ഗാന്ധിനഗര്‍: കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന് സമീപം ഓട്ടോ സ്റ്റാന്‍ഡില്‍ സിഐടിയു ഗുണ്ടകള്‍ ബിഎംഎസ് യൂണിയനിലെ ഓട്ടോ ഡ്രൈവറെ വെട്ടി, യാത്രക്കാരനെ കുത്തി.വ്യാഴാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. കഴുത്തിന് വെട്ടേറ്റ നാട്ടകം മണിപ്പുഴ ലിനോ (28) കുത്തേറ്റ യാത്രക്കാരന് മള്ളൂശ്ശേരി മുളകുമറ്റം ബാബു (38) എന്നിവരെ കോട്ടയം മെഡിക്കല്‍ കോളേജല്‍ പ്രവേശിപ്പിച്ചു.
അമ്മിണി ബാബു, രാഹുല്‍ എന്നിവര്‍ ലിനോയെ വെട്ടുന്നതു കണ്ട് തടസ്സംപിടിക്കാന്‍ ചെന്നതായിരുന്നു ബാബു. നെഞ്ചിനും കഴുത്തിനും വയറിനും ആഴത്തില്‍ കുത്തേറ്റു ഇയാളെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നെഞ്ചിന്റെ വലതുവശത്തു കുത്തേറ്റതുകാരണം ഉള്ളില്‍ രക്തം കെട്ടിക്കിടക്കുകയാണ്.
അപകടനില തരണം ചെയ്തിട്ടില്ല.
ബിജെപി ഓട്ടോ സെല്ലിലെ അംഗമായിരുന്നു രാഹുല്‍. കഞ്ചാവു മാഫിയയുമായുള്ള ബന്ധത്തെ തുടര്‍ന്ന് ഇയാളെ പുറത്താക്കിയിരുന്നു. ഇയാള്‍ സിഐടിയുവില്‍ ചേരുകയും നിരന്തരം സംഘര്‍ഷം സൃഷ്ടിച്ചുവരികയുമായിരുന്നു. യൂണിയന് നേതാക്കള്‍ ഇയാളെക്കുറിച്ച് പോലീസില്‍ പരാതിപ്പെട്ടിരുന്നു.
കൊലപാതക ശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കണമെന്ന് ഓട്ടോ യൂണിയന് നേതാക്കളായ രാജേന്ദ്രപ്രസാദ്, പ്രസാദ് എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: