മലപ്പുറം: സംസ്ഥാനത്ത് ഐഎസ് ബന്ധമുള്ള ആളുകളെ കാണാതാകുന്ന സാഹചര്യത്തിൽ മലപ്പുറത്ത് നിന്ന് കാണാതായ യുവാവിന്റെ പിതാവ് പരാതിയുമായി രംഗത്ത്. പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വദേശിയായ അബ്ദുള്ള എന്ന യുവാവിന്റെ പിതാവാണ് ഇന്നലെ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്.
2014ലാണ് ഹിന്ദുമത വിശ്വാസിയായ യുവാവിനെ ഇസ്ലാം മതത്തിലേക്ക് മാറ്റി അബ്ദുള്ള എന്ന് പേരിലാണ് വിദേശത്തേക്ക് കടത്തിയത്.
മകൻ ഭീകരവാദ സംഘടനകളിൽ ചേർന്ന് പ്രവർത്തിക്കാൻ ആരംഭിച്ചോയെന്ന് സംശയമുണ്ടെന്ന് പരാതിയിൽ പറയുന്നു. സഹപാഠിയായിരുന്ന പട്ടിക്കാട് സ്വദേശിയായ ഫിറോസ് എന്ന യുവാവാണ് മകനെ കുടുക്കിയതെന്നും ഇദ്ദേഹം പറഞ്ഞു. ഏതാനും ദിവസം മുമ്പ് അബ്ദുള്ള അമ്മക്ക് ഒരു കത്തയച്ചിരുന്നു.
അമ്മയും ഇസ്ലാം മതത്തിലേക്ക് വരണമെന്ന് കത്തിൽ ആവശ്യപ്പെടുന്നുണ്ട്. മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് മതപരിവർത്തനത്തിനായി ചില സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് നേരെത്തെ ആരോപണമുയർന്നിരുന്നു. ഇവർ തന്നെയാണ് ഈ സംഭവത്തിന് പിന്നിലെന്നും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: