Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ആര്‍എസ്എസ് മണ്ഡല്‍ കാര്യവാഹിന് നേരേ സിപിഎം ആക്രമണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2016, 10:56 am IST
in Thiruvananthapuram

ആര്‍എസ്എസ് കാര്യവാഹ് ഹരിയെ അക്രമിച്ചതില്‍ പ്രതിഷേധിച്ച് സംഘപരിവാറിന്റെ നേതൃത്വത്തില്‍ വെങ്ങാനൂര്‍ ജംഗ്ഷനില്‍ നടന്ന പ്രതിഷേധ പ്രകടനം

വിഴിഞ്ഞം: ആര്‍എസ്എസ് മംഗലത്തുകോണം മണ്ഡല്‍ കാര്യവാഹ് ഹരി(25)ക്കു നേരെ സിപിഎം ഗുണ്ടാ ആക്രമണം. ശാഖാ ശിക്ഷക് ആയ വിവേകിന്റെ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നതിനിടയിലാണ് വീടുകയറി ആക്രമണം നടന്നത്. ആക്രമണത്തില്‍ മറ്റൊരു പ്രവര്‍ത്തകനായ അഭിലാഷി(25)നും പരിക്കേറ്റു.

പൊതുവെ രാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍ ഇല്ലാത്ത വെങ്ങാനൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ അകാരണമായി മര്‍ദ്ദിച്ച് മനഃപൂര്‍വം സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഉത്സവത്തിനെത്തിയ പെണ്‍കുട്ടികളുടെ ഫോട്ടോയും വീഡിയോയും മൊബൈലില്‍ പകര്‍ത്തിയിരുന്നു. അതിനടുത്ത ദിവസം പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടികൊണ്ട് പോകാനുള്ള ശ്രമവും നടന്നു. ഇതില്‍ പ്രതികളായ സിപിഎം പ്രവര്‍ത്തകരെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. ഈ വിഷയങ്ങളില്‍ യാതൊരുവിധ രാഷ്‌ട്രീയവും ഉണ്ടായിരുന്നില്ല. പക്ഷേ പ്രദേശത്തെ കഞ്ചാവ് മാഫിയയുടെ സഹായത്തോടെ വിഷയത്തെ സിപിഎം ഏറ്റെടുത്തു. വിഷയങ്ങളുമായി യാതൊരു ബന്ധവും ഇല്ലാതിരുന്നിട്ടും വെറും രാഷ്‌ട്രീയ ശത്രുത കൊണ്ട് മാത്രമാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരേ ക്രൂരമായ ആക്രമണം അഴിച്ചുവിട്ടത്.

വെങ്ങാനൂര്‍ പഞ്ചായത്തിലെ സിപിഎമ്മിന്റെ രണ്ട്  ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ പ്രദേശവാസികളും പുറത്ത് നിന്നെത്തിയവരും ഉള്‍പ്പെടുന്ന മുപ്പതോളം വരുന്ന സംഘമാണ് ആക്രമണം നടത്തിയത്. മാരകമായി പരിക്കുപറ്റിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ആക്രമണത്തില്‍  പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടന്നു.  പനങ്ങോട് ക്ഷേത്രപരിസരത്ത് നിന്നും ചാവടിനട നിന്നും ആരംഭിച്ച രണ്ട് പ്രതിഷേധ പ്രകടനങ്ങള്‍ വെങ്ങാനൂര്‍ ജംഗ്ഷനില്‍ സമാപിച്ചു. സിപിഎം  അധികാരത്തില്‍ വന്ന ശേഷം കോവളം, നേമം നിയോജക മണ്ഡലത്തിലെ പല ഭാഗത്തും മനഃപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കുകയാണ്. രണ്ടാഴ്ച മുമ്പാണ് വാഴമുട്ടത്ത് ആര്‍എസ്എസ് മണ്ഡല്‍ ബൗദ്ധിക് പ്രമുഖ്  ഉണ്ണി(28)യുടെ വീടിന് നേര്‍ക്ക് സിപിഎം ഗുണ്ടാ സംഘം ആക്രമണം നടത്തിയത്. ആര്‍എസ്എസ് പ്രവര്‍ത്തകനെ കിട്ടാത്തതിനാല്‍ പ്രായമായ അമ്മയെയും സഹോദരിയെയും ഭീഷണിപ്പെടുത്തി വാഹനങ്ങളും തകര്‍ത്താണ്  മടങ്ങിയത്.

കഞ്ചാവും മദ്യവും നല്‍കിയാണ് സിപിഎം ഇത്തരം ഗുണ്ടാ ആക്രമണം നടത്തുന്നതെന്നും പോലീസ് നിഷ്‌ക്രിയമാണെന്നും ബിജെപി മേഖലാ വൈസ് പ്രസിഡന്റ് വെങ്ങാനൂര്‍ സതീഷ് പറഞ്ഞു. പഞ്ചായത്ത് ഭരണം ബിജെപിക്ക് ലഭിച്ച നാള്‍ മുതല്‍ വിറൡപിടിച്ച സിപിഎം നേതാക്കള്‍ അണികളെ ആയുധമെടുക്കാന്‍ പ്രേരിപ്പിക്കുന്നു. പാര്‍ട്ടി ലോക്കല്‍ നേതൃത്വമാണ് പോലീസിനെ നിയന്ത്രിക്കുന്നത്. പ്രതികളെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടും അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറാകുന്നില്ല. ഈ അവസ്ഥയ്‌ക്ക് മാറ്റമുണ്ടായില്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവളം നിയോജക മണ്ഡലം പ്രസിഡന്റ് കട്ടച്ചല്‍കുഴി ബി. രാധാകൃഷ്ണന്‍, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് എസ്. അഭിലാഷ്, ബിജെപി വെങ്ങാനൂര്‍  പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍, ജനറല്‍ സെക്രട്ടറി ലാലന്‍, കൗണ്‍സിലര്‍ സന്തോഷ്, വാര്‍ഡ് മെമ്പര്‍ ആര്‍.സി. വിഷ്ണു എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

Football

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.