കോട്ടയം: നവീകരിച്ച പൊന്‍കുന്നം പിഎന്‍പിഎം ഹിന്ദു മെഡിക്കല്‍ മിഷന് ആശുപത്രി കേന്ദ്രമന്ത്രി ഡോ.ഹര്ഷവര്ദ്ധന് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 8ന് ഉച്ചയ്ക്ക് 2ന് ആശുപത്രി അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ ആര്‍എസ്എസ് കേരള പ്രദേശ് സംഘചാലക് പി.ഇ.ബി.മേനോന് അദ്ധ്യക്ഷത വഹിക്കും. പുതുതായി നിര്‍മ്മിച്ച ഒ.പി.കെട്ടിടത്തിന്റെ ഉദ്ഘാടനം ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് നിര്‍വ്വഹിക്കും. ആധുനിക ഓപ്പറേഷന് തിയേറ്റര്‍ സമുച്ചയം മാതാ അമൃതാനന്ദമയി മഠം സ്വാമി അനഘാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യും. ഹോസ്പിറ്റല്‍ സോഫ്ട് വെയര്‍ ഉദ്ഘാടനം എന്‍.ജയരാജ് എംഎല്‍എ നിര്‍വ്വഹിക്കും. കാഞ്ഞിരപ്പള്ളി അതിരൂപതാ മെത്രാപ്പൊലീത്ത മാര്‍ മാത്യു അറയ്ക്കല്‍, വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍, കാഞ്ഞിരപ്പള്ളി നൈനാന്പള്ളി ഇമാം ഷിഫാര്‍ മൗലവി എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. കെ.ജെ.തോമസ്, ടോമി കല്ലാനി, സി.കെ.ശശിധരന്, ഡോ.ടി.കെ.ജയകുമാര്‍, ജോസ് മാനുവല്‍, അഡ്വ.ജയാ ശ്രീധര്‍, എ.ആര്.സാഗര്‍, എ.ജയകുമാര്‍, കെ.ജി.കണ്ണന്, എം.എസ്.പത്മനാഭന് തുടങ്ങിയവര്‍ സംസാരിക്കും. പി.എസ്.മനോജ് സ്വാഗതവും ബി.അജിത് കുമാര്‍ നന്ദിയും പറയുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. പത്ത് ഡോക്ടര്‍മാര്‍ക്ക് ഒരേസമയം രോഗികളെ പരിശോധിക്കാവുന്ന തരത്തിലാണ് ആശുപത്രിയില്‍ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. പള്ളിക്കത്തോട് അരവിന്ദ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് എല്ലാവിധ സജ്ജീകരണങ്ങളോടും കൂടിയ ആശുപത്രി പണികഴിപ്പിച്ചത്. കടലാസിന്റെ ഉപയോഗം ഒഴിവാക്കി പൂര്‍ണ്ണമായും ഡിജിറ്റലൈസ് ചെയ്തിട്ടുള്ള ഈ മേഖലയിലെ ആദ്യ ആശുപത്രിയാണ് പൊന്‍കുന്നം പി.എന്‍.പി.എം ഹിന്ദു മെഡിക്കല്‍ മിഷന് ആശുപത്രി. എമര്‍ജന്‍സി കെയറില്‍ പ്രത്യേക വിദഗ്ധ പരിശീലനം ലഭിച്ച നേഴ്സുമാരുടെ സേവനവുമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാഷ്വാലിറ്റി ആശുപത്രിയുടെ പ്രത്യേകതയാണ്. 19ന് പീഡിയാട്രിക്സ് വിഭാഗവും ഒക്ടോബര്‍ ആദ്യവാരത്തോടെ ഓര്‍ത്തോപീഡിക്സ്, ജനറല്‍ സര്‍ജ്ജറി, കാര്‍ഡിയോളജി, യൂറോളജി വിഭാഗങ്ങളും ആരംഭിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ സൊസൈറ്റി വൈസ് പ്രസിഡന്റ് സി.കെ.രാധാകൃഷ്ണന്, സെക്രട്ടറി പി.എസ്.മനോജ്, കമ്മിറ്റിയംഗം അഡ്വ.ബി.അശോക് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: