കാഞ്ഞിരപ്പള്ളി: പ്രൈവ റ്റ് ബസ്സ്റ്റാന്‍ഡില്‍ നിന്നു ദേശീയ പാതയിലേക്ക് പ്രവേശിക്കുന്ന സ്ഥലത്തെ സ്ലാബുകള്‍ അപകടാവസ്ഥയില്‍.
സ്റ്റാന്റില്‍ നിന്നും ബസുകള്‍ ഇറങ്ങി പോകുംവഴി ടയറുകള്‍ കുഴിയില്‍ പതിക്കുമ്പോള്‍ അടിവശം നിലത്തുരഞ്ഞാണ് കടന്നു പോകുന്നത്. ഇത് അപകടങ്ങള്‍ക്ക് വഴിയൊരുക്കുകയാണെന്ന് പരാതി ഉയര്‍ന്നു. ബസ് ഇറങ്ങിപ്പോകുമ്പോള്‍ അടിവശം സ്ളാബില്‍ ശക്തമായി ഇടിക്കുന്നത് മൂലം യാത്രക്കാര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.
ദിവസേന നിരവധി ബസുകള്‍ കറിയിറങ്ങുന്ന സ്ഥലത്താണ് ഏത് സമയത്തും അപകടം സംഭവിക്കാവുന്ന അവസ്ഥയിലുള്ള സ്ലാബുകള്‍. ഓടയുടെ കുറുകെ സ്ഥാപിച്ചിരിക്കുന്ന സ്ലാബുകളുടെ അശാസ്ത്രീയതയാണ് ഇതിന് പ്രധാന കാരണം.
സ്കൂള്‍ കുട്ടികളടക്കം നിരവധി ആളുകളുമായി ബസുകള്‍ കയറിയിങ്ങുന്ന സ്ഥലത്തെ സ്ലാബുകള്‍ ഇളകിയ നിലയിലായതോടെ ബസുകള്‍ ഫുട്പാത്തിലൂടെയാണ് ഇപ്പോള്‍ ഇറങ്ങിപ്പോകുന്നത്. ഇത് കാല്‍നട യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.
ടാറിംഗ് പൊളിഞ്ഞു കിടന്ന സ്ഥലത്ത് മക്ക് നിരത്തിയാണ് ഇപ്പോള്‍ കുഴിയടച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: