അമിതവേഗതയിലെത്തിയ മൂന്ന് വാഹനങ്ങള്‍ ഇന്നലെ മോട്ടര്‍ വാഹന വകുപ്പ് പിടികൂടി. ബൈക്കുകാരുടെ മരണപ്പാച്ചിലിനെക്കുറിച്ച് കഴിഞ്ഞ ദിവസം ജന്മഭൂമി വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് മോട്ടര്‍വാഹനവകുപ്പ് നടപടി തുടങ്ങിയത്. ഒരുമാസത്തിനുള്ളില്‍ ടൗണില്‍ ഇരുപതിലധികം അപകടങ്ങളാണ് ബൈക്ക് മൂലം നടന്നത്. ഈ അപകടങ്ങളില്‍ രണ്ടുപേര്മരണപ്പെടുകയും നിരവധിപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഒന്നിന് കോട്ടപ്പടി സ്വദേശി ബേസില്‍ജോണ്‍ വാളറയിലുണ്ടായ ബൈക്കപടകത്തില്‍ മരിച്ചിരുന്നു. കഴിഞ്ഞ നാലിന് റോഡിലൂടെനടന്ന് പോകവെ അമിതവേഗതയിലെത്തിയ ബൈക്കിടിച്ച് അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സക്വാഡിലെ സിവില്‍ എക്സൈസ് ഓഫീസര്‍ 10ാംമൈല്‍ സ്വദേശി ജയറാം മരണമടഞ്ഞിരുന്നു. അടിമാലിയില്‍ ബൈക്ക് റെയ്സിങ്ങ് സംഘത്തില്‍പ്പെട്ട യുവാക്കളാണ് അപകടം സൃഷ്ടിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.അടിമാലിയിലെ ബൈക്ക് റെയിസിങ്ങ് സംഘങ്ങള്‍ ടൗണിലൂടെ അമിതവേഗതയില്‍ വലിയശബ്ദത്തോടെ വാഹനമോടിക്കുന്നതിനെതിരെയും ബൈക്കുകളില്‍ നിന്നും തീതുപ്പുന്നവിധത്തില് ഡിഫ്യൂസര്‍ എന്ന ഉപകരണങ്ങള്‍ കൃത്രിമമായി വാഹനത്തിന്റെ സൈലന്‍സറില്‍ ഘടിപ്പിക്കുന്നതിനെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: