ഇംഫാൽ: താൻ രാഷ്‌ട്രീയത്തിൽ പ്രവേശിക്കുന്നത് ജനങ്ങൾ എതിർക്കുന്നുണ്ടെങ്കിൽ മാത്രമെ വിവാഹം കഴിക്കുകയുള്ളുവെന്ന് മണിപ്പൂർ സമര നായിക ഇറോ ശർമ്മിള. മണിപ്പൂരിലെ അഫ്സ്പ നിയമത്തിനെതിരെ 16 വർഷം തുടർന്ന് കൊണ്ടിരുന്ന നിരാഹാര സമരം കഴിഞ്ഞ ദിവസം ശർമിള അവസാനിപ്പിച്ചിരുന്നു.
തനിക്ക് മണിപ്പൂർ മുഖ്യമന്ത്രിയാകാൻ ആഗ്രഹമുണ്ടെന്നും അതിനാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും കൂടാതെ വിവാഹം കഴിക്കാൻ പോകുന്നുവെന്നും ഇറോം പറഞ്ഞു. 2017ലെ തെരഞ്ഞെടുപ്പിൽ തൗബാൽ നിയോജക മണ്ഡലത്തിൽ നിന്ന് മത്സരിക്കാനാണ് ഇറോമിന്റെ തീരുമാനം.
അതേസമയം നിരാഹാരം അവസാനിപ്പിച്ചിട്ടും ആശുപത്രിയിൽ തന്നെ കഴിയുകയാണ് ശർമിള. ആശുപത്രിക്ക് അടുത്തുള്ള വീട് ശർമിളയ്‌ക്ക് താമസിക്കാൻ നൽകാമെന്ന് പറഞ്ഞയാൾ പ്രതിഷേധം ഭയന്ന് തീരുമാനം മാറ്റുകയായിരുന്നു.
ശർമിള നിരാഹാരം അവസാനിച്ചതിനിതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. സർക്കാർ ബ്രെയ്ൻവാഷ് ചെയ്ത് ശർമിളയെ രാഷ്‌ട്രീയത്തിലേക്ക് പ്രവേശിക്കാൻ നിർബന്ധിക്കുകയാണെന്നാണ് ആരോപണം.
















