ബീജിങ്: വിവാദങ്ങള്‍ക്കിടെ തെക്കന്‍ ചൈന കടലിലേക്കുള്ള എല്ലാ പ്രവേശന പാതകളും ചൈന തടഞ്ഞു. സൈനിക പരിശീലനത്തിനായാണ് കടലിലേക്കുള്ള പ്രവേശനം നിരോധിച്ചിരിക്കുന്നതെന്നാണ് ചൈന പറഞ്ഞത്. അന്താരാഷ്ട്ര കോടതിയുടെ വിധിവന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് ചൈന അവിടെ സൈനീക പരിശീലനം നടത്താനൊരുങ്ങുന്നത്.
ചൈനയുടെ കിഴക്കന്‍ തീരത്തുള്ള ദ്വീപ് പ്രവിശ്യയായ ഹനിയാനില് ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെയാണ് സൈനീക പരിശീലനങ്ങള്‍.
മുന്‍പ് കടലിന്റെ അവകാശവാദം സംബന്ധിച്ച് തര്‍ക്കങ്ങള്‍ രൂപപ്പെട്ടിരുന്നു. ചൈനയിലെ നാവികസേനയാണ് ഇത് സംബന്ധിച്ച വിവരം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത്.
പാഴ്സല്‍ ദ്വീപുകളുടേയും സ്പാര്ട്യല്സിന്റേയും ദൂരമനുസരിച്ച് സമുദ്രാതിര്‍ത്തിയായി നിര്‍ണയിച്ചിരിക്കുന്ന ഭാഗത്ത് ചൈനക്കൊപ്പം മറ്റ് അയല്‍രാജ്യങ്ങളും അവകാശ വാദമുയര്‍ത്തിയിരുന്നു.
ഇവിടെ ചൈനയ്ക്ക് ചരിത്രപരമായ അവകാശം ഒന്നുമില്ലെന്ന് യുഎന്‍ പിന്തുണയുള്ള ഹേഗിലെ അന്താരാഷ്ട്ര ട്രൈബ്യൂണല്‍ വിധിച്ചിരുന്നു. തെക്കന്‍ ചൈനക്കടല്‍ തങ്ങളുടേതാണെന്ന് സ്ഥാപിക്കുന്നതിന് 1940ല്‍ ചൈന കൊണ്ടുവന്ന നയന്‍ ഡാഷ് ലൈന്‍ എന്ന വ്യവസ്ഥ യുഎന്നിന്റെ സമുദ്ര കണ്വന്ഷന് സംബന്ധിച്ച നിയമങ്ങള്‍ക്ക് എതിരാണെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കിയിരുന്നു. ഫിലിപ്പീന്‍സ് നല്കിയ പരാതിയില്‍ വിധി.
അന്താരാഷ്ട്ര നിയമം ഉയര്‍ത്തി പിടിക്കുമെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്ക് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ദ്വീപുകളില്‍ പണിത ലൈറ്റ് ഹൗസുകള്‍ പ്രവര്‍ത്തനക്ഷമമായെന്നും നാവിക സേനയുടെ സന്ദേശത്തില്‍ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: