കോഴിക്കോട്: കാര്‍ഷിക സംസ്കൃതിയെ മാറ്റിനിര്‍ത്തിയുള്ള ജീവിതത്തെക്കുറിച്ച് ആലോചിക്കാനാവില്ലെന്ന് ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് കെ.പി. ശ്രീശന് മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. കര്‍ഷകമോര്‍ച്ച ജില്ലാകമ്മിറ്റി സംഘടിപ്പിച്ച കര്‍ഷകവന്ദനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ക്കാരങ്ങള്‍ രൂപംകൊണ്ടത് കാര്‍ഷിക സംസ്കൃതിയില്‍ നിന്നാണ്. കൃഷിയെ മാറ്റിനിര്‍ത്തിയുള്ള ജീവിതത്തെക്കുറിച്ച് ആലോചിക്കാനാവില്ല. കാര്‍ഷിക രംഗത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ടാണ് നരേന്ദ്രമോദി സര്‍ക്കാര്‍ കര്‍ഷകര്‍ക്കായി കൂടുതല്‍ പദ്ധതികള്‍ ആവിഷ്ക്കരിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ കര്‍ഷകര്‍ക്കായി ആവിഷ്ക്കരിച്ചിരിക്കുന്ന പദ്ധതികള്‍ സംസ്ഥാനത്തും നടപ്പാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കര്‍ഷകരാണ് രാജ്യത്തിന്റെ സ്വത്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാനാഞ്ചിറ സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് ടി. ചക്രായുധന്‍ അധ്യക്ഷത വഹിച്ചു. അവാര്‍ഡുജേതാക്കളായ കര്‍ഷകരെ ബിജെപി ദേശീയ കൗണ്‍സില്‍ അംഗം ചേറ്റൂര്‍ ബാലകൃഷ്ണന് മാസ്റ്ററും, മികച്ച കര്‍ഷകരെ ബിജെപി ജില്ലാപ്രസിഡന്റ് ടി.പി. ജയചന്ദ്രന് മാസ്റ്ററും പൊന്നാട അണിയിച്ച് ആദരിച്ചു. ബിജെപി നേതാക്കളായ ടി. ബാലസോമന്‍, ടി.വി. ഉണ്ണികൃഷ്ണന്, എം. മോഹനന്മാസ്റ്റര്, രാമദാസ് മണലേരി, എം. സി. ശശീന്ദ്രന്, ഹരിദാസന് പൊക്കിണാരി, യുവമോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡന്റ് കെ.ടി. വിപിന്‍ എന്നിവര്‍ സംസാരിച്ചു. ബാബു മൂലയില്‍ സ്വാഗതവും കെ.കെ. രജീഷ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: