യുഎൻ: അഫ്ഗാനിസ്ഥാനിലെ കാബൂളിൽ കഴിഞ്ഞദിവസമുണ്ടായ ഭീകരാക്രണത്തെ യുഎൻ സെക്രട്ടറി ജനറൽ ബാൻ കി മൂൺ അപലപിച്ചു. ഷിയ മുസ്ലിം സമുദായത്തിന്റെ പ്രകടനത്തിനു നേരെയുണ്ടായ ഭീകരാക്രമണം തീർത്തും നിന്ദ്യമായ പ്രവൃത്തിയായിരുനെന്നും ബാൻ കി മൂൺ പറഞ്ഞു.
കാബുളിലെ ഐഎസ് ചാവേർ ബോംബ് സ്‌ഫോടനത്തിൽ 80 പേരാണ് കൊല്ലപ്പെട്ടത്. 231 പേർക്ക് പരിക്കേറ്റിരുന്നു. ഭീകരാക്രമണത്തിന് ഉത്തരാവാദികളായവരെ നിയമത്തിനുമുമ്പിൽ കൊണ്ടുവരണമെന്നും ബാൻ കി മൂണിന്റെ ഓഫീസ് വൃത്തങ്ങൾ പുറത്തുവിട്ട പ്രസ്താവനയിൽ അറിയിച്ചു.
താലിബാൻ, അൽഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് എന്നീ ഭീകരസംഘടനകളുടെ പ്രവർത്തനങ്ങൾ ലോക രാഷ്‌ട്രങ്ങളുടെ നിലനിൽപ്പിന് വെല്ലുവിളി ഉയർത്തി വരികയാണ്. ഭീകരാക്രമണം വളരെ ഹീനമായ പ്രവൃത്തിയാണ്. സാധാരണക്കാരായ ജനങ്ങളെയാണ് ഭീകരർ ഉന്നം വെയ്‌ക്കുന്നതെന്നും ബാൻ കി മൂൺ കൂട്ടിച്ചേർത്തു.















