എന്തെങ്കിലുംചെയ്താൽ അതിന്റെ ഫലംകിട്ടും കൃഷിചെയ്താൽ ധാന്യം കിട്ടും.വേലചെയ്താൽ കൂലികിട്ടും, മരുന്നുകുടിച്ചാൽ രോഗം മാറും. അറിയുന്നതുകൊണ്ട്മാത്രം എന്താണ് കിട്ടുക? എന്നു സംശയിച്ചുകൊണ്ട്, അറിഞ്ഞാൽ കിട്ടും എന്ന നിഗമനത്തിന്റെ താല്പര്യം അറിഞ്ഞതിനുശേഷം കിട്ടാനുള്ളതിനുവേല ചെയ്താൽ ഫലം കിട്ടും എന്നുള്ളതാണ് നിർണ്ണയം എന്ന് ദൈതവാദവും വിശിഷ്ടാദൈ്വതവും അർത്ഥാപത്തിമൂലം ഉദ്ധരിച്ച ശ്രുതി വചനങ്ങൾക്ക് അർത്ഥം കൽപ്പിയ്‌ക്കുന്നു.
ഈശ്വരന്റെ സ്വരൂപം അറിഞ്ഞ് ഈശ്വരോപാസനയായി കർമ്മം ചെയ്താൽ പ്രസന്നനായ ഭഗവാൻ മോക്ഷം നൽകും. എന്നാണ് ഈവഴിയ്‌ക്ക് അർത്ഥം സിദ്ധിയ്‌ക്കുന്നത്. അദൈ്വതമാകട്ടെ ശ്രുത്യർത്ഥം നേരിട്ട് ലക്ഷണയെ ആശ്രയിക്കാതെഗ്രഹിയ്‌ക്കുന്നു. അറിവ് വസ്തു സ്വരൂപ ബോധമാണ്. അല്ലാതെ പിന്നീട് ഒരുപ്രവൃത്തികൂടിയല്ല. പ്രവൃത്തിയുടെ ഫലമായി സിദ്ധിയ്‌ക്കുന്നതെല്ലാം നശ്വരമാണെന്നു പ്രത്യർത്ഥം.
നിത്യവസ്തു പ്രവൃത്തികൊണ്ട് അറിയേണ്ടതോ കിട്ടേണ്ടതോ അല്ല. ഞാൻ രാധേയനാണ് എന്ന് ജീവിതത്തിന്റെ ഒടുവിൽവരെ ഉറപ്പായിരുന്ന കർണ്ണൻ ഒരു ദിവസം ഞാൻ കൗന്ദേയൻതന്നെ യാണെന്നതു നിശ്ചയിച്ചത് ഒരു പ്രവൃത്തിചെയ്തതിന്റെ ഫലമായിട്ടല്ല. ശ്രദ്ധകൊണ്ടുവന്ന അനുഭവം മാത്രമായിരുന്നു അത്. ഈശ്രദ്ധ ആത്മവിഷയത്തിൽ ജനിപ്പിയ്‌ക്കുകയാണ് മഹാവാക്യങ്ങളുടെ പ്രയോജനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: