ഇടുക്കി: ഇടത് സര്‍ക്കാരിന്റെ ബഡ്ജറ്റില്‍ ഇടുക്കി ജില്ലയെ അവഗണിച്ചു. എടുത്തുപറയാന്‍ പറ്റുന്ന ഒരു കാര്യവും ബഡ്ജറ്റിലില്ല.
മുല്ലപ്പെരിയാര്‍ ഡാം നിര്‍മ്മാണം, ഇടുക്കി മെഡിക്കല്‍ കോളേജിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍, ഭൂപ്രശ്നങ്ങള്‍ തുടങ്ങി ജനങ്ങള്‍ പ്രതീക്ഷയോടെ നോക്കികണ്ടിരുന്ന വിഷയങ്ങളില്‍ ആശാവഹമായ പരാമര്‍ശങ്ങളോ പ്രഖ്യാപനങ്ങളോ ഇല്ലാതെയാണ് ബഡ്ജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. ഇടുക്കി മെഡിക്കല്‍ കോളേജിന്റെ ഭൗതിക സാഹചര്യങ്ങളുടെ കുറവുപരിഹരിക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുന്നതിനുള്ള ഒരു പ്രഖ്യാപനവും ഉണ്ടായിട്ടില്ല. ഇടുക്കി ജില്ലയിലെ വിനോദസഞ്ചാരമേഖലയുടെ സാധ്യതകളെ മുന്‍നിറുത്തി കട്ടപ്പനയില്‍ ഒരു ഗ്രീന്‍ ടൂറിസം പ്രോജക്ട് കഴിഞ്ഞ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. പുതുക്കിയ ബഡ്ജറ്റില്‍ ഈ പദ്ധതി ഉള്‍പ്പെടുത്താതിരുന്നത് ഇടുക്കിയുടെ ടൂറിസം സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്. റോഡുകളുടെ പട്ടികയില്‍ ബഡ്ജറ്റ് പ്രസംഗത്തില്‍ പരിഗണിക്കപ്പെട്ടത് കല്ലാര്‍കുട്ടി-വെള്ളത്തൂവല്‍-പന്നിയാര്‍കുട്ടി, മൂലമറ്റം- ആശ്രമം-കപ്പക്കാനം എന്നീ റോഡുകളാണ്. പുതിയ കോടതി കെട്ടിട സമുച്ചയങ്ങളുടെ പട്ടികയില്‍ കട്ടപ്പന കോടതി ഇടംപിടിച്ചിട്ടുണ്ട്. കാര്‍ഷിക മേഖലയ്ക്ക് ഗുണകരമായ കാര്യങ്ങള്‍ ബഡ്ജറ്റില്‍ ഉണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: