തൊടുപുഴ: സ്കൂട്ടര്‍ വാങ്ങിയിട്ട് പണം അടച്ചില്ല, ധനകാര്യസ്ഥാപനത്തിലെ മാനേജര്‍ യുവാവിനെ മര്‍ദ്ദിച്ചു. തൊണ്ടിക്കുഴ മൂക്കണ്ണില് കുഞ്ഞപ്പന്റെ ഭാര്യ ഗിരിജയ്ക്കും മകന് രാഹുലിനുമാണ് ദുരനുഭവമുണ്ടായത്. ഇവരെ ആക്രമിച്ച പ്രതി നാഗപ്പുഴ കിഴക്കാലയില്‍ ജിബിന്‍(36) അണ് പിടിയിലായത്. ഗിരിജയുടെ മകനെ മര്‍ദിച്ച മുഴുവന്‍ പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. കേസ് തീര്‍ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളുടെ ബന്ധുക്കള്‍ ഗിരിജയെ നിരന്തരമായി വിളിക്കുന്നതായി ഗിരിജ പറഞ്ഞു. ഞായറാഴ്ച് വൈകിട്ട് തൊടുപുഴയിലുള്ള സ്ഥാപനത്തിലെത്തിയപ്പോഴാണ് വീട്ടമ്മയുടെ പതിനേഴ് വയസുള്ള മകന്റ മുന്നില്‍വച്ച് മാനേജര്‍ അശ്ലീലം സംസാരിച്ചത്. ഇതു ചോദ്യം ചെയ്ത മകനെ ഓഫീസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന രണ്ടുപേര്‍ ക്രൂരമായി മര്‍ദിച്ചു. ഇവര്‍ സ്ഥാപനത്തിന്റെ പണം പിരിക്കുന്ന ആളുകളാണെന്നു നാട്ടുകാര്‍ പറഞ്ഞു. തൊടുപുഴ ഡിവൈഎസ്പി എന്‍ എന്‍ പ്രസാദാണ് കേസ് അന്വേഷിക്കുന്നത്. പരിക്കേറ്റ രാഹുല്‍ തൊടുപുഴ താലുക്കാശുപത്രിയില്‍ ചികിത്സ തേടി സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നും വായ്പ (സിസി)യെടുത്താണ് ഇവര്‍ ബൈക്ക് വാങ്ങിയത്. പത്ത് തവണ തുടര്‍ച്ചയായി അടച്ചെങ്കിലും നാലുതവണ സിസി കുടിശികയായി. ഇതോടെ ധനകാര്യ സ്ഥാപനത്തില്‍ നിന്നും ഗിരിജയെ വിളിച്ച് ശല്യമായി. സഹികെട്ട് ഗിരിജ വാഹനം നിങ്ങള്‍ എടുത്തുകൊണ്ട് പൊയ്ക്കോളാനും സിസി അടച്ച് തീര്‍ത്തിട്ട് വാഹനം തിരികെ തന്നാല്‍ മതിയെന്നും പറഞ്ഞു. ഇങ്ങനെ പറഞ്ഞപ്പോള്‍ ഗിരിജയോട് മാനേജര്‍ വളരെ മോശമായി സംസാരിച്ചു. ഇത് ചോദ്യം ചെയ്താണ് കഴിഞ്ഞ ദിവസം വൈകിട്ട് 5.30ന് ഗിരിജ തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെത്തിയത്. അപ്പോള്‍ മാനേജര്‍ വീണ്ടും മോശമായി സംസാരം ആവര്‍ത്തിച്ചു. മകനെ ക്രൂരമായി ഉപദ്രവിക്കുക കൂടി ചെയ്തതോടെ ഗിരിജ തൊടുപുഴ പോലിസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: