Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

​ന​മു​ക്കാ​യി നാം​ ഭൂ​മി​യെ​ ന​മി​ക്കു​ക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2016, 09:06 pm IST
inVaradyam

കുട്ടിക്കാലത്ത തറവാട്ടിലുണ്ടായിരുന്ന ഒരാചാരം നാം ഓര്‍ക്കുന്നുണ്ടാവും. രാവിലെ എണീറ്റാലുടന്‍ ഭൂമിയെ കൈതൊട്ടു വന്ദിക്കുക: സകല ചരാചരങ്ങളുടെയും ആധാരമായ ഭൂമീദേവിയെ നന്ദിപൂര്‍വ്വം നമിക്കുക. അന്ധവിശ്വാസമെന്ന് ബുദ്ധിജീവികള്‍ ഇതിനെ വിളിച്ചേക്കാം.പക്ഷേ മുന്നേ നടന്നവര്‍ നമ്മെ പഠിപ്പിച്ചത് ഇതൊരു പുണ്യകര്‍മ്മമാണെന്നാണ്.

ഭൂമിയെ അമ്മയായി കരുതി നാം കാട്ടിക്കൂട്ടുന്ന ക്രൂരതകള്‍ക്ക് ക്ഷമചോദിക്കുന്ന ആചാരം. അഥവാ സര്‍വ്വം സഹയായ ഭൂമിയോടും അതിലെ എണ്ണിയാലോടുങ്ങാത്ത ജീവജാതികളോടും ക്ഷമചോദിക്കുന്ന അനുഷ്ഠാനം!

നന്മയെക്കുറിച്ചും നന്മനിറഞ്ഞ ചുറ്റുവട്ടത്തെക്കുറിച്ചുമാണ് എല്ലാ രാവിലെകളിലും നാം ചിന്തിക്കുക. പക്ഷേ,എല്ലാ നന്മകളുടെയും പ്രതീകമായ ഭൂമിയെ നാം മറന്നിരിക്കുന്നു. ഭൂമിയുടെ അന്തരീക്ഷം അനുനിമിഷം നാം നശിപ്പിച്ചുകൊണ്ടിരിക്കുന്നു. പ്രപഞ്ചത്തിലെ സകല ജീവജാലങ്ങളെയും മുച്ചൂടും വെട്ടിത്തകര്‍ത്ത് അതിന്റെ ചുടലക്കാട്ടില്‍ മണിമന്ദിരങ്ങള്‍ ഉയര്‍ത്താനും തത്രപ്പാടിലാണ് മനുഷ്യന്‍. കുടിക്കുന്നവെള്ളവും കഴിക്കുന്ന ഭക്ഷണവും പോലും, നാം വിഷമയമാക്കിക്കഴിഞ്ഞു.

അതിന്റെ ഫലമായി പേരറിയാരോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്നു. അസഹ്യമായ ചൂടിലും തണുപ്പിലും കടലുകള്‍ ക്ഷോഭിക്കുന്നു. കാടുകളില്‍ തീപടരുന്നു.

പക്ഷേ അതൊന്നും നമ്മെ ഒന്നും പഠിപ്പിച്ചില്ല. നാടായ നാട്ടിലെ കാടായകാടൊക്കെ വെട്ടി തടിയാക്കി വിറ്റത് നമ്മുടെസഹോദരര്‍. പുഴകളിലെ പഞ്ചാര മണലത്രയും ഊറ്റിയെടുത്ത് പുഴയെകൊന്നതും അവര്‍ തന്നെ. പിന്നെ കുന്നുകളാകെ ഇടിച്ചുനിരത്തി കുടിവെള്ളം വറ്റിച്ചു. അവിടെ നിന്നുകിട്ടിയ മണ്ണുകൊണ്ട് തണ്ണീര്‍ത്തടങ്ങളെ നികത്തി മാളികകള്‍ കെട്ടി. കൊന്നുംകൊലവിളിച്ചും ജൈവവൈവിധ്യം വെട്ടിതുലച്ചു.

വരള്‍ച്ച സംഹാരതാണ്ഡവം നടത്തുമ്പോള്‍ പോലും, കായലിനെയും കടലിനെയും വരെ വില്‍പ്പനച്ചരക്കാക്കാനാണ് നമുക്കിഷ്ടം. മുട്ടയിടാനിടം തേടി അലയുന്ന അമ്മക്കിളികളുടെ വിലാപം നമ്മെതെല്ലും വേദനിപ്പിക്കുന്നില്ല. കാടുനശിച്ചപ്പോള്‍ കൂടുതേടി നാട്ടിലിറങ്ങിയ വന്യമൃഗങ്ങളുടെ രോദനം നാം കേള്‍ക്കുന്നില്ല. യന്ത്രവലകള്‍ കോരിയെടുത്ത കോടാനുകോടി മുട്ടകളില്‍ പൊലിഞ്ഞ മീന്‍കുഞ്ഞുങ്ങളുടെ ജീവനിശ്വാസവും നമ്മെ സ്പര്‍ശിക്കുന്നില്ല.

പ്രഭാതകാലത്തെണീറ്റ് സര്‍വ്വംസഹയായ ഭൂമിമാതാവിനെ വന്ദിക്കാന്‍ മുത്തശ്ശിമാര്‍ പഠിപ്പിച്ചതിന്റെ പ്രസക്തി ഇനിയെങ്കിലും നാം അറിയണം. ജനപഥങ്ങളിലുടനീളം വിശുദ്ധ വനങ്ങളും കാവുകളും വളര്‍ത്താന്‍ പഠിപ്പിച്ചതിന്റെ അര്‍ത്ഥമറിയണം. ഓരോ മരവും വെട്ടും മുന്‍പ് അതിനോടും അതില്‍ അധിവസിക്കുന്ന എണ്ണിയാലൊടുങ്ങാത്ത ജീവസഞ്ചയത്തോടും അനുവാദം ചോദിക്കണമെന്ന് പറഞ്ഞത് എന്തിനെന്ന് മനസിലാക്കണം.

ആയിരം തടാകങ്ങള്‍ ഒരു പുത്രന് സമമാണെന്നും അത്തരം പത്ത്പുത്രന്മാര്‍ ഒരു വൃക്ഷത്തിന് സമമാണെന്നും പേര്‍ത്തും പേര്‍ത്തും പഠിപ്പിച്ചത് എന്തിനെന്ന് അറിയണം. പക്ഷേ നമുക്ക്ഭൂമി ഒരുപണയപ്പണ്ടം മാത്രമാണ്. ക്രയവിക്രയം നടത്താന്‍ പറ്റിയ ഒരുപണ്ടം. ഭൂമിയിലെ സകലമാന ജീവജാലങ്ങളും ജൈവ വൈവിധ്യവും നമ്മുടെ കളിപ്പാട്ടങ്ങളും!.അന്നൊരിക്കല്‍ അമേരിക്കന്‍ പ്രസിഡന്റ് റെഡ് ഭാരത വംശജരുടെ സിയാറ്റില്‍ ഗോത്രഭൂമി വിലയ്‌ക് ചോദിച്ച കഥ ഓര്‍ക്കുക. ഭൂമിയെ നമുക്കെങ്ങിനെ വില്‍ക്കാനാവുമെന്നാണ് അന്ന് സിയാറ്റില്‍ മൂപ്പന്‍ ചോദിച്ചത്രെ.

കാരണം അത് തങ്ങളുടേതല്ല. മിന്നുന്ന ഓരോ പൈന്‍മരത്തുമ്പുകളും മുരളുന്ന കീടങ്ങളും തന്റെ ജനതയുടെ ഓര്‍മ്മകളിലും അനുഭവങ്ങളിലും എന്നെന്നും പുണ്യദായകമാണെന്ന് അദ്ദേഹം പറഞ്ഞു. ”സുഗന്ധവാഹികളായ പൂക്കള്‍ ഞങ്ങളുടെ സഹോദരിമാരാണ്. കരടിയും മാനും കഴുകനുമൊക്കെ ഞങ്ങളുടെ സഹോദരന്മാരാണ്. ഈ പുഴകളിലൂടെ ഒഴുകുന്ന ജലം ഞങ്ങളുടെ പൂര്‍വ്വികരുടെ ജീവരക്തമാണ്”… അവയൊക്കെ വില്‍ക്കാന്‍ തങ്ങള്‍ക്കധികാരമില്ലെന്ന് ഗോത്രമൂപ്പന്‍ പറഞ്ഞത് നാം ചെവിതുറന്ന് കേള്‍ക്കണം.

നോക്കൂ! ദാഹം ശമിപ്പിക്കുന്ന നമ്മുടെ നദികളെ സഹോദരന്മാരായി കാണാന്‍ നമുക്കെന്നാണ് സാധിക്കുക?. ശുദ്ധവായു നിറഞ്ഞ അന്തരീക്ഷത്തെ ആത്മാവിന്റെ ഭാഗമായി കണക്കാക്കാന്‍ നമുക്കെന്നാണ് കഴിയുക?. സസ്യജാലങ്ങളെയും ജന്തുസമ്പത്തിനെയും കൂടപ്പിറപ്പായി കാണാനുമുള്ള അകക്കണ്ണ് എന്നാണ് നമുക്ക് ലഭിക്കുക. അതറിയുന്ന കാലത്തേ നാം വിവേകികളാവൂ.

പക്ഷേ ഇതുവല്ലതും നമുക്ക് മനസ്സിലാവുമോ?.

നാം പ്രകൃതിയുടെ ഭാഗമാണെന്നും അതിനെ ചൂഷണം ചെയ്യാന്‍ നമുക്കവകാശമില്ലയെന്നും ഒക്കെ. പ്രകൃതിയെ മുറിച്ചുതള്ളുമ്പോള്‍, പ്രകൃതിയുടെ സമ്പത്തായ ആറ്റുമണലും വെള്ളവുമൂറ്റി പടുകൂറ്റന്‍ മണിമാളികകള്‍ നിര്‍മ്മിക്കുമ്പോള്‍. തറവാട്ട് പറമ്പിലെ കാവുകള്‍ വെട്ടി മാളുകള്‍ കെട്ടുമ്പോള്‍… ചക്കരമാവും തേന്‍വരിക്കയുമൊക്കെ വെട്ടിനിരത്തി ബോണ്‍സായികളെ നിരത്തുമ്പോള്‍… കുന്നുകളിടിച്ച് കുളങ്ങള്‍മൂടി അഡ്വഞ്ചര്‍ പാര്‍ക്ക് തീര്‍ക്കുമ്പോള്‍…തറവാടിന്റെ തിരുമുറ്റം തുള്ളിവെള്ളമിറങ്ങാത്ത വിധം തറയോട്പാകി സിമന്റിടുമ്പോള്‍, ഒക്കെ നാം ഒരുനിമിഷം ചിന്തിക്കുക. ഭൂമി അമ്മയാണ്. ആ അമ്മയെ സംരക്ഷിക്കുന്നതില്‍ മാത്രമാണ്‌ നമുക്ക് രക്ഷ. ഇന്നത്തെ ചിന്താവിഷയം ഇതാകട്ടെ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.