Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

ഹനുമാനും ഒരു ക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2016, 03:15 pm IST
inTravel

തിരുവല്ലക്ക് സമീപത്തുള്ള കവിയൂരില്‍ ശിവക്ഷേത്രമാണെങ്കിലും പ്രസിദ്ധി ഹനുമാന്‍ സ്വാമിക്കാണ്. കൊല്ലവര്‍ഷം 128ല്‍ മംഗലത്ത് നാരായണന്‍ കേശവനും, കിരിട്ടനുംക്ഷേത്രത്തിലേക്ക് ഭൂമിദാനം ചെയ്തതു സംബന്ധിച്ച് രേഖകളുണ്ട്. അതില്‍നിന്ന് ക്ഷേത്രത്തിന് ആയിരം വര്‍ഷത്തെപഴക്കമെങ്കിലും തീര്‍ച്ചയായും കരുതണം.

വട്ട ശ്രീകോവിലും നാലമ്പലവും മുഖമണ്ഡപവും ചെമ്പുമേഞ്ഞ് പ്രൗഢിയാര്‍ന്നതാണ്. ബലിക്കല്‍ പുരയാണെങ്കില്‍ ശില്പകലാ ചാതുരി നിറഞ്ഞതുമാണ്. ഭാഗവതത്തിലെ കഥാഭാഗങ്ങള്‍ കരവിരുതിനാല്‍ കൊത്തിവച്ചിട്ടുമുണ്ട്. ശിവന്റെ മുഖമണ്ഡപത്തില്‍ നിറഞ്ഞു നില്‍ക്കുന്ന രാമായണത്തിലെ സുന്ദരകാണ്ഡം കഥകള്‍ ദാരുശില്പങ്ങളാല്‍ അത്യാകര്‍ഷമാണ്.

തീര്‍ത്തും ശിലാവിഗ്രഹമായ ശിവലിംഗം സ്വയംഭൂവല്ല. കിഴക്കോട്ടാണ് ക്ഷേത്രത്തിന്റെ ദര്‍ശനം. തെക്കേനടയില്‍ ഉപദേവതകളായി ദക്ഷിണാമൂര്‍ത്തിയും ഗണപതിയും ഉണ്ട്. ശ്രീ പാര്‍വതിയുടേത് പഞ്ചലോഹ വിഗ്രഹമാണ്.

ശ്രീരാമനാണ് ശിവപ്രതിഷ്ഠ നടത്തിയതെന്നാണ് ഭക്തവിശ്വാസം. രാവണ വധം കഴിഞ്ഞ് വരും വഴി കവിയൂടെത്തിയപ്പോള്‍ പുഷ്പകവിമാനം ഇറക്കി. ഇവിടെയൊരു ശിവനെ പ്രതിഷ്ഠിക്കുവാന്‍ നിശ്ചയിച്ചു. ഹനുമാനോട് ഒരുവിഗ്രഹം കൊണ്ടുവരുവാന്‍ ആവശ്യപ്പെട്ടു. ഹനുമാന്‍ അവിടമെല്ലാം തിരക്കിനടന്നെങ്കിലും വിഗ്രഹത്തിന് പാകത്തിനൊരുശിലയും കാണാതെ കറങ്ങി. ഹനുമാന്റെ മനസ്സിലുള്ള ഗര്‍വ് ലേശംപോലും ഇല്ലാതാക്കാനുള്ള ഉദ്ദേശ്യമായിരുന്നുവത്രേ ശ്രീരാമനുണ്ടായിരുന്നത്. ഹനുമാന്‍ വരുന്നതിന് താമസം കാണും മുഹൂര്‍ത്തം തെറ്റിക്കാതെ അവിടെ കണ്ട ചൈതന്യവത്തായ ശിലാഖണ്ഡം എടുത്ത് പ്രതിഷ്ഠിക്കുകയായിരുന്നു.

താമസിയാതെ വിഗ്രഹവുമായി ഹനുമാനെത്തി. പ്രതിഷ്ഠയെല്ലാം കഴിഞ്ഞതറിഞ്ഞ് ഹനുമാന് വിഷമംതോന്നി. ശ്രീരാമന്‍ അദ്ദേഹത്തെ സമാധാനിപ്പിച്ചു.

ഭഗവല്‍ ഭക്തിയുണ്ടെങ്കില്‍തനിക്കെല്ലാം സാധിക്കുമെന്ന അഹങ്കാരം അതോടെ ഹനുമാനില്‍നിന്നും ഇല്ലാതായി. അതോടെ നിര്‍മ്മലമനസ്സിന്റെ ഉടമയായി. ശ്രീരാമ പാദങ്ങളില്‍ വീണു നമിച്ചു. പട്ടാഭിഷേകം കഴിഞ്ഞ് പോകും വഴി കവിയൂരില്‍ തപസ്സുചെയ്യുന്നതിന് ശ്രീരാമന്‍ ഹനുമാന് അനുജ്ഞകൊടുത്തു. അവിടെയുള്ള ഇലഞ്ഞി മരത്തിന്റെ ചുവട്ടില്‍ ഹനുമാന്‍ ഏറെക്കാലം തപസ്സുചെയ്തു വത്രേ. ഹനുമാന്റെ സാന്നിദ്ധ്യത്താലാണ് ഈ ദേശത്തിന് കപിയൂര്‍ എന്നു പേരു വന്നത്. കാലക്രമേണയാണ് കപിയൂര്‍ കവിയൂരായിത്തീര്‍ന്നത്.

ഹനുമാന്‍ സ്വാമി കുട്ടിക്കാലത്ത് ഉദിച്ചുപൊങ്ങുന്ന സൂര്യബിംബം കണ്ട് അത് ഭക്ഷ്യയോഗ്യമായ പഴമാണെന്നുകരുതി പറിച്ചുതിന്നുവാന്‍ മുകളിലേക്കുചാടിയത്രേ. ഹനുമാന്‍ ഉയരുന്തോറും സൂര്യതേജസ്സ് ഉയര്‍ന്നുപൊങ്ങുന്നുണ്ടായിരുന്നു. ഹനുമാന്റെ ഈ ധിക്കാരം കണ്ട് ദേവേന്ദ്രന്‍ കോപിച്ച് തന്റെ വജ്രായുധം പ്രയോഗിച്ചു. അത് ഹനുമാന്റെ താടിയില്‍ത്തട്ടി. താടിയെല്ല് മുറിഞ്ഞു. ഹനു തകര്‍ത്തതിനാലാണ് ഹനുമാനെന്ന പേരുവന്നത് എന്നും പറയപ്പെടുന്നു. മകന്‍ മരിച്ചതറിഞ്ഞ് വായുദേവന്‍ ഹനുമാനേയുംകൊണ്ട് പാതാളലോകത്തേക്ക് പോയി. അങ്ങനെ ഭൂമിയില്‍ വായുവില്ലാതായി. സര്‍വരും അതിനാല്‍ വിഷമിച്ചു. ബ്രഹ്മാവ് ഓടിയെത്തി ഹനുമാന് ജീവന്‍ നല്‍കി. വായുവിനെ സാന്ത്വനപ്പെടുത്തി. അതോടെ ഹനുമാന്‍ ചിരംഞ്ജീവിയായിത്തീര്‍ന്നു.

പരമശിവന് അഞ്ജനയില്‍ പിറന്നവനാണ് ഹനുമാന്‍. അതിനാലാണ് ആഞ്ജനേയന്‍ എന്നപേരിലും അറിയപ്പെടുന്നത്. പട്ടാഭിഷേകം കഴിഞ്ഞപ്പോള്‍ ശ്രീരാമസ്വാമിയോട് ചോദിച്ച ഒരേഒരുവരം രാമനാമവും, രാമകഥയുമുള്ളകാലത്തോളം രാമസ്മരണയോടെ ജീവിക്കാന്‍ അനുവദിക്കണം എന്നായിരുന്നു.

കവിയൂര്‍ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ശിവനാണെങ്കിലും ഹനുമല്‍സ്വാമിക്കാണ് പ്രശസ്തിയും പ്രാധാന്യവും. ഹനുമല്‍ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങള്‍ നമുക്കിടയില്‍ പൊതുവെ കുറവായതിനാലുമാവാം പ്രസിദ്ധിവളരുവാന്‍ കാരണം. ആ ദേവനെ പ്രാര്‍ത്ഥിച്ചാല്‍ ഫലം പെട്ടെന്നായതിനാലുമാവാം ഉപദേവന്റെ സ്ഥാനമല്ല ഹനുമാനിവിടെ. ഹനുമദ് വിഗ്രഹം നന്നേചെറുതാണ്. അരയടിയോളമുള്ള മനോഹരമായ പഞ്ചലോഹ വിഗ്രഹം. ശുചീന്ദ്രം ക്ഷേത്രത്തിലാണ് ഹനുമാന്റെ വലിയ വിഗ്രഹമുള്ളത്. പന്ത്രണ്ടടിയോളം ഉയരത്തില്‍ സമുദ്രത്തിലേക്ക് ചാടാന്‍ തുനിയുന്ന രൂപമാണത്രേ. എന്നാല്‍ കവിയൂരിലേത് സീതയുടെ മുന്നില്‍ എത്തിച്ചേരുന്നതിനായി രൂപമെടുത്ത കുട്ടിഹനുമാന്‍. ഇരിക്കുന്ന വിധത്തിലാണ് പ്രതിഷ്ഠ. വലതുകൈയില്‍ ആയുധവും മറ്റേകൈയില്‍ ചൂഡാരത്‌നവുമായി വാലുംപൊക്കിയിരിക്കുന്നു. വിഗ്രഹം പോലെ ചെറിയ ശ്രീകോവിലുമാണ്. ശിവക്ഷേത്രത്തിന്റെ ശ്രീകോവിലിനോളം പഴക്കം ഈ കൊച്ചു ശ്രീകോവിലിനില്ല.

ശ്രീ ചിത്തിരതിരുനാള്‍ മഹാരാജാവും അമ്മ മഹാറാണിയും ഹനുമാന്‍ സ്വാമിയുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധയുള്ളവരായിരുന്നു. അതിനാലാണ് ഇത്ര പ്രസിദ്ധി വന്നതെന്നും ഒരു പക്ഷമുണ്ട്. അവില്‍ പന്തിരുനാഴിയാണ് ഇവിടുത്തെ പ്രധാന വഴിപാട്. ഇതുനേര്‍ന്നാല്‍ വിചാരിച്ച കാര്യം വളരെ പെട്ടെന്നു സാധിക്കുമെന്നവിശ്വാസം ഭക്തര്‍ക്കിയയില്‍ നിലവിലുണ്ട്. പത്യേകം പൂജാരിയെ നിശ്ചയിച്ചിട്ടുമുണ്ടിവിടെ.

ധനുമാസത്തില്‍ കൊടികയറി പത്തുനാളാണ് ശിവക്ഷേത്രത്തിലെ തിരുവുത്സവം. കൂടാതെ ശിവരാത്രിയും വിശേഷമാണ്. ഹനുമാനുള്ള ആഘോഷം ജയന്തിയാണ്. ധനുവിലെ മൂലം നക്ഷത്രത്തിലാണ് ഹനുമല്‍ ജയന്തി. അതിഗംഭീരം തന്നെയാണ് ഈ ആഘോഷവും.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

വികസിത ഭാരതത്തിന് ‘സപ്തധാര ‘ പ്രവാഹം

Editorial

സോണിയയും സതീശനും വന്ദേമാതര വിരോധവും

Sports

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)
India

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

Kerala

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

സ്വസ്ഥ ബംഗാള്‍, സമൃദ്ധി ബംഗാള്‍….അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് ലെസ് സൗജന്യ ചികിത്സ, ഇത് മോദിയുടെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍

അത്തം ഘോഷയാത്രയുടെ ഭാഗമായി നടന്ന നിശ്ചല ദൃശ്യ മത്സരത്തില്‍ പാഞ്ചാലി വസ്ത്രാക്ഷേപത്തിന് ഒന്നാം സമ്മാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.