ടിക്കാന്‍ പോലീസ് ശ്രമിക്കാറില്ല. ബിജെപി പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ അക്രമം നടത്തുക, ഭീഷണിപ്പെടുത്തുക എന്നിവയും സ്ഥിരം സംഭവമാണ്. പയ്യന്നൂരിലെ സമാധാനം തകര്‍ക്കുന്ന സിപിഎം നടപടിയില്‍ ബിജെപി പയ്യന്നൂര്‍ മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. കോടതി പരിസരത്ത് ബെജെപി അനുഭാവികള്‍ക്കും പ്രവര്‍ത്തകര്‍ക്കും സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സംവിധാനമൊരുക്കണമെന്നും കോടതി പരിസരത്ത് പോലീസ് ക്യാമറ സ്ഥാപിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. പ്രസിഡണ്ട് ടി.രാമകൃഷ്ണന് അധ്യക്ഷത വഹിച്ചു. ഗംഗന് തായിനേരി, സി.കെരമേശന്മാസ്റ്റര്, എം.കെ.മുരളി, പി.ബാലകൃഷ്ണന്, മധു കാനച്ചേരി, തമ്പാന് തവിടശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: