കമ്പംമെട്ട്: പോലീസ് നടത്തിയ പരിശോധനയില്‍ കമ്പംമെട്ടിന് സമീപത്ത് നിന്നും ചാരയവും കോടയും വാറ്റ് ഉപകരണങ്ങളും പിടികൂടി. രണ്ട് പേര് അറസ്റ്റില്‍. പ്രകാശ് ഗ്രാമം കല്ലേരില്‍ രാജു (58) ഇയാളുടെ സഹായി ആയ ചെമ്പകശ്ശേരിയില്‍ ദിവാകരന് (56) എന്നിവരാണ് ഇന്നലെ പുലര്‍ച്ചെ 1.30 യോടെ പിടിയിലായത്. കമ്പംമെട്ട് എസ്ഐ ഷനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ വാറ്റുന്നതിനിടെ എത്തി പിടികൂടിയത്. രാജുവിന്റെ വീട്ടില്‍ പ്രതികള്‍ ഇരുവരും വാറ്റ് നടത്തുന്നതായി പോലീസിന് പലതവണ വിവരം ലഭിച്ചിരുന്നു. എങ്കിലും ഇയാളെ പിടികൂടാന്‍ പോലീസിനായിരുന്നില്ല. ഓണത്തോടനുബന്ധിച്ച് വില്‍പ്പനയ്ക്കായി തയ്യാറാക്കിയ 2.25 ലിറ്റര്‍ ചാരയമാണ് പിടികൂടിയത്. 45 ലിറ്റര്‍ കോടയും വാറ്റുന്നതിനായി ഉപയോഗിച്ചിരുന്ന മറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഒറ്റപ്പെട്ടിരിക്കുന്ന വീട്ടില്‍ എത്തുന്നതിനായി കാല് നടയായി കിലോമീറ്ററുകള്‍ നടക്കണം. ഇവിടെ പോലീസോ എകസൈസോ എത്തുകയില്ലായെന്ന ധൈര്യത്തിലാണ് പ്രതി ഇവിടെ വാറ്റ് നടത്തി വന്നിരുന്നത്.
അഡീ. എസ്ഐ ജോസ്, ഉദ്യോഗസ്ഥരായ ഹനീഷ്, ജയിംസ്, സുഗതന്, അജീഷ് അലിയാര് എന്നിവരടങ്ങിയ സംഘമാണ് കേസ് പിടികൂടിയത്. പ്രതികളെ ഇന്നലെ വൈകിട്ട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: