ദാര്‍ശനിക പദ്ധതിയായ വിശിഷ്ടാദ്വൈതത്തിന്റെ പ്രചാരകനും വൈഷ്ണവ പാരമ്പര്യം പിന്തുടരുന്നവരുടെ ആത്മീയാചാര്യനുമാണ് രാമാനുജാചാര്യര്‍. ജാതിയേയും പദവികളേയും ശ്രദ്ധിക്കാതെ ഈശ്വരഭക്തിയിലേക്ക് സര്‍വരേയും ഒരുമിപ്പിക്കുക എന്ന കര്‍മ്മത്തിലേക്ക് തീവ്രമായിശ്രമിച്ച സാമൂഹിക പരിഷ്കര്‍ത്താവുകൂടിയാണ് അേദ്ദഹം. തമിഴ്നാട്ടിലെ ശ്രീപെരുംപതൂരില്‍ 1017 ല്‍ അസുരി കേശവ സോമയാജി കാന്തിമതിമാരുടെ പുത്രനായി ജനിച്ചു.
അച്ഛനില്‍നിന്നും മറ്റ് അധ്യാപകരില്‍നിന്നും പ്രാഥമികവിദ്യകള്‍ നേടി. 16-ാം വയസിലായിരുന്നു വിവാഹം. താമസിയാതെ അച്ഛന് മരിച്ചു. പിന്നീട് കാഞ്ചീപുരത്താണ് താമസമാക്കിയത്. യാദവപ്രകാശന് എന്ന പണ്ഡിതന്റെ ശിഷ്യനായി. അദ്വൈതസിദ്ധാന്തവാദിയായിരുന്നുഗുരു. അതിനോടുള്ള എതിര്‍പ്പുകള്‍ പുലര്‍ത്തിയ ശിഷ്യന്റെ നീക്കങ്ങളെ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. ഒരു തീര്‍ത്ഥയാത്രക്ക് ഇടയില്‍ ശിഷ്യനെ വധിക്കാന്‍വരെ ഗുരു ശ്രമിച്ചു. അതില്‍നിന്നെല്ലാംരാമാനുജന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
പിന്നീട് ഈ ഗുരുവിനെ ഉപേക്ഷിച്ചു. തന്നിലും താഴ്ന്നജാതിക്കാരനായ ഒരു ഗുരുവിനെ കണ്ടെത്തുകയായിരുന്നു. ‘തിരുകാച്ചി നമ്പി’ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ശിഷ്യന്റെ അതിഥിയായ ഗുരു ഭക്ഷണംകഴിച്ചിടത്ത് ഭാര്യ വെള്ളം തളിച്ച് ശുദ്ധിചെയ്തത് രാമാനുജന്തീരെ ഇഷ്ടപ്പെട്ടില്ല. ഭാര്യയടെ ഈ്രപവൃത്തിയില്‍ അതീവദുഃഖമുണ്ടായി. ആഴ്വന്താര്‍, പെരിയനമ്പി എന്നിവരില്‍ നിന്നും വിദ്യകള്‍ അഭ്യസിച്ചു. കീഴ്ജാതിക്കാരനായിരുന്ന പെരിയനമ്പിയില്‍നിന്ന് തമിഴ് വേദങ്ങളായ 4000 പ്രബന്ധങ്ങള്‍ രാമാനുജന് പഠിച്ചു.
രാമാനുജന്റെ ഗൃഹത്തിലാണ് ഗുരുവും പത്നിയും താമസിച്ചിരുന്നത്. ഒരു ദിവസം ഗുരുപത്നിയെ രാമാനുജന്റെ ഭാര്യ ജാതിപറഞ്ഞ് ആക്ഷേപിച്ചതില്‍ അവരോട് പിണങ്ങി പെരിയ നമ്പി അവിടെനിന്നും പോയി. ഇതോടെ ഭാര്യയെ അവരുടെ മാതാപിതാക്കളുടെ സമീപത്തെത്തിച്ച് ബന്ധം പിരിഞ്ഞു. തുടര്‍ന്ന് വരദരാജസ്വാമിയില്‍നിന്ന് രാമാനുജന് സംന്യാസം സ്വീകരിച്ചു.
പിന്നീട് കാഞ്ചി ക്ഷേത്രത്തിനുത്ത് രാമാനുജന് ഒരു മഠം സ്ഥാപിച്ചു. അനേകം ശിഷ്യന്മാരും ഉണ്ടായി. ഇതിനിടെ ഇക്കൂട്ടത്തില്‍ സംന്യാസ ശിഷ്യനാകുവാന്‍ രാമാനുജാചാര്യരുടെ ഗുരുവായിരുന്ന യാദവപ്രകാശന് എന്ന ‘ശിഷ്യനെ വധിക്കാന്‍ ശ്രമിച്ച ഗുരു’വന്നുചേര്‍ന്നു. അങ്ങനെ യാദവപ്രകാശന്റെയും ആചാര്യസ്ഥാനം നേടി.
കാഞ്ചീമഠം വിട്ട് രംഗനാഥസ്വാമിക്ഷേത്രം കേന്ദ്രമാക്കി സാധാരണക്കാരെ മതത്തിലേക്കടുപ്പിക്കുന്ന ആഴ്വാന്താരുടെ യഥാര്‍ത്ഥ ശിഷ്യനായി. 74 ശിഷ്യന്മാര് രാമാനുജന്റെ തത്ത്വചിന്ത നാടാകെ പ്രചരിപ്പിച്ചു. പിന്നീടൊരിക്കല്‍ രാമാനുജന്റെ ശിഷ്യരെ ആക്ഷേപിക്കുവാനും വൈഷ്ണവരും ശൈവമതവും തമ്മില്‍ യുദ്ധത്തിന് ചോളരാജാവ് ഗംഗൈകൊണ്ട ചോളന് തയ്യാറായി. അതോടെ രാമാനുജാചാര്യര്‍ ചോളരാജ്യം വിട്ടു. ആചാര്യരുടെ ശിഷ്യന്റെ കണ്ണുകള്‍ ചൂഴ്ന്നെടുക്കാന്‍ ചോളരാജാവ്്രശമിച്ചപ്പോള്‍ ശിഷ്യന് സ്വയം എടുത്തു. അങ്ങനെ രാജാവിനോട് പകവീട്ടി.
വീണ്ടും പലേദിക്കിലേയ്ക്കും ഉള്ളയാത്രക്കിടയില്‍ ദേവരായരുടെ അസുഖം ഭേദപ്പെടുത്തിയപ്പോള്‍ ആ രാജാവും പ്രജകളും ഒന്നാകെ രാമാനുജാചാര്യര്‍ക്ക് ശിഷ്യപ്പെട്ടു.
യമുനാചാര്യരുടെ അതികേമന്മാരായ വിവിധ ശിഷ്യന്മാരില്നിന്നും വിദ്യ നേടി രാമാനുജന് വലിയ
പണ്ഡിതനായി. ‘ശുഭയവിഭൂതി’ എന്ന പേരും പില്ക്കാലത്ത് നേടി.
മൈസൂരില്‍ 2 കൊല്ലം വരെ വാസം തുടര്‍ന്നു. മതാന്ധനായ ചോളരാജന് മരിച്ച് പിന്നീടാണ് രാമാനുജന് ശ്രീരംഗത്ത് തിരിച്ചെത്തിയത്.
യാദവവാദിയില്‍നിന്നും മുസ്ലിം രാജാക്കന്മാര് അപഹരിച്ച ശീവേലിതിടമ്പ് രാമാനുജന് തിരികെ ദല്‍ഹിയില്‍നിന്നും എത്തിച്ചു. ആ വിഗ്രഹം പൂജിച്ച ബീബി നാച്ചിയാറും ശിഷ്യയായികൂടെപോന്നു. താഴ്ന്നവരേയും മുസ്ലിങ്ങളെയും ലയിപ്പിച്ച് ഹൃദയവിശാലത സൂക്ഷിച്ച മഹാനായിത്തീര്‍ന്നു.
ശങ്കരഭാഷ്യത്തില്‍ ശ്ലാഘിപ്പിച്ച ബോധയാനന്റെ ‘വൃത്തി’ കാശ്മീരിലെ ശാരദാപീഠത്തില്‍ നിന്നും കൊണ്ടുവന്നു. വിശിഷ്ടാദ്വൈതത്തെക്കുറിച്ച് നിരവധി ഗ്രന്ഥങ്ങള്‍ എഴുതി.
തിരുവനന്തപുരം, മഥുര, വൃന്ദാവനം, ദ്വാരക, കാശ്മീരിലെ ശാരദാപീഠം എന്നിവിടങ്ങളില്‍ സഞ്ചരിച്ചു.
ശ്രീരംഗത്തായിരുന്നു സമാധി. അവിടെ പരാശരനെ തനിക്കുശേഷം മഠാധിപതിയാക്കി. കാവേരിയില്‍ പ്രതിമ സ്ഥാപിച്ച് തന്റെ തേജസ് അതിലേക്ക് സന്നിവേശിപ്പിച്ചു. എ ഡി 1137 ല്‍ ശ്രീരംഗത്ത് സമാധിയടഞ്ഞു. തിരുപ്പതി, കാഞ്ചി, പെരുമ്പതൂര് എന്നവിടങ്ങളില്‍ രാമാനുജാചാര്യരുടെ പ്രതിമസ്ഥാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: