കണ്ണൂര്‍: തളിപ്പറമ്പ് ശ്രീരാജരാജേശ്വര ക്ഷേത്രത്തിലെ ഗജവീരന് ശിവസുന്ദരന്‍ ചരിഞ്ഞതില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് കണ്ണൂരിലെ ആനപ്രേമി സംഘമായ പ്രസാദ് ഫാന്‍സ് അസോസിയേഷന് കണ്ണൂര്‍ അസി.ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഓഫ് സോഷ്യല്‍ ഫോറസ്ട്രിക്ക് പരാതി നല്കി. ആനയുടെ കാലിലും മറ്റും മര്‍ദ്ദനമേറ്റ പാടുണ്ടായിരുന്നു. ചരിഞ്ഞതിന്ന് ശേഷവും ചില ഭാഗങ്ങളിലെ മുറിവില്‍ നിന്നും രക്തം വരുന്ന നിലയിലായിരുന്നു. ആനയെ ചില ദിവസങ്ങളില്‍ മൂന്നും നാലും പേര് ചേര്‍ന്ന് മര്‍ദ്ദിക്കാറുണ്ടെന്നും ആനയെ കിടത്തുവാന്‍ മയക്ക് ഗുളികകള്‍ കൊടുക്കാറുണ്ടെന്നും പരിസരവാസികളില്‍ ചിലര്‍ പറയുന്നു. കാലിലുണ്ടായ വ്രണങ്ങള്‍ കാണാതിരിക്കാന്‍ ചുവന്ന തുണികൊണ്ട് മറച്ച് വെച്ചിരുന്നു. ഏഴാം തിയ്യതി രാവിലെ 10 മണിക്ക് പ്രദേശിക വെറ്ററിനറി ഡോക്ടര്‍ എത്തിയാണ് മരണം സ്ഥിരീകരിച്ചത്. ദൃതിപിടിച്ച് കൊണ്ടുള്ള പോസ്റ്റുമോര്‍ട്ടം സംശയം ജനിപ്പിക്കുന്നുവെന്നും വിദഗ്ധനായ ഒരു ഡോക്ടറെകൊണ്ട് പോസ്റ്റുമോര്‍ട്ടം ചെയ്യിപ്പിക്കണമെന്നും പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: