200 ഓണം പച്ചക്കറി ചന്തകളുമായി സംസ്ഥാന സര്‍ക്കാര്‍. കുടുംബശ്രീയുടെ സഹകരണത്തോടെ കൃഷി വകുപ്പാണ് ചന്തകള്‍ സംഘടിപ്പിക്കുക. കഴിഞ്ഞ ദിവസം കോലഞ്ചേരിയില്‍ ജില്ലാ പച്ചക്കറി കര്‍ഷക സംഘം ഉദ്ഘാടനം ചെയ്യവേ മന്ത്രി വി.എസ്.സുനില്‍കുമാറാണ് ഇക്കാര്യം അറിയിച്ചത്.
55669 ഗ്രാമങ്ങളില്‍ കൂടി മൊബൈല്‍ ലഭ്യത ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെ പ്രധാന ഗ്രാമങ്ങളെല്ലാം മൊബൈല്‍ പരിധിക്കുളളിലാകും. 5.97ലക്ഷം ഗ്രാമങ്ങളില്‍ 5.41 ലക്ഷം മൊബൈല്‍ സേവനങ്ങളുണ്ട്. ഒഡിഷയില്‍ 10398 ഗ്രാമങ്ങളില്‍ ഇപ്പോഴും മൊബൈല്‍ ഉപയോഗിക്കാനുളള സംവിധാനമില്ല.
14 വിനോദസഞ്ചാര പുരസ്കാരങ്ങളുമായി കേരളം. ദേശീയ വിനോദസഞ്ചാര പുരസ്കാരങ്ങളിലാണ് സംസ്ഥാനത്തിന് ഈ നേട്ടം. വിനോദസഞ്ചാര വകുപ്പിനും സംരംഭകര്ക്കുമുള്പ്പെടെയാണ് പുരസ്കാരങ്ങള്‍. ന്യൂദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ വിനോദസഞ്ചാര പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.വേണുവും വിനോദസഞ്ചാര ഡയറക്ടര്‍ യു.വി.ജോസും ലോക്സഭാസ്പീക്കര്‍ സുമിത്രാ മഹാജന്, കേന്ദ്ര വിനോദസഞ്ചാര സഹമന്ത്രി മഹേഷ് ശര്‍മ എന്നിവരില്‍ നിന്ന് ഏറ്റുവാങ്ങി
200 കോടി രൂപയുടെ സഹായം നാളികേര മേഖലയ്ക്ക് നല്‍കുമെന്ന് മന്ത്രി തോമസ് ഐസക്. ചകിരിച്ചോറ് ഫാക്ടറികള്‍ സ്ഥാപിക്കാന്‍ 50ശതമാനം സബ്സിഡി നല്‍കും.തെങ്ങുകയറ്റ പരിശീലനത്തിന് പ്രത്യേക പദ്ധതി തയാറാക്കുമെന്നും മന്ത്രി അറിയിച്ചു. നാളികേരം സംഭരിച്ച വകയില്‍ കര്‍ഷകര്‍ക്ക് 62 കോടിയിലേറെ രൂപ നല്‍കാനുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
70000 കോടി രൂപ പെട്രോളിയം ഉത്പന്നങ്ങളുടെ എക്സൈസ് തീരുവ വര്‍ദ്ധന വഴി സര്‍ക്കാരിന് വരുമാനമുണ്ടായി.
പെട്രോള്‍, ഡീസല്‍ എക്സൈസ് തീരുവ ഒന്‍പത് തവണയാണ് വര്‍ദ്ധിപ്പിച്ചത്. പെട്രോള്‍ തീരുവയിലൂടെ 17217 കോടിയും ഹൈസ്പീഡ് ഡീസല്‍ തീരുവയിലൂടെ 52592 കോടിയും ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: