കുമ്മനം രാജശേഖരന് സന്ദര്‍ശിച്ചു
വൈക്കം: അടിയന്തരാവസ്ഥക്കെതിരേ പ്രവര്‍ത്തിച്ച് പോലീസിന്റെ ഭീകരമര്‍ദ്ദനം ഏറ്റുവാങ്ങിയ കൃഷ്ണകുമാറിനെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. വൈക്കം താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് കൃഷ്ണകുര്‍. എന്എസ്എസ്സ്കൂളില് ശിപായിയായി 18 വയസില്‍ ജോലിയില്‍ പ്രവേശിച്ച് എതാനും മാസത്തിനുള്ളിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ആര്‍എസ്എസ്് പ്രവര്‍ത്തകരായ കൃഷ്ണകുമാര്‍ ഉള്‍പ്പെടെയുള്ള നിരവധിപേര്‍ ഈ ജനാധിപത്യ ധ്വംസംനത്തിനെതിരെ പ്രവര്‍ത്തിച്ചു.നാട്ടില്‍ അനിയന്കുട്ടന് എന്നറിയപ്പെട്ടിരുന്ന കൃഷ്ണന്‍കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്ത് മിസാ തടവുകാരനായി ജയിലില്‍ അടച്ചു. പോലീസ്റ്റേഷനില്‍ മര്‍ദ്ദനത്തിന് വിധേയമാക്കി.. മര്‍ദ്ദന മുറകളുടെ ഭാഗമായി ചെവിയില്‍ എല്പ്പിച്ച ക്ഷതംമൂലം ഒരു ചെവിയുടെ കേള്‍വി നഷ്ടമായി. ജയില്‍ശിക്ഷ കഴിഞ്ഞെത്തിയ കൃഷ്ണകുമാറിന ് സ്ക്കൂളിലെ ജോലിയും നഷടമായി. പിന്നീട് ക്ഷേത്രങ്ങളില്‍ താല്‍ക്കാലിക ജോലിചെയ്താണ് കൃഷ്ണകുമാര്‍ മൂന്ന് മക്കളെ വളര്‍ത്തിയത്. ഭാര്യക്ക് ക്യന്‍സര്‍ ബാധിച്ചതോടെ കടുത്ത സാമ്പത്തിക ബാധ്യതയില്‍ കോട്ടയം നഗരത്തിലുള്ള വീട് വില്‍ക്കേണ്ടിവന്നു. ഒരു മകളെ കല്യാണം കഴിച്ച് അയച്ചു. രണ്ട് ആണ്മക്കള് കര്‍ണ്ണാടകയില്‍ പഠിക്കുകയാണ്. എല്ലുകള്‍ക്ക് കടുത്ത രോഗം ബാധിച്ചതിനാലാണ് ചികിത്സക്കായി വൈക്കത്ത് വന്നത്. സംസ്ഥാന അദ്ധ്യക്ഷനോപ്പം വൈക്കം ഗോപകുമാര്‍, ബിജെപി ജില്ലാ ജനറല്‍സെക്രട്ടറി കെ.പി.സുരേഷ്, മണ്ഡലം പ്രസിഡന്റ് പി.ജി. ബിജുകുമാര്‍, ജനറല്‍ സെക്രട്ടറി പി.ആര്. സുരേഷ് തുടങ്ങിയര്‍ അശുപത്രിയില്‍ എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: