കുടകപ്പാലയും, മഹാശ്രാവണിയും, ചമ്പകവും, വിരിഞ്ഞു മാദകസുഗന്ധം നിറഞ്ഞകാട്. പറന്നുയരുന്ന പക്ഷിക്കുട്ടങ്ങളുടെ ആരവം, ആന, കരടി, വ്യഘ്രാദികളുടെ കൂട്ടങ്ങൾ അലർച്ചയോടെ മദന്മത്താരായി നീങ്ങുന്നതും വനാന്തരീക്ഷം അതിരമ്യമാക്കി. എന്നാൽ രാമന്റെ ഉള്ളം വെള്ളത്തിന്റെ കുത്തൊഴുക്കിൽ ഇടിയുന്നതീരംപോലെ അനുദിനം വിഷണ്ണനായി ക്കൊണ്ടിരിക്കയാണ്. സുഗ്രീവൻ ഞാൻചെയ്ത ഉപകാരം മറന്നപോലെയുണ്ട്. എന്താണിപ്പോൾ സീതചെയ്യുന്നത്.? എന്നെല്ലാം വിഷമിച്ചുകൊണ്ടിരുന്നു.
ഹനുമാൻ സുഗ്രീവന്റെ അടുത്തുചെന്ന് രാമപത്‌നിയെ തിരയാനാരംഭിക്കുന്നതിൽ ഇനിവൈകിക്കരുത്. പ്രത്യുപകാരം ചെയ്യാനിനി സമയമായി. സമ്മർദ്ദം കൂടാതെ നാമതാരംഭിച്ചാലേ നേരംവൈകാതെ ചെയ്തു എന്നുപറയാനാകൂ. സമ്മർദ്ദം മൂലം ചെയ്താലോ അതുവൈകിച്ചെന്നുവരും. സുഗ്രീവൻ ഉടനെ മുതിർന്നവരേയും സൈന്യാധിപന്മാരേയും വിളിച്ച് വിഷയം ചർച്ചചെയ്തു. നാനാഭാഗത്തേക്കും ഉടനെ കിഷ്‌ക്കിന്ധയിലെത്താൻ സാമന്തന്മാർക്കും യൂഥപന്മാർക്കും (ഒരു യൂഥം എന്നാലൊരു ഗോത്രം) സന്ദേശമയക്കുവാൻ നീലലെ ചുമതലപ്പെടുത്തി.
വിസ്തരിച്ചുള്ള പ്രകൃതി വർണ്ണനയും ഇതിഹാസമാണ്, ചരിത്രവർണ്ണനയാണ്. സംഭവങ്ങളുടെ പശ്ചാത്തലം സ്പഷ്ടമാക്കണമല്ലോ മഴമാറിയകാലത്തെ ശരത്കാലം, കാനനഭംഗിയും പക്ഷിമൃഗാദികളുടെ ചേഷ്ടയും വിവരിച്ച് ശ്രീരാമൻ തന്റെദുഃഖം പ്രകൃതിയുടെ ശാന്ത സൗന്ദര്യത്തിൽ നിന്നും ഭിന്നമാണെന്ന് പറയും. സുഗ്രീവൻ എന്നെപറ്റിയും എന്റെ കാര്യം ചെയ്യുന്നതിനെപറ്റിയും മറന്നു. അയാൾ ഭാര്യമാരോടും ബന്ധുക്കളോടൊപ്പവും മദ്യാസക്തരായി കഴിയുന്നു. അയാൾക്ക് എന്നെപറ്റി ഭയമൊട്ടുമില്ല. ഇതുകേട്ട് ലക്ഷ്മണൻ സുഗ്രീവനെ വധിക്കാൻ അനുമതി ആവശ്യപ്പെടുന്നു.
എന്നാൽ സഖ്യത്തിലുള്ള സുഗ്രീവനെ ഭിഷണിപ്പെടുത്തിയാൽ മാത്രം മതി. ഇത്രയും പറഞ്ഞ് ലക്ഷ്മണനെ അയക്കുന്നു. ലക്ഷ്മണൻ കിഷ്‌ക്കിന്ധയിൽചെന്ന് ഞാണൊലിമുഴക്കി. കണ്ണുകൾചോരനിറമാർന്ന ലക്ഷ്മണനെക്കണ്ട് അംഗദൻ ഭയന്നു. വാനരന്മാർ പ്രാണഭയത്താൽ ഉറക്കെ കരയാൻ തുടങ്ങി. വാനര സ്ത്രികൾ വീണ്ടും വിധവകളാകുമെന്ന് ഭയപ്പെട്ടു. അംഗദനോട് എവിടെയാണ് സുഗ്രീവൻ എന്നു ലക്ഷ്മണൻ ചോദിക്കുന്നു. ഭയന്നുപോയ അംഗദൻ ഉടനെ സുഗ്രീവനേയും രുമയേയും ഒച്ചയുണ്ടാക്കി വിളിച്ചുണർത്തി.
‘‘എന്താ ബാലിയെക്കൊന്നശരം ഇപ്പോഴും രാമന്റെകൈയിൽ ഉണ്ടെന്നത് സുഗ്രീവൻ മറന്നോ‘‘എന്നാണ് എന്റെയടുക്കൽ സുഗ്രീവനയച്ച ഹനുമാനോട് ലക്ഷ്മണൻ ചോദിക്കുന്നത്. ‘സുഗ്രീവൻ രാമന്റെ ദാസനാണെന്നും വാനര രാജാവ് രാമകാര്യത്തിൽ വ്യാപൃതനാണെന്നും‘ പറഞ്ഞഹനുമാൻ ലക്ഷ്മണനെ ഉള്ളിലേയ്‌ക്കാനയിക്കുന്നു. ഹനുമാന്റെ വാക്കുകേട്ട് ഒന്നുതണുത്ത സൗമിത്രിയുടെ അടുക്കലേയ്‌ക്ക് പിന്നെ അയക്കുന്നത് താരയെയാണ്. താരവന്ന് ‘സ്വതേ ചപലരായ വാനരജാതിയോട് അങ്ങുകയർത്താൽ പിന്നാരുണ്ട് അവരുടെ ബന്ധുവായിട്ട്. വിശ്വാമിത്രൻപോലും മേനകയുടെ മായയിൽ പത്തുവർഷം കുടുങ്ങിയില്ലേ? പിന്നെ എന്തിന് വാനരന്മാരെ കുറ്റം പറയണം‘ എന്നെല്ലാം പറഞ്ഞ് ലക്ഷ്മണന്റെ ക്രോധം ഇല്ലാതാക്കി.
അപ്പോൾ രുമയുടെ കൂടെ സുഗ്രീവൻ എത്തി ലക്ഷ്മണന്റെ മുന്നിലിരുന്നു. ‘‘എന്താ സുഗ്രീവാ ബാലിയുടെ പിറകെ പോകണമെന്നുണ്ടോ?‘‘ എന്നു പറഞ്ഞപ്പോൾ വീണ്ടും താര ഭർത്താവിനെ പിന്താങ്ങിക്കൊണ്ട്, ‘‘ഇന്നുതന്നെ മൂന്നുകോടി വാനരവീരന്മാർഎത്തും. സ്വയം കണ്ടോളൂ ലക്ഷ്മണാ‘‘ എന്നു പറഞ്ഞപ്പോൾ ലക്ഷ്മണൻ പ്രീതനായി. ‘‘രാമൻ കാരണമാണ് ഞാൻ വീണ്ടും രാജാവായതും എനിക്കെല്ലാം തിരികെ കിട്ടിയതും. ഞാൻ എല്ലാ ഏർപ്പാടുകളും ചെയ്തു കഴിഞ്ഞു. നമുക്കൊന്നിച്ച് രാമ സന്നിധിയിലേയ്‌ക്ക്‌പോകാം.’‘ എന്ന് സുഗ്രീവൻ അഭ്യർത്ഥിക്കുകയും പല്ലക്കുകൾ വരുത്തിക്കുകയുംചെയ്തു. ‘‘ക്രോധം മൂലം ഞാൻ പറഞ്ഞതെല്ലാം ക്ഷമിക്കണം. ഇന്ന് ഞങ്ങൾ അങ്ങയുടെ സഹായത്താൽ സനാഥരായി.’‘ എന്നു ലക്ഷ്മണൻ പറഞ്ഞു. രണ്ടുപേരും വൈകാതെ രാമസന്നിധിയലെത്തി.
‘‘ ഞാനങ്ങുമൂലമാണ് വീണ്ടും സുഖമെന്തെന്നറിഞ്ഞത്. അങ്ങയുടെ ഉപകാരം ഞാൻ മറക്കുമോ?‘‘ എന്നുചോദിച്ച സുഗ്രീവനെ സ്വാഗതംചെയ്തിരുത്തി. ശ്രീരാമൻ ഭരണകാര്യങ്ങൾ, രാജനീതി, എന്നിവ പറഞ്ഞുകൊടുത്തു. പിന്നെ ഹനുമാനോട് എല്ലാവാനര വീരന്മാരേയും വിളിക്കുവാൻ പറഞ്ഞു. ഓരോ ദിശയിലേയ്‌ക്കും ഓരോ പ്രമുഖരുടെ നേതൃത്വത്തിൽ വൻസൈന്യങ്ങളെ അയയ്‌ക്കാൻ തീരുമാനിച്ചു. താന്താങ്ങൾ പോകേണ്ട ദിശയിലെ വിവരണങ്ങൾ എല്ലാം സുഗ്രീവനിൽ നിന്നുകേട്ട് വാനരപ്രമുഖർ യാത്രയായി.
വിന്ധ്യൻമുതൽ സമുദ്രതീരം വരെ തിരയാൻ ഹനുമാൻ ജാംബവാൻ, അംഗദൻ എന്നിവരെയാണ് അയച്ചത്. ഹനുമാനെ വിളിച്ച് ശ്രീരാമൻ മോതിരവും അടയാള വാക്യവും പറഞ്ഞുകൊടുത്തു. അത്രയ്‌ക്കുവിശ്വാസമായിരുന്നു ഹനുമാനിൽ. ആർക്കെങ്കിലും സാധിച്ചാൽ അത് ഹനുമാനായിരിക്കുമെന്ന് ശ്രീരാമന് ഉറപ്പുണ്ടായിരുന്നു.
സുഗ്രീവന്റെ വർണ്ണന വസ്തുതകളും കെട്ടുകഥകളുംചേർന്ന ഭൂമിശാസ്ത്രമാണ്. ഇന്നും അങ്ങനെത്തന്നെയാണ്. ജനങ്ങൾ സ്ഥലങ്ങളെപറ്റി വിവരിക്കുന്നത്. പിന്നെ അന്നത്തെകഥ പറയണോ? ഏതായാലും മറ്റു ള്ളവർ ഒരുമാസംകഴിഞ്ഞു മടങ്ങി. തങ്ങൾക്ക് സീതയെ പറ്റി വിവരമൊന്നുമറിയില്ല. എന്നറിയിച്ചു. ഹനുമാനും സംഘവും വിന്ധ്യൻ മുതൽ അരിച്ചു പെറുക്കി അന്വേഷിച്ചു. സമയം തീർന്നിട്ടും അന്വേഷണം എങ്ങും നിർത്തിയില്ല.
ഇനി വിവമറിയാതെ ചെന്നിട്ടുകാര്യമുവല്ലെന്ന് അംഗദൻ അവരെ പ്രേരിപ്പിച്ചു. ഏതായാലും വിശന്നു വലഞ്ഞ അവർ ഭക്ഷണവും വെള്ളവുംതേടി ഒരുഗുഹയിൽചെന്നുകേറി. ഗുഹയുടെ നടുക്ക് ഒരു സുവർണ്ണ തടാകവും സുവർണ്ണ വൃക്ഷലതാദികളും ഭവനങ്ങളും ഉണ്ട്. അവിടെ ഒരു താപസി ഉണ്ടായിരുന്നു. ‘‘ അങ്ങാരാണ്, ഈസ്ഥലമേതാണ്, ആരുടേതാണ്?‘‘ എന്ന് ഹനുമാൻ ചോദിച്ചു. ‘‘ ഈ സ്ഥലം മയശിൽപി ഉണ്ടാക്കിയതാണ്.
ഇന്ദ്രൻ മയനെക്കൊന്ന് അതു ഹേമയ്‌ക്കു നൽകി. ഞാൻ ഹേമയുടെ ദാസി സ്വയം പ്രഭ‘‘. എന്നുപറഞ്ഞ തപസ്വനി വാനരന്മാർ ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ കണ്ണടയ്‌ക്കാൻ പറഞ്ഞു അവരെ നിമിഷത്തിനുള്ളിൽ സമുദ്രതീരത്തെത്തിച്ചു.
ഈ കഥ ഒരു ആദ്ധ്യാത്മിക സൂചനയാണ്. അല്ലെങ്കിലതിന് പ്രസക്തിയില്ല. എന്നാലതെന്താണെന്ന് ആരുംതന്നെ വ്യാഖ്യാനിച്ചിട്ടില്ല. സുഗ്രീവനെങ്ങനെയാണ് ഭൂമിശാസ്ത്രം പഠിച്ചതെന്ന് ശ്രീരാമൻ ചോദിച്ചു. ബാലിയെ പേടിച്ചോടി നടന്നകാലത്ത് നേരിൽ കണ്ട സ്ഥലങ്ങളാണിവ. എന്ന സുഗ്രീവനുത്തരം പറഞ്ഞു. എന്തായലും അത് രാമകാര്യത്തിൽ അത് സഹായകമായി.
ഇന്നത്തെ സുഭാഷിതം
ശുഭം പായദിവാപാപം യോഹിവാക്യ മുദീരിതം
സത്യേന പരിഗൃഹ്നാതി സവീരഃ പുരുഷോത്തമഃ
ശുഭമായാലും പാപമായാലും താൻസത്യം പറഞ്ഞത്,
ലംഘിക്കാതെ പാലിക്കുന്ന വീരന്മാരാണ് പുരുഷന്മാരിൽ ഉത്തമർ.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: