Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യ​ദു​വം​ശ​ത്തി​ൽ​ ജ​ന്മ​മെ​ടു​ത്ത​ ഹ​രി​

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2016, 07:37 pm IST
inSamskriti

ശൃണു ഭാരത വക്ഷ്യാമി ഭാരാവതരണം തഥാ

കുരുക്ഷേത്രേ പ്രഭാസേ ച ക്ഷപിതം യോഗമായയാ

യദു വംശേ സമുത് പത്തിർ വിഷ്‌ണോരമിത തേജസ:

ഭൃഗു ശാപ പ്രതാപേന മഹാമായാ ബലേന ച

വ്യാസൻ പറഞ്ഞു: ആ യോഗമായ കുരുക്ഷേത്രത്തിലും പ്രഭാസതീർത്ഥത്തിലും വെച്ച് ഭൂഭാരം എങ്ങനെയാണ് കുറച്ചതെന്ന് ഞാൻ ഇനി പറയാം. ഭൃഗുമുനി ശപിച്ചതിനാലും മഹാമായയുടെ ശക്തിയും മൂലം അതി തേജസ്വിയായ ഭഗവാൻ ഹരി യദുവംശത്തിൽ ജന്മമെടുത്തു. ബ്രഹ്മാവിഷ്ണു മഹേശ്വരന്മാരെ തന്റെ ഇച്ഛയ്‌ക്കൊത്ത് വട്ടം കറക്കുന്ന മഹാമായ ഭൂഭാരം കുറയ്‌ക്കാൻ വിഷ്ണുവിനെ നിയോഗിച്ചതിൽ അത്ഭുതമൊന്നുമില്ല. ത്രിമൂർത്തികൾ പോലും സ്വതന്ത്രരല്ലെങ്കിൽപ്പിന്നെ ത്രിഗുണങ്ങളാൽ സാധാരണക്കാർ വലയുന്നതിലും നാം അത്ഭുതപ്പെടേണ്ടതില്ല. അങ്ങനെ ഭൂമിയിൽ ജനിക്കുന്നതിനായി ഗർഭവാസക്ലേശവും ദുരിതവും സാക്ഷാൽ വിഷ്ണുവും അനുഭവിക്കുകയുണ്ടായി.

പണ്ട് രാമാവതാരകാലത്ത് ദേവന്മാർ വാനരന്മാരായി വന്നു. മാത്രമല്ല ഭഗവാനും മായയാൽ മോഹിതനായിട്ട്, ‘ഞാൻ’, ‘എന്റെ’, എന്ന തോന്നലുകൾ ഉള്ളിൽ വെച്ച് പുലർത്തി ദുഃഖം ഏറെ അനുഭവിച്ചു. നിസ്സംഗരും മോക്ഷമാഗ്രഹിക്കുന്നവരും ഭോഗേച്ഛയുള്ളവരും ആ മഹാമായയെത്തന്നെ ഭജിക്കുന്നു. ആ ഭഗവതിയോടുള്ള ഭക്തി ലവലേശം അല്ലെങ്കിൽ അതിന്റെ ലക്ഷത്തിൽ ഒരംശം ഒരുവനിൽ ഉണ്ടെങ്കിൽപ്പോലും അവന് മുക്തിലഭിക്കും. ‘ഭുവനേശ്വരീ’ എന്ന് മനസ്സറിഞ്ഞു വിളിച്ചാൽ മൂന്നു ലോകവും സാധകനു സ്വന്തം! അതിനൊപ്പം ‘അമ്മേ, രക്ഷിക്കണേ!’ എന്ന് മനം നീറി വിളിക്കുകകൂടി ചെയ്താൽ അമ്മ അവന് കടപ്പെട്ടവളാകും.

വിദ്യാവിദ്യാ സ്വരൂപിണിയാണ് ദേവി. വിദ്യകൊണ്ട് മോചനവും അവിദ്യകൊണ്ട് ബദ്ധതയും ഉണ്ടാവും. ബ്രഹ്മാവിഷ്ണുമഹേശന്മാർ ദേവിയുടെ ഇംഗിതത്തിനൊത്ത് വർത്തിക്കുന്നു. അതുകൊണ്ട് വിഷ്ണുവിന്റെ അവതാരങ്ങളുടെയെല്ലാം നിയന്ത്രണം ദേവിയുടെ കയ്യിലാണ് എന്ന് നാമറിയണം. എല്ലാ അവതാരങ്ങളും കയറിനാൽ പാവ എന്നതുപോലെ ദേവിയുടെ കയ്യിൽ ഭദ്രമായി നിയന്തണത്തിലാണ്. വിഷ്ണുവാണെങ്കിൽ ചിലപ്പോൾ യാഗം ചെയ്യും, ചിലപ്പോൾ ദൈത്യരോടു പോരാടും. ചിലപ്പോൾ അദ്ദേഹം തപസ്സിലാണ്.

മറ്റുചിലപ്പോൾ അദ്ദേഹം യോഗനിദ്രയിലുമാണ്. ഇതെല്ലാം സ്വന്തം ഇഷ്ടമനുസരിച്ച് ചെയ്യാൻ വിഷ്ണുവിനാവില്ല, ഇത് തന്നെയാണ് വിരിഞ്ചന്റെയും മഹേശ്വരന്റെയും കഥയും. യമൻ, കുബേരൻ, ചന്ദ്രൻ, വസിഷ്ഠൻ മുതലായ മുനിമാരും മായയുടെ കയ്യിലിരിക്കുന്ന കയറിനാൽ ബന്ധിക്കപ്പെട്ടിരിക്കുന്നു. ആ കയർ അയച്ചുവിടുന്നതിനനുസരിച്ച് അത് വലിക്കുന്നതിന്റെ ക്രമത്തിലാണ് ഇവരുടെയെല്ലാം പ്രവൃത്തികൾ.

അത് മൂക്ക് കയറിട്ട പശുവിനു സമമാണ്. ഹർഷം, ശോകം, ആലസ്യം, എന്നീ അവസ്ഥകൾ ദേഹികൾക്കെല്ലാം സഹജമായുള്ളവയാണ്. അമരന്മാർ, ജരയില്ലാത്തവർ എന്നൊക്കെ ചിലരെ നാം വിളിച്ചേക്കാം എന്നാൽ അതൊക്കെ വെറും വാക്കുകൾ മാത്രം. ശരിയായി പറഞ്ഞാൽ അങ്ങനെയുള്ള ദേഹികളായി ആരുമില്ല. ഉൽപ്പത്തി, സ്ഥിതി, നാശം എന്നിവ ഇവർക്കെല്ലാമുണ്ട്. ദുഃഖത്താൽ വലയുന്നവരെ ബോധോത്തമന്മാർ എന്ന് പറയാൻ പറ്റുമോ?

അവരെ ദേവന്മാർ എന്നെങ്ങനെ വിളിക്കും? ദുഃഖിതർക്ക് കളികളിൽ ഏർപ്പെടാൻ പറ്റുമോ? ദേഹമെടുത്ത എല്ലാവരുടെ സ്ഥിതിയും കൃമികീടങ്ങൾക്ക് സമമല്ലേ? അമരന്മാരും ആയുസ്സ് തീർന്നാൽ ‘മരന്മാർ’ തന്നെയാണ്. ചിലർക്ക് ആയുസ്സൽപ്പം കൂടും എന്നേയുള്ളു. കൃമികളെക്കാൾ മനുഷ്യന്, മനുഷ്യനേക്കാൾ ദേവന്മാർക്ക്, അവരേക്കാൾ ബ്രഹ്മാവിന്, അങ്ങനെ പോകുന്നു ആയുസ്സിന്റെ വലുപ്പം. വിഷ്ണുവിനും രുദ്രനും ആയുസ്സ് കൂടുതലാണ്. അതിനാൽ അവർ കൂടുതൽ കാലം ജീവിക്കും എന്നാലും ആ ജീവിതത്തിനും അവസാനമുണ്ട്. ജീവനുള്ളവർ മരിക്കും. മരിച്ചവരോ വീണ്ടും ജനിക്കും. ഇങ്ങനെ ചാക്രികമാണ് ലോകക്രമം.

തുടരും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിറയിന്‍കീഴിലെ തമ്മിലടിയില്‍ കെ പി സി സി നടപടി: പാളയം പ്രദീപിനും സജാദിനും സസ്പന്‍ഷന്‍

India

വിവാഹാലോചനയിലൂടെ 22.2 ലക്ഷം രൂപ തട്ടിപ്പ്; ബെംഗളൂരുവിലെ ഡോക്ടറെ കബളിപ്പിച്ചത് വ്യാജ നേത്രരോഗവിദഗ്ധൻ

ഡോ. ഡി. എം. വാസുദേവനൊപ്പം ഡോ. രാജേഷും, ഡോ. രഞ്ജിത്ത് ശീലഭദ്രനും
Varadyam

ഗവേഷണ മേഖലയില്‍ അത്ഭുതങ്ങള്‍ വിരിയിക്കുന്ന ഗുരുനാഥന്‍

ദത്തോപാന്ത് ഠേംഗ്ഡിജി, മോഹന്‍ കുക്കലിയ
Varadyam

ഓര്‍മയില്‍ സമൂഹ രക്ഷാബന്ധന്‍, 1978

India

ലോക ഭൂപട പ്രമേയത്തെ പിന്തുണയ്‌ക്കുന്നു : എന്നാൽ ജമ്മു കശ്മീർ, ലഡാക്ക് എന്നിവയുടെ കൃത്യതയില്ലാത്ത ചിത്രീകരണം പാടില്ലെന്ന് ഐക്യരാഷ്‌ട്രസഭയോട് ഇന്ത്യ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വയസാനാലും ഉൻ സ്റ്റൈലും അഴകും ഇന്നും ഉന്നെ വിട്ട് പോകലെ; ഇന്‍സ്റ്റാഗ്രാം കത്തിച്ച് മമ്മൂക്ക

അതിരപ്പിള്ളിയില്‍ അവശനിലയില്‍ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു

കഥ: കത്തിയേറ്

ജെഎൻയുവിൽ പ്രൊഫസറിനെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച് പത്തിലധികം വിദ്യാർത്ഥിനികൾ :  അന്വേഷണം പ്രഖ്യാപിച്ച് ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റി

കാന്തപുരത്തെ ഒറ്റ തിരിഞ്ഞു ആക്രമിക്കുന്നത് ശരിയല്ലെന്ന് ഫാത്തിമ തെഹ്ലിയ

വായന: ജീവിതം കാഴ്ചവയ്‌ക്കുന്ന കഥയുടെ രസക്കൂട്ടുകള്‍

ദൽഹിയിലെ സത്യ നികേതനിൽ മൂന്ന് നില കെട്ടിടം തകർന്നു : അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

മഹാഭാരതത്തിന്റെ മനസ്സിലൂടെ – 9: യുധിഷ്ഠിരനാണ് ധീരന്‍ 

കവിത: മൂന്നടി മണ്ണ്

കവിത: ശരണം ഗണേശ…!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.