Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശിവപുരി ബാബയുടെ അത്ഭുത ജീവിതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2016, 07:35 pm IST
in Samskriti

”അനേകം നിശ്ശബ്ദരായ ബൗദ്ധന്മാരുടെ സമാധിക്കുശേഷമാണ് ഒരു സന്ദേശവാഹകനായ ബുദ്ധന്‍ ജനിക്കുക” എന്ന് വിവേകാനന്ദ സ്വാമികള്‍. സനാതനധര്‍മ സന്ദേശം കാലോചിതമാക്കി ശിഷ്യനിലൂടെ പ്രചരിപ്പിച്ച ശ്രീരാമകൃഷ്ണ പരമഹംസര്‍ അവതാര വരിഷ്ഠനായ സന്ദേശവാഹകനായിരുന്നു. ആ മഹാത്മാവിന്റെ ദര്‍ശന സൗഭാഗ്യം സിദ്ധിച്ച ഒരു സംന്യാസി ശ്രേഷ്ഠന്‍ പൂര്‍വാശ്രമത്തില്‍ മലയാളിയായിരുന്നു. അദ്ദേഹമാണ് ശിവപുരിബാബ എന്ന പേരില്‍ ലോകപ്രസിദ്ധനായിത്തീര്‍ന്ന സ്വാമി ഗോവിന്ദാനന്ദ ഭാരതി.

ഭാരതീയ സംന്യാസ പാരമ്പര്യത്തിന്റെ മൂര്‍ത്തീഭാവമായിരുന്ന ഈ മഹാത്മാവിന്റെ പേര് വിഖ്യാതമാണെങ്കിലും ജന്മനാട്ടുകാര്‍ക്ക് അദ്ദേഹത്തെക്കുറിച്ചുള്ള അറിവ് പരിമിതമാണ്. ശിവപുരിബാബയെപ്പോലുള്ള സംന്യാസിമാരാണ് നമ്മുടെ മണ്ണിനെ വിണ്ണാക്കി മാറ്റുന്നത്.

സനാതനധര്‍മസന്ദേശം അന്താരാഷ്‌ട്രാ വേദികളില്‍ പ്രതിധ്വനിപ്പിച്ച ശിവപുരി ബാബ 1826 സെപ്തംബര്‍ 10 ന് (ഭാദ്രമാസത്തിലെ മൂലം നക്ഷത്രത്തില്‍) ജനിച്ചു. ഒരുദിവസം ബാബ നേപ്പാളിലെ പ്രസിദ്ധമായ പശുപതിനാഥ ക്ഷേത്രത്തില്‍ കുറച്ച് ഫലമൂലാദികള്‍ സമര്‍പ്പിക്കാന്‍ ഭക്തന്മാരോട് ആവശ്യപ്പെട്ടു. കാരണം അന്വേഷിച്ചപ്പോഴാണ് അന്ന് അദ്ദേഹത്തിന്റെ ജന്മദിനമാണെന്ന് മറ്റുള്ളവര്‍ മനസ്സിലാക്കുന്നത്.

കുന്നംകുളത്തിനടുത്ത് ഒരുവന്നൂര്‍ പാഴൂര്‍ ആയിരുന്നു ജന്മഗൃഹം. ജയന്തന്‍ എന്നായിരുന്നു പൂര്‍വാശ്രമ നാമം. വേദപഠനവുമായി ഒരു വ്യാഴവട്ടക്കാലത്തോളം ഇല്ലത്ത് കഴിഞ്ഞു. അമ്മയുടെ അച്ഛനായിരുന്ന അച്യുതന്‍ യോഗിയായിരുന്നു. കഥാപുരുഷന്റെ വഴികാട്ടി ഈ മുത്തശ്ശനായിരുന്നു. തന്റെ സര്‍വസ്വത്തും സഹോദരിക്ക് നല്‍കി മുത്തശ്ശന്‍ വാനപ്രസ്ഥത്തിനായി നര്‍മ്മദാതീരത്തെ അമരാന്തക വനത്തിലേക്ക് പോയി.

പതിനാറ് വയസ്സുള്ളപ്പോഴാണ് ജയന്തന്‍ നമ്പൂതിരിപ്പാട് മുത്തശ്ശനെത്തേടി അമരാന്തകത്തിലെത്തിയത്. മുത്തശ്ശന്റെ നിര്‍ദ്ദേശാനുസരണം ആ കൊടുങ്കാട്ടിലെ ഗുഹയില്‍ കുറച്ചുകാലം തപോധ്യാന നിരതനായി. പിന്നീട് പരിവ്രാജകനായി ഭാരതമെമ്പാടും സഞ്ചരിച്ചു. ജ്ഞാനിയായിത്തീര്‍ന്ന മുത്തശ്ശന്റെ ദേഹത്യാഗ സമയത്ത് ജയന്തന്‍ നമ്പൂതിരിപ്പാട് വീണ്ടും അവിടെയെത്തി. അദ്ദേഹത്തിന്റെ സമാധി ചടങ്ങുകള്‍ യഥാവിധി നിര്‍വഹിച്ചശേഷം അവിടം വിട്ടുപോയി. വീണ്ടും അമരാന്തകവനത്തിലെത്തി തപോധ്യാനനിരതനായ കാലത്താണ് അദ്ദേഹത്തിന് ഈശ്വരസാക്ഷാത്കാരം ലഭിച്ചത്.

ജീവിതലക്ഷ്യമായ ഈശ്വരസാക്ഷാത്കാരം ലഭിച്ചതിനുശേഷം സംന്യാസം സ്വീകരിക്കണമെന്നില്ല. പക്ഷെ ജയന്തന്‍ നമ്പൂതിരിപ്പാട് ശൃംഗേരി മഠത്തില്‍നിന്ന് ‘ഗോവിന്ദാനന്ദ ഭാരതി’ എന്ന നാമധേയത്തില്‍ സംന്യാസദീക്ഷ സ്വീകരിച്ചു. വീണ്ടും അമരാന്തക വനത്തിലെത്തി രണ്ട് പതിറ്റാണ്ടോളം ഏകാന്തവാസത്തില്‍ കഴിഞ്ഞു. പിന്നീടാണ് ജന്മദൗത്യം നിര്‍വഹിക്കാന്‍ ലോകപര്യടനം തുടങ്ങിയത്.

ആദ്യം ഭാരതമൊട്ടാകെ സഞ്ചരിച്ചു. ഇതിനിടെ സ്വാമികള്‍ കൊല്‍ക്കത്തയിലെ ദക്ഷിണേശ്വരം ഭവതാരിണീ ക്ഷേത്രം സന്ദര്‍ശിച്ചു. രാമകൃഷ്ണപരമഹംസന്റെ മഹാസമാധിക്ക് തൊട്ടുമുന്‍പ് ഗോവിന്ദന്‍ എന്നൊരു സംന്യാസിശ്രേഷ്ഠന്‍ അവിടെ സന്നിഹിതനായിരുന്നുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ബറോഡയില്‍ അരബിന്ദഘോഷുമായി കൂടിക്കാഴ്ച നടത്തുകയുണ്ടായി.

നാല്‍പ്പത്താറുവര്‍ഷം ലോകം ചുറ്റിയ സ്വാമികള്‍, കേരളത്തില്‍നിന്ന് കാല്‍നടയായി ഖൈബര്‍ചുരത്തിലൂടെ അഫ്ഗാനിസ്ഥാനിലെ ഇസ്താംബൂളിലെത്തി. അവിടത്തെ വിശ്വപ്രസിദ്ധ സര്‍വകലാശാലക്കടുത്ത് താമസിച്ച് ഭാഷയും സംസ്‌കാരവും പഠിച്ചു. ആ ഭാഷയും ദക്ഷിണേന്ത്യന്‍ ഭാഷകളുമായുള്ള സമാനതകള്‍ കണ്ടെത്തി. പിന്നെ കുറച്ചുകാലം ഹീഡല്‍ബര്‍ഗില്‍ താമസിച്ച് ജര്‍മന്‍ ഭാഷ പഠിച്ചു. മെക്കയും സന്ദര്‍ശിച്ചു.

അടുത്ത യാത്രയില്‍ ബ്രിട്ടനിലെത്തിയ സ്വാമികള്‍ അവിടെ നാലുവര്‍ഷം കഴിഞ്ഞു. അതിനിടയില്‍ പതിനെട്ടു തവണ വിക്‌ടോറിയ രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തി. പ്രശസ്ത ശാസ്ത്രജ്ഞരായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, മാഡംക്യൂറി, മാര്‍ക്കോണി, സാഹിത്യകാരനായ ബര്‍ണാഡ് ഷാ തുടങ്ങിയവരുമായും സ്വാമികള്‍ ഇക്കാലയളവില്‍ ബന്ധപ്പെട്ടു.

റഷ്യയിലെത്തിയപ്പോള്‍ വിശ്വസാഹിത്യകാരന്‍ ലിയോ ടോള്‍സ്റ്റോയിയോടൊപ്പം രണ്ടുമാസം കഴിഞ്ഞു. സ്വാമികളുമായുള്ള സമ്പര്‍ക്കത്തിന്റെ സ്മരണയില്‍നിന്നാണ് ടോള്‍സ്റ്റോയിയുടെ പ്രശസ്തമായ ‘മൂന്ന് ചോദ്യങ്ങള്‍’ എന്ന കഥ പിറവിയെടുത്തതെന്ന് പറയപ്പെടുന്നു.

എബ്രഹാം ലിങ്കണ്‍ മരിച്ച ഉടന്‍ സ്വാമികള്‍ അമേരിക്കയിലെത്തി. തുടര്‍ന്ന് ആന്‍ഡ്രിയന്‍ മലനിരകളിലൂടെ സഞ്ചരിച്ചു. മായന്‍, ഇന്‍കാ സംസ്‌കാരങ്ങളുടെ സംഗമഭൂമിയായ സാന്റിയാഗോയില്‍നിന്ന് ചൈനയിലേക്ക് കപ്പല്‍ കയറി. ഒന്നാംലോക യുദ്ധത്തിന്റെ പ്രാരംഭകാലത്ത് സ്വാമികള്‍ ചൈനയിലെ ഷിങ്കിയാങ്ങിലായിരുന്നു. അവിടെനിന്ന് കൈലാസം, മാനസരോവരം എന്നിവിടങ്ങളില്‍ തീര്‍ത്ഥാടനം നടത്തി. ഹിമാലയത്തിലെ ഗുഹയില്‍ മുപ്പത്തഞ്ചുവര്‍ഷം താമസിച്ചു.

”അവിടെ കാട്ടുമൃഗങ്ങളൊക്കെയില്ലേ? അങ്ങ് ഇത്രകാലം അവിടെ എങ്ങനെ കഴിച്ചുകൂട്ടി?” എന്ന് പില്‍ക്കാലത്ത് ഒരാള്‍ സ്വാമികളോട് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു: ”നഗരത്തിനേക്കാള്‍ സുരക്ഷിതമാണവിടം.”

സഞ്ചരിക്കുന്ന സ്ഥലങ്ങളിലെല്ലാം സ്വാമികള്‍ക്ക് ഒരുപാട് അനുയായികള്‍ ഉണ്ടായിരുന്നുവെങ്കിലും ഒരിടത്തും ആശ്രമം സ്ഥാപിച്ചില്ല. തന്റെ പരിവ്രാജകയാത്രക്കിടയില്‍ സ്വാമികള്‍ നേപ്പാളിലുമെത്തി. അവിടത്തെ റസിഡന്റായിരുന്ന വില്‍ക്കിന്‍സണ്‍ പ്രഭുശിവപുരിയില്‍ ബാബയ്‌ക്ക് സ്ഥിരതാമസത്തിനുള്ള സൗകര്യം ഒരുക്കി. വില്‍ക്കിന്‍സണ്‍ പ്രഭുവിന് പതിനൊന്ന് വയസ്സ് മാത്രം ഉണ്ടായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ഇംഗ്ലണ്ടിലെ വസതിയില്‍ സ്വാമിജി താമസിച്ചിരുന്നുവത്രെ.

ശിവപുരിയില്‍ താമസിക്കുന്നതിനാല്‍ തദ്ദേശീയര്‍ സ്വാമികളെ ശിവപുരി ബാബ എന്ന് സംബോധന ചെയ്യാന്‍ തുടങ്ങി. ക്രമേണ നേപ്പാളിലെമ്പാടും തുടര്‍ന്ന് ലോകമാകെയും ഗോവിന്ദാനന്ദ ഭാരതി എന്ന സംന്യാസശ്രേഷ്ഠന്‍ ‘ശിവപുരി ബാബ’ എന്ന പേരില്‍ പ്രശസ്തനായി.

മുപ്പത്തേഴ് കൊല്ലം സ്വാമികള്‍ ശിവപുരിയില്‍ കഴിഞ്ഞു. ഇക്കാലത്ത് അവിടെ നരികളും കരടികളും പ്രത്യക്ഷമാകുക നിത്യസംഭവമായിരുന്നു. പലപ്പോഴും വേട്ടക്കാര്‍ വനത്തില്‍ കടന്ന് മൃഗങ്ങളെ കൊല്ലും. വേട്ടക്കാരുടെ വരവറിഞ്ഞാല്‍ വന്യമൃഗങ്ങള്‍ ശിവപുരി ബാബയുടെ സമീപം അഭയം പ്രാപിക്കുമായിരുന്നു.

നൂറ്റിമുപ്പത്തിയാറ് വര്‍ഷം നീണ്ട ശിവപുരിബാബയുടെ തീര്‍ത്ഥ യാത്ര കാഠ്മണ്ഡുവിനെ തഴുകിയൊഴുകുന്ന ബാഗ്മതി നദിയുടെ തീരത്തുള്ള ധ്രുവസ്ഥലിയില്‍ സമാപിച്ചു. 1963 ജനുവരി 28 ലെ പ്രഭാതത്തില്‍ സ്വാമികള്‍ മഹാസമാധിയായി. അവസാന നിമിഷം വരെയും ആ മഹാത്മാവ് പൂര്‍ണബോധവാനായിരുന്നു. ബാബയുടെ അവസാന വാക്കുകള്‍ ഇപ്രകാരമായിരുന്നു. ”ശരിയായ ജീവിതം നയിക്കൂ. ഈശ്വരനെ ആശ്രയിക്കുക.” ധനാഗമമാര്‍ഗത്തിനായി ബാബയെ സമീപിച്ച ഒരാളോട് ആ മഹാത്മാവ് പറഞ്ഞത് ഇങ്ങനെ: ”ഈ ചന്തയില്‍ ഈശ്വരവിചാരത്തിനുള്ള വസ്തുക്കള്‍ മാത്രമേയുള്ളൂ.”

പേരോ ഊരോ പ്രസിദ്ധമാക്കാന്‍ ശ്രമിക്കാതിരുന്നിട്ടും ശിവപുരി ബാബ ഇന്ന് ലോകപ്രശസ്തനാണ്. സശരീരനായി ഇരിക്കുമ്പോള്‍ ഉണ്ടാകാത്ത യശസ്സ് അതിനുശേഷം ഉണ്ടാകുന്നുവെങ്കില്‍ നിശ്ചയമായും അത് ഘനീഭൂതമായ ആത്മീയതയുടെ വിളംബരമല്ലാതെ മറ്റെന്താണ്?

ശിവപുരിബാബയെ സന്ദര്‍ശിച്ചശേഷം ഒരു ബുദ്ധമത സംന്യാസി ഇപ്രകാരം എഴുതി: ”ജീവിച്ചിരുന്ന കാലത്ത് അനേകം സവിശേഷമായ ഓര്‍മകള്‍ മറ്റുള്ളവര്‍ക്ക് നല്‍കി അദ്ദേഹം കാലയവനികയ്‌ക്ക് പിന്നില്‍ മറഞ്ഞുപോയി. കുലീനനും ബുദ്ധിമാനുമായ ആ മനുഷ്യന്‍ നാല്‍പ്പതുവര്‍ഷം ലോകം ചുറ്റുകയും കാടുകളില്‍ എഴുപതുവര്‍ഷം ലളിതമായൊരു ചോദ്യവുമായി തപസ്സനുഷ്ഠിക്കുകയും ചെയ്തു. ആ ചോദ്യം ഇതായിരുന്നു: നാമെന്തിനാണ് ഈ ഭൂമിയിലിങ്ങനെ?”

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

Technology

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം പവർ ബാങ്ക് ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

Environment

നദിയിൽ വീണ വ്യവസായിയെ വിഴുങ്ങി ; മുതലയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 2 കൈകളും 6 ജോഡി ചെരുപ്പുകളും

Kerala

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

Astrology

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

പുതിയ വാര്‍ത്തകള്‍

വീട്ടിൽ തുളസിച്ചെടി ഉണ്ടോ? ലക്ഷപ്രഭു ആകാം,​ ഇങ്ങനെ ചെയ്ത് നോക്കൂ

രവീന്ദ്രനാഥ ടാഗോര്‍ (ഇടത്ത്)

രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനം തന്നെ സത്യപ്രതിജ്ഞയ്‌ക്ക് ബിജെപി തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?

‘ പ്രണയം തുറന്ന് പറഞ്ഞ മഹേശ്വരിയോട് നടൻ അജിത് പറഞ്ഞ മറുപടി ‘

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ

എനിക്ക് മദ്യപാന ശീലമുണ്ടായിരുന്നു.. പക്ഷേ ഞാൻ അതിന് അടിമയല്ല – ജാൻവി കപൂർ

റോഡ് മുറിച്ച് കടക്കവെ ബൈക്കിടിച്ച് തെറിപ്പിച്ച കാല്‍നട യാത്രക്കാരി മരിച്ചു

‘ ദിലീപും കാവ്യാ മാധവനും വളരെ വലിയ ഒരു നേതാവും തിരുപ്പതിയില്‍ പോയി ‘ ; പോസ്റ്റുമായി ടി ബി മിനി

സൗദിയിൽ ഇനി പെരുമഴക്കാലം :  മെയ് മാസത്തിൽ ശക്തമായ മഴ ലഭിക്കും

ആടിന്റെ തലയറുത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ ക്രൂരമായ തെരഞ്ഞെടുപ്പ് വിജയാഹ്ലാദം: പൊലീസ് കേസെടുത്തു

19 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പോലീസ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.