വണ്ണപ്പുറം: ബൈക്കിന് പെട്രോളടിക്കാനെത്തിയ മൂന്നംഗ സംഘം ജീവനക്കാരനെ ആക്രമിച്ച് പണം കവര്‍ന്ന സംഭവത്തില്‍ പ്രതികളെ പിടികൂടാന്‍ മടിച്ച് കാളിയാര്‍ പോലീസ്. ഒരാഴ്ച മുന്‍പാണ് വണ്ണപ്പുറം സാരഥി പെട്രോള്‍ പമ്പില്‍ ജീവനക്കാരനായ ദാമോദരനെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ മൂന്ന് പേര് ആക്രമിക്കുന്നത്. പ്രതികളുടെ ചിത്രം സിസിടിവി ക്യാമറിയില്‍ പതിഞ്ഞെങ്കിലും യാതൊരു നടപടിയും എടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. മോഷണം നടന്നിട്ട് എട്ട് ദിവസം പിന്നിടുമ്പോളും പ്രതികള്‍ ഒളിവിലാണ് എന്നാണ് പോലീസ് ഭാഷ്യം. പെട്രോള്‍ പമ്പ് ഓ
ാണേഴ്സ് അസോസിയേഷന് ശക്തമായി ഇടപെട്ടിട്ടും രാഷ്ട്രീയ ഇടപെടീല്‍ മൂലം അന്വേഷണം മുരടിച്ചിരിക്കുകയാണ്. സ്കൂട്ടറിലും ബൈക്കിലുമായാണ് അര്‍ദ്ധരാത്രി സംഘം പെട്രോളടിക്കാനെത്തിയത്. പെട്രോളടിക്കുന്നതിനിടെ മദ്യലഹരിയിലായിരുന്ന സംഘം ജീവനക്കാരനോട് കയര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ജീവനക്കാരനുമായി വാക്കേറ്റമുണ്ടാവുകയും ഇയാളുടെ പോക്കറ്റില്‍ കിടന്ന 8500 രൂപ സംഘം മര്‍ദ്ദിച്ച് അപഹരിക്കുകയുമായിരുന്നു. വ്യക്തമായി തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തത് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം എടുക്കുന്നതിനുള്ള അവസരം ഒരുക്കാനാണ് എന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. അതേ സമയം ആക്രമണത്തില്‍ പരിക്കേറ്റ ജീവനക്കാരന് ഇത് വരെയും ജോലിക്കെത്തിയിട്ടില്ല. ആക്രമണം നടന്ന അന്ന് വണ്ണപ്പുറത്തെ ഒരു വീട്ടില്‍ കല്യാണത്തിന്റെ പാര്‍ട്ടി നടന്നിരുന്നു. ഇവിടെ നിന്നും മദ്യപിച്ച് എത്തിയ സംഘമാണ് ആക്രമണം അഴിച്ച് വിട്ടത്. രാത്രി 12 മണിവരെ ചീട്ട് കളിയും മദ്യ സേവയും ഇവിടെ നടന്നതായി സമീപവാസികള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഇടത് ഭരണത്തിന്റെ മറവില്‍ വ്യക്തമായ തുമ്പ് ലഭിച്ചിട്ടും പ്രതികളെ സംരക്ഷിക്കുകയാണ് പോലീസ് ചെയ്യുന്നത് എന്ന ആരോപണവും ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: