പൂനെ: ഐഎസുമായി തീവ്രവാദബന്ധമുള്ള സാക്കിര്‍ നായിക്കിനെ മഹത്വവത്കരിച്ച മുസ്ലീം ലീഗിന്റെ നിലപാട് അപകടകരമാണെന്ന് ബിജെപി സൗത്ത് സെല്‍ പ്രവര്‍ത്തകരുടെ യോഗം ആരോപിച്ചു. ബംഗ്ലാദേശ് സര്‍ക്കാറിന്റെ അന്വേഷണ ഏജന്‍സി സാക്കിര്‍ നായിക്കിനെതിരെ തെളിവുകള്‍ പുറത്തുകൊണ്ടിവന്നിരുന്നു. ലീഗിന്റെ ഈ നിലപാട് ഒരു രാഷ്ട്രീയ കക്ഷിക്ക് ചേര്‍ന്നതല്ലെന്നും ലീഗിന്റെ വര്‍ഗ്ഗീയ സ്വഭാവമാണ് ഇത് തെളിയിക്കുന്നതെന്നും ബിജെപി സൗത്ത് സെല്‍ പ്രസിഡണ്ട് രാജേഷ് കുറ്റിയാട്ടൂര്‍ അഭിപ്രായപ്പെട്ടു. കേരളത്തില്‍ മാറിമാറി വരുന്ന ഇടതു-വലതു സര്‍ക്കാറുകള്‍ മതതീവ്രവാദത്തോട് മൃദുസമീപനം സ്വീകരിക്കുന്നതാണ് ഐഎസ് പോലുള്ള തീവ്രവാദ സംഘടനകള്‍ കേരളത്തില്‍ ഇത്രയും വളരാന്‍ ഇടയായത്. തീവ്രവാദത്തിനെതിരെ മതപണ്ഡിതന്മാര് ബോധവത്കരണം നടത്തണമെന്നും ഐഎസിന്റെ കേരളത്തിലെ പ്രവര്‍ത്തനത്തെപ്പറ്റി കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി സിറ്റി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ സുരേന്ദ്രഷെട്ടി, ഇ.കെ.ബാബുരാജ്, രമേഷ് ചെറുവാഞ്ചേരി, വിജയ് കെ നായര്‍, കെ.വി.സതീശന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: