Tuesday, June 10, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ചിത്രലേഖയുടെ ജീവിതമെടുക്കുന്ന സിപിഎമ്മിന്റെ ജാതിപ്പക

Janmabhumi Online by Janmabhumi Online
Sep 20, 2016, 06:21 pm IST
in Special Article
FacebookTwitterWhatsAppTelegramLinkedinEmail

ചിത്രലേഖ

സ്ത്രീകളോടും ദളിത് പിന്നാക്ക വിഭാഗങ്ങളോടും സിപിഎം കാട്ടിയിട്ടുളള ക്രൂരതയ്‌ക്ക് ഉദാഹരണമാണ് കണ്ണൂര്‍ എടാട്ട് സ്വദേശിനി ചിത്രലേഖയെന്ന ദളിത് യുവതിയുടെ ജീവിതം. സിപിഎം അതിക്രമങ്ങളുടെ ഫലമായി ഇവര്‍ വര്‍ഷങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതം പറഞ്ഞറിയിക്കാന്‍ കഴിയില്ല. കീഴ്ജാതിയില്‍ ജനിച്ചുപോയതു കൊണ്ട് പാര്‍ട്ടി ഗ്രാമത്തില്‍ സിപിഎമ്മിന്റെ ഭീഷണികാരണം ഉപജീവന മാര്‍ഗ്ഗമായ തൊഴില്‍ ഉപേക്ഷിച്ച് സ്വന്തം നാട്ടില്‍ നിന്ന് പലായനം ചെയ്യേണ്ടിവരിക. ആധുനികയുഗത്തില്‍ അതും പുരോഗമനവും ദളിത് പിന്നാക്ക-ന്യൂനപക്ഷ പ്രേമവും നടിക്കുന്ന സിപിഎമ്മിന്റെ പാര്‍ട്ടി ഗ്രാമത്തില്‍ സ്വന്തം ഭൂമിയില്‍ കുടില്‍കെട്ടി ഉപജീവനം കഴിക്കാന്‍, ജനിച്ച മണ്ണില്‍ ജീവിക്കാന്‍ 10 വര്‍ഷക്കാലം തുടര്‍ച്ചയായി ഒറ്റയാള്‍ പോരാട്ടം നടത്തേണ്ടി വരിക, അതും ഒരു യുവതി. ഒടുവില്‍ നിവൃത്തിയില്ലാതെ കുടിലും ജോലിയും ഉപേക്ഷിച്ച് നാടുവിടേണ്ടി വരിക.

വോട്ട് ബാങ്ക് ലക്ഷ്യമാക്കി ദളിത് സ്‌നേഹം നടിക്കുന്ന സിപിഎമ്മിന്റെ കപട മുഖം ജനത്തിന് മുന്നില്‍ തുറന്നുകാട്ടാന്‍ ചിത്രലേഖയെന്ന ദളിത് യുവതിയുടെ അനുഭവങ്ങള്‍ ധാരാളം. ഭര്‍ത്താവും രണ്ട് മക്കളും മുത്തശ്ശിയുമടങ്ങുന്ന കുടുംബം പോറ്റാന്‍ ഭര്‍ത്താവിനൊപ്പം ഓട്ടോ ഓടിച്ച് കുടുംബം പുലര്‍ത്താന്‍ ചിത്രലേഖ തയ്യാറാവുകയായിരുന്നു. 2004 ഒക്ടോബറില്‍ ആകെയുള്ള ഭൂമി പണയംവച്ച് പിഎംആര്‍വൈ സ്‌കീമില്‍ ലോണെടുത്തു ഓട്ടോ വാങ്ങി. സിപിഎമ്മിന്റെ തൊഴിലാളി സംഘടനക്ക് ഭൂരിപക്ഷമുളള എടാട്ടെ ഓട്ടോ സ്റ്റാന്റില്‍ ഓട്ടോ ഓടിക്കാന്‍ തുടങ്ങിയതോടെയായിരുന്നു ചിത്രലേഖ സിപിഎമ്മുകാരുടെ കണ്ണിലെ കരടായത്.

കീഴ്ജാതിക്കാരിയായതുകൊണ്ട് പാര്‍ട്ടിക്കാര്‍ ഓട്ടോ സ്റ്റാന്റിലേക്ക് ചിത്രലേഖയെ അടുപ്പിച്ചില്ല. ഓട്ടോസ്റ്റാന്റില്‍ ചിത്രലേഖയ്‌ക്ക് പാര്‍ക്കിങ് പെര്‍മിറ്റ് ലഭിച്ചില്ല. പുലയ സ്ത്രീയായ ചിത്രലേഖയ്‌ക്ക് പാര്‍ക്കിങ് പെര്‍മിറ്റ് അനുവദിക്കാനാകില്ലെന്ന് നിലപാടിലായിരുന്നു സിപിഎം പോഷക സംഘടനയായ സിഐടിയു. മൂന്നു മാസത്തോളം ഓട്ടോസ്റ്റാന്റില്‍ വണ്ടി പാര്‍ക്കു ചെയ്യാനോ ഓടിക്കുവാനോ ഇവര്‍ക്കായില്ല. ഒടുവില്‍ പെര്‍മിറ്റ് നേടി സ്റ്റാന്റില്‍ ഓട്ടോയുമായി എത്തിയ ചിത്രലേഖയെ സിഐടിയുക്കാര്‍ ജാതിപ്പേര് വിളിച്ച് അവഹേളിക്കുകയായിരുന്നു. അപമാനവും മാനസികപീഡനവും കാരണം ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് ചിത്രലേഖയുടെ ഓട്ടോ സിഐടിയു യൂണിയന്‍കാരായ മറ്റ് ഓട്ടോക്കാര്‍ ചേര്‍ന്ന് നശിപ്പിച്ചത്. ചിത്രലേഖയെ ഓട്ടോയില്‍ നിന്ന് വലിച്ചിറക്കി മര്‍ദ്ദിച്ച സിഐടിയുസംഘം തറയില്‍ വീണ അവരുടെ ദേഹത്തേക്ക് ഓട്ടോ ഇടിച്ചുകയറ്റി.

സ്ത്രീ എന്ന നിലയിലും പട്ടികജാതി സമുദായാംഗമെന്ന നിലയിലും തൊഴില്‍സ്ഥലത്ത് പരസ്യമായ ആക്രമണവും ഭീഷണിയും നേരിട്ടതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. ഇതിനെ തുടര്‍ന്ന് ചിത്രലേഖയുടെ ഓട്ടോറിക്ഷ തീവെച്ചു നശിപ്പിച്ച് സിപിഎം പ്രതികാരം ചെയ്തു. ഇതിനു പുറമേ ചിത്രലേഖയുടെ ഭര്‍ത്താവ്, സഹോദരീ ഭര്‍ത്താവ്, സഹോദരന്‍ എന്നിവരും നിരന്തരമായി സിപിഎമ്മിന്റെ ആക്രമണങ്ങള്‍ക്കിരയായി. ചിത്രലേഖയെയും കുടുംബത്തെയും പ്രദേശത്ത് ജീവിക്കാനോ ജോലി ചെയ്യാനോ അനുവദിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട് സിപിഎം ഭീഷണി തുടര്‍ന്നു.

ചിത്രലേഖയുടെ ഭര്‍ത്താവ് സജീവ സിപിഎം കുടുംബാംഗമായിരുന്നു. എന്നിട്ടും ജാതിയുടെ പേരില്‍ ചിത്രലേഖക്ക് പാര്‍ട്ടിയുടെ അക്രമത്തിന് നിരന്തരം വിധേയയാവേണ്ടി വന്നു. അവരുടെ സ്ത്രീത്വത്തെപരസ്യമായി അപമാനിച്ച സിപിഎം ചിത്രലേഖയ്‌ക്കെതിരെ ഒപ്പുശേഖരണം നടത്തി പരാതി കൊടുത്ത സംഭവവുമുണ്ടായി.

സ്വതന്ത്രമായി ജോലി ചെയ്ത് ജീവിക്കാനുള്ള അവകാശത്തിനായി ചിത്രലേഖയും കുടുംബവും കണ്ണൂര്‍ കലക്‌ട്രേറ്റിന് മുന്നില്‍ 122 ദിവസം അനിശ്ചിതകാല രാപകല്‍ സത്യഗ്രഹം നടത്തി. മുഖ്യമന്ത്രിയുടെ ഉറപ്പുകളെ തുടര്‍ന്ന് സമരം അവസാനിപ്പിച്ചു. എന്നാല്‍ സര്‍ക്കാര്‍ ഉറപ്പ് ലംഘിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിനു മുന്നില്‍ സമരം നടത്തി. ഈ സമരവും ഭരണകൂടം നല്‍കിയ ഉറപ്പുകളില്‍ വിശ്വസിച്ച് ഇവര്‍ അവസാനിപ്പിച്ചു. എന്നാല്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പലതും ഇപ്പോഴും കടലാസിലുറങ്ങുകയാണെന്ന് ചിത്രലേഖ സാക്ഷ്യപ്പെടുത്തുന്നു. കണ്ണൂര്‍ കാട്ടാമ്പളളിയില്‍ അഞ്ച് സെന്റ് ഭൂമി നല്‍കിയെങ്കിലും വീട് നിര്‍മ്മിക്കാന്‍ വാഗ്ദാനം നല്‍കിയ 3 ലക്ഷം രൂപ ലഭിച്ചിട്ടില്ല.

ചിത്രലേഖ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരം.

കാട്ടാമ്പളളിയില്‍ സര്‍ക്കാര്‍ വീട് വെക്കാനനുവദിച്ച ഭൂമിയില്‍ കുടില്‍കെട്ടാനെത്തിയ ചിത്രലേഖയെ ഇവിടെയും സിപിഎം സംഘം നിരന്തരം പീഡിപ്പിക്കുകയാണ്. വീടിനായി തറകെട്ടാനുളള ശ്രമങ്ങള്‍ പലപ്പോഴായി തടസ്സപ്പെടുത്തി. കൂടാതെ ഭൂമി നല്‍കിയ സര്‍ക്കാര്‍ നടപടി റദ്ദുചെയ്യാനും നിരവധി തവണ അധികാരകേന്ദ്രങ്ങളില്‍ സ്വാധീനം ചെലുത്തി.

ഏറ്റവുമൊടുവില്‍ സര്‍ക്കാറില്‍ നിന്ന് ലഭിച്ച ഭൂമിയില്‍ താല്‍ക്കാലികമായി കെട്ടിയുയര്‍ത്തിയ കുടിലിലേക്ക് വെളളം പോലും നല്‍കാതെ പ്രദേശവാസികളായ സിപിഎമ്മുകാര്‍ ചിത്രലേഖയ്‌ക്ക് ഊരുവിലക്ക് കല്‍പ്പിച്ചിരിക്കുകയാണ്. ടാങ്കറില്‍ വെളളം വിലകൊടുത്തു വാങ്ങിയാണ് ചിത്രലേഖയും കുടുംബവും ഇപ്പോള്‍ പ്രാഥമിക ആവശ്യങ്ങളും മറ്റും നിര്‍വ്വഹിക്കുന്നത്.

കീഴ്ജാതിയില്‍ പിറന്നുവെന്ന കാരണത്താലും കമ്മ്യൂണിസ്റ്റ് ഇതര പ്രത്യയ ശാസ്ത്രങ്ങളില്‍ വിശ്വസിച്ചുവെന്ന കാരണത്താലും സിപിഎമ്മിന്റെ അസഹിഷ്ണുതക്കിരയായി ജനിച്ച നാട്ടില്‍ ജീവിക്കാന്‍ സാധിക്കാത്ത ഇത്തരം നിരവധി ചിത്രലേഖമാരാണ് കണ്ണൂരിലും മറ്റുമുളളത്.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരായി നിയമിക്കപ്പെടാനുള്ള പ്രായപരിധി 58 ആക്കി കുറച്ച് ദേവസ്വം ബോര്‍ഡ്

Environment

ഉത്തരവിറങ്ങിയ 2020 മെയ് മുതല്‍ ഇതുവരെ സംസ്ഥാനത്ത് 4663 കാട്ടുപന്നികളെ വെടിവെച്ചുകൊന്നുവെന്ന് വനംമന്ത്രി

Kerala

പ്രവേശനോത്സവത്തില്‍ പോക്സോ കേസ് പ്രതി വ്ളോഗര്‍ മുകേഷ് എം നായരെ പങ്കെടുപ്പിച്ച ഫോര്‍ട്ട് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ക്ക് സസ്പന്‍ഷന്‍

സീനിയര്‍ മാധ്യമപ്രവര്‍ത്തകന്‍ ഉണ്ണി ബാലകൃഷ്ണന്‍ (വലത്ത്)
Kerala

ഏഷ്യാനെറ്റിലേക്ക് പോകാന്‍ റിപ്പോര്‍ട്ടര്‍ ചാനലില്‍ നിന്നും വിട്ടു, മോദിയ്‌ക്കെതിരെ ദേശാഭിമാനിയില്‍ നെടുങ്കന്‍ ലേഖനമെഴുതിയത് ഉണ്ണിക്ക് വിനയായി

Kerala

കെഎസ്ആര്‍ടിസി കണ്‍ട്രോള്‍ റൂമില്‍ വിളിച്ചത് മന്ത്രി ഗണേഷ് കുമാറെന്ന് അറിഞ്ഞില്ല; മറുപടി നല്‍കാതിരുന്ന ജീവനക്കാര്‍ക്ക് സ്ഥലം മാറ്റം

പുതിയ വാര്‍ത്തകള്‍

നടനും ബിജെപി നേതാവുമായ  കൃഷ്ണകുമാറും മകള്‍ ദിയ കൃഷ്ണയും

കൃഷ്ണകുമാറും ദിയ കൃഷ്ണയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി, തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന ജീവനക്കാരികളുടെ ആരോപണം വ്യാജം

ഗുകേഷ്, അര്‍ജുന്‍ എരിഗെയ്സി, പ്രജ്ഞാനന്ദ, അരവിന്ദ് ചിതംബരം (ഇടത്ത് നിന്നും വലത്തോട്ട്)

ചെസ്സില്‍ ഗുകേഷിനെ പിന്തള്ളി ലോക മൂന്നാം റാങ്കിലേക്കുയര്‍ന്ന് അര്‍ജുന്‍ എരിഗെയ്സി; ആദ്യ പതിനൊന്നില്‍ നാല് ഇന്ത്യക്കാര്‍

പുരി ജഗന്നാഥ ക്ഷേത്രത്തിന്റെ 2 കിലോമീറ്റർ ചുറ്റളവിൽ മദ്യശാലകൾക്കും, മാംസാഹാര ഭക്ഷണശാലകൾക്കും നിരോധനം

ഹനുമാന് വടമാല നേദിക്കുന്നത് എന്തിന് ?

സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചു; പ്രിയങ്ക ഗാന്ധിയുടെ വയനാട് ഉപതിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ഹർജി

വയനാട് ഉപതിരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിയുടെ വിജയം റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

ഏത് വ്യോമപ്രതിരോധത്തെയും സംഹരിക്കാൻ കരുത്തൻ ; അണിയറയിൽ ഇന്ത്യയ്‌ക്കായി ബ്രഹ്മാസ്ത്രം ഒരുങ്ങുന്നു ‘ രുദ്രം -4 ‘ ഹൈപ്പർസോണിക് മിസൈൽ

മലാപറമ്പ് പെണ്‍വാണിഭം : 2 പൊലീസുകാരെ ഡ്രൈവര്‍മാരെ കേന്ദ്രീകരിച്ചുംകേന്ദ്രീകരിച്ചും അന്വേഷണം

“ഞങ്ങൾക്ക് നൽകിയ ഉത്തരവാദിത്തം ഞങ്ങൾ നിറവേറ്റി” : സർവകക്ഷി പ്രതിനിധി സംഘത്തിന്റെ സന്ദർശനം അവസാനിച്ചതിന് ശേഷം ശശി തരൂർ

വിശ്വനാഥന്‍ ആനന്ദ് (ഇടത്ത്) ഫോസ്റ്റിനോ ഓറോ (വലത്ത്)

ചെസ്സിലെ മെസ്സിയെ രണ്ട് വട്ടം തോല്‍പിച്ച് ഇന്ത്യന്‍ ചെസ്സിന്റെ പിതാവ്; പിന്നെ ചെസ്സിലെ പാഠങ്ങള്‍ പകര്‍ന്ന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies