Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ആഷാഢോത്സവ രാവുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2016, 06:26 pm IST
in Special Article

നങ്ങ്യാരമ്മ കൂത്തിൽ വാസന്തി നാരായണൻ

മൺമറഞ്ഞുകൊണ്ടിരിക്കുന്ന അനുഷ്ഠാനകലാരൂപങ്ങളുടെ വീണ്ടെടുപ്പിനായി പത്മശ്രീ മാണി മാധവചാക്യാർ ഗുരുകുലത്തിൽ രാമായണ മാസമായ കർക്കടകം ഒന്നുമുതൽ 31 വരെ നീണ്ടുനിൽക്കുന്ന കൂടിയാട്ട മഹോത്സവമാണ് ആഷാഢോത്സവം. പത്മശ്രീ പി.കെ. നാരായണൻ നമ്പ്യാരുടെ ശിക്ഷണത്തിൽ ഗുരുകുലത്തിലെ വിദ്യാർത്ഥികളും അധ്യാപകരും മറ്റുകലാകാരന്മാരും പൂർവവിദ്യാർത്ഥികളും പങ്കെടുക്കുന്ന ഈ മഹോത്സവം കഴിഞ്ഞ ഏഴ് വർഷമായി ഗുരുകുലം നാട്യശാലയിൽ നടന്നുവരുന്നു.

കൂടിയാട്ടം, നങ്ങ്യാരമ്മക്കൂത്ത്, ചാക്യാർകൂത്ത്, പാഠകം തുടങ്ങി പാരമ്പര്യ കലകളുടെ പൂർണരൂപത്തിലുള്ള അവതരണമാണ് ആഷാഢോത്സവത്തിൽ നടക്കുന്നത്. അന്യം നിന്നതും ദേവപ്രീതിക്കായി നടത്തുന്ന കൂടിയാട്ടങ്ങളെ അനുഷ്ഠാനങ്ങളോടുകൂടി പുറപ്പാട്, നിർവഹണം, കൂടിയാട്ടം എന്നീ ക്രമത്തിലാണ് അവതരിപ്പിച്ചുവരുന്നത്.

അന്തകവധം കൂടിയാട്ടത്തിൽ നിന്ന്.

മന്ത്രാങ്കം കൂത്ത്, അംഗുലിയാങ്കം കൂത്ത്, നങ്ങ്യാരമ്മക്കൂത്ത്, മത്തവിലാസം കൂത്ത്, ബ്രഹ്മചാരി കൂത്ത്, ചാക്യാർകൂത്ത് തുടങ്ങിയവയുടെ അവതരണങ്ങളും സുഭദ്രാധനജ്ഞയം, സ്വപ്നവാസവദത്തം, നാഗാനന്ദം തുടങ്ങി വിദൂഷക പ്രാധാന്യം നിറഞ്ഞ കൂടിയാട്ടങ്ങളുടെ പുരുഷാർത്ഥത്തോടെയുള്ള അവതരണങ്ങളും, ബാലചരിതം, അഭിഷേകനാടകം, ആശ്ചര്യചൂഢാമണി എന്നീ നാടകങ്ങളുടെ കൂടിയാട്ട അവതരണങ്ങളും കഴിഞ്ഞ ആഷാഢോത്സവത്തിന്റെ പ്രത്യേകതയായിരുന്നു. ജൂലൈ 16 ന് തുടങ്ങിയ ആഷാഢോത്സവത്തിൽ നാരായണൻ നമ്പ്യാർ ചിട്ടപ്പെടുത്തിയ ദക്ഷയാഗം നങ്ങ്യാരമ്മ കൂത്ത് അദ്ദേഹത്തിന്റെ മകളും ഗുരുകുലം അധ്യാപികയുമായ വാസന്തി നാരായണൻ രംഗത്ത് അവതരിപ്പിക്കും.

അതോടൊപ്പം പുതുതായി ചിട്ടപ്പെടുത്തിയ അന്തകവധം കൂടിയാട്ടവും അരങ്ങേറും. കഴിഞ്ഞ ആഷാഢോത്സവങ്ങളിലും പഴയകൂടിയാട്ടങ്ങളെ ചിട്ടപ്പെടുത്തി രംഗത്ത് അവതരിപ്പിക്കുകയും പുതിയവ ചിട്ടപ്പെടുത്തുകയും ചെയ്തിരുന്നു. കാളിയാങ്കം, ശാപാങ്കം, ബാലചരിതം നാടകത്തിലെ എല്ലാം അങ്കങ്ങളും, മാർക്കണ്ഡേയചരിതം, നങ്ങ്യാരമ്മക്കൂത്ത് എന്നിവയായിരുന്നു കഴിഞ്ഞ വർഷം രംഗത്ത് അവതരിപ്പിച്ചവ.

ഭക്തിയ്‌ക്കും അനുഷ്ഠാനത്തിനും പ്രാധാന്യമുള്ള കൂത്തുകളാണ് മന്ത്രാങ്കം, അംഗുലിയാങ്കം, മത്തവിലാസം കൂത്തുകൾ. 41 ദിവസം ക്ഷേത്രത്തിലെ കൂത്തമ്പലത്തിൽ എല്ലാവിധ അനുഷ്ഠാനത്തോടും കൂടി നടത്തുന്ന കൂത്താണ് മന്ത്രാങ്കം കൂത്ത്. ഭാസന്റെ പ്രതിജ്ഞായൗഗന്ധരായണം നാടകത്തിലെ മൂന്നാം അങ്കമാണ് മന്ത്രാങ്കം കൂത്തിൽ അവതരിപ്പിക്കുന്നത്. ഉജ്ജയിനിയിലെ രാജാവായ മഹാസേനൻ, ഉദയനമഹാരാജാവിനെ കാരാഗ്രഹത്തിൽ ബന്ധിക്കുന്നു.

തുടർന്ന് ഇദ്ദേഹത്തെ കാരാഗ്രഹത്തിൽ നിന്നും രക്ഷിക്കുന്നതിനായി ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ, ശൂദ്ര വിഭാഗത്തിൽപ്പെട്ട മന്ത്രിമാരുടെ മന്ത്രാലോചനയാണ് മന്ത്രാങ്കം. ഡിണ്ഡിഗ വേഷധാരിയായ ബ്രാഹ്മണ മന്ത്രി വസന്തകൻ ഓരോ സ്ഥലത്ത് കഥപറഞ്ഞുപറഞ്ഞെത്തി ഉദയനനെ രക്ഷിക്കുന്നതാണ് ഇതിവൃത്തം. അഭിനയ-വാചിക പ്രധാനമാണ് ഈ കൂത്ത്. അഭിനയപ്രധാനമായ അംഗുലിയാങ്കവും വാചിക പ്രധാനമായ മന്ത്രാങ്കവും സ്വായത്തമായാൽ ഒരു കൂടിയാട്ട കലാകാരൻ പൂർണതയിലെത്തിയെന്നാണ് കൂടിയാട്ട മതം.

മത്തവിലാസം കൂത്ത്

മഹേന്ദ്ര വിക്രമ പല്ലവൻ ഏഴാം നൂറ്റാണ്ടിൽ രചിച്ച മത്തവിലാസം പ്രഹസനമാണ് മത്തവിലാസം കൂത്ത്. ബ്രഹ്മഹത്യാപാപം തീർക്കുവാനായി മധുപാനം നടത്തി ഭൂമിയിൽ സഞ്ചരിക്കുന്ന കപാലിയുടെ നൃത്തമാണ് മത്തവിലാസം കൂത്ത്. മൂന്ന് ദിവസമായിട്ടാണ് ഇത് അരങ്ങത്ത് അവതരിപ്പിക്കുന്നത്. പുറപ്പാട്, നിർവഹണം, കപാലി എന്നീ ക്രമത്തിലാണ് സന്താനലാഭത്തിനായി ഇത് അരങ്ങത്ത് അവതരിപ്പിക്കപ്പെടുന്നത്.

കപാലിയുടെ നൃത്തം കാണുന്നവർക്ക് ആഗ്രഹങ്ങൾ സഫലമാകും എന്നാണ് വിശ്വാസം. സന്താനലാഭത്തിന് ശേഷം വഴിപാട് കഴിച്ചാൽ മതിയെന്നതാണ് മറ്റൊരു പ്രത്യേകത. ഈ കൂത്തുകളെല്ലാം അനുഷ്ഠാനവശങ്ങളോടുകൂടി ആഷാഢോത്സവത്തിൽ അവതരിപ്പിക്കുവാൻ മാണി മാധവ ചാക്യാർ ഗുരുകുലത്തിന് സാധിക്കുന്നു. ആഷാഢോത്സവം കൂടിയാട്ട മഹോത്സവം ആഗസ്റ്റ് 16 നാണ് സമാപിക്കുക.

മാണി മാധവ ചാക്യാർ ഗുരുകുലം

മാണി മാധവ ചാക്യാർ

നാട്യാചാര്യ വിദൂഷകരത്‌നം പത്മശ്രീ മാണി മാധവചാക്യാർ 1982 ൽ ഗുരുകുല സമ്പ്രാദയാത്തിൽ പാരമ്പര്യ കലകളായ കൂടിയാട്ടം, നങ്ങ്യാർകൂത്ത്, പാഠകം, ചാക്യാർക്കൂത്ത് എന്നിവയുടെ സംരക്ഷണത്തിനായി സ്ഥാപിച്ച വിദ്യാലയമാണിത്. രസാഭിനയ ചക്രവർത്തിയായി അറിയപ്പെടുന്ന മാണി മാധവചാക്യാരുടെ മരണശേഷം ഗുരുകുലത്തിന്റെ സാരഥ്യം അദ്ദേഹത്തിന്റെ മക്കളായ പത്മശ്രീ പി.കെ. നാരായണൻ നമ്പ്യാർ, അഭിനയ തിലകം പികെജി നമ്പ്യാർ എന്നിവർ ഏറ്റെടുത്തു.

ക്ഷേത്രമതിൽക്കെട്ടിനകത്തുള്ള കൂത്തമ്പലത്തിൽ നിന്നും കൂത്ത്, കൂടിയാട്ടം എന്നീ കലകളെ ക്ഷേത്രമതിൽക്കെട്ടിന് പുറത്തേക്ക് കൊണ്ടുവന്ന ആചാര്യനാണ് മാണി മാധവ ചാക്യാർ. പാരമ്പര്യ കലയെ ആദ്യമായി മറ്റൊരു മതസ്ഥനായ ക്രിസ്റ്റഫർ ബ്രിസ്‌കിയെന്ന പോളിഷ് അംബാസഡറെ തന്റെ ഭവനത്തിൽ താമസിപ്പിച്ച് പഠിപ്പിച്ചതും മാധവ ചാക്യാരാണ്. കൂടിയാട്ടത്തിന് ആദ്യമായി പത്മശ്രീ ബഹുമതി ലഭിച്ചതും മാണി മാധവ ചാക്യാർക്കാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യമന്ത്രി യോഗിയുടെ അമ്മയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ച മൗലാന സലീം അറസ്റ്റിൽ: തെറ്റ് പറ്റി മാപ്പ് നൽകണമെന്ന് കൂപ്പ് കൈകളോടെ ഒടുവിൽ കുറ്റ സമ്മതം

India

ദൽഹിയിലെ പ്രധാന ക്ഷേത്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും തകർക്കാൻ പാക് ഐഎസ്‌ഐയുടെ പിന്തുണ; ലഷ്‌കർ ഭീകരൻ ഷബീർ ലോണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ?

World

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)
Kerala

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

World

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

മറയൂരില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 സ്ത്രീകള്‍ക്ക് പരിക്ക്

മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വിതരണം ; സംഘത്തലവൻ ഹസൽ അലി അറസ്റ്റിൽ

സംവിധായകന്‍ രഞ്ജിത്ത് പീഡന പരാതിയില്‍ അറസ്റ്റില്‍,പിടികൂടിയത് രാത്രി കാര്‍ തടഞ്ഞ് , അറസ്റ്റ് യുവനടിയുടെ പരാതിയില്‍

കളമശേരിയില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.