ഇരിങ്ങാലക്കുട: നഗരസഭയുടെ ട്രഞ്ചിങ്ങ് ഗ്രൗണ്ട് അടിയന്തരമായി അളന്നു തിട്ടപ്പെടുത്തുവാന്‍ മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ട്രഞ്ചിങ്ങ് ഗ്രൗണ്ടിനു സമീപത്തുള്ള സ്വകാര്യ വ്യക്തിക്ക് ബില്‍ഡിങ്ങ് പെര്‍മിറ്റ് അനുവദിക്കുന്നതു സംബന്ധിച്ച് അജണ്ടയില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. ബില്‍ഡിങ്ങ് പെര്‍മിറ്റ് അനുവദിക്കുന്നതു സംബന്ധിച്ച് ഭരണകക്ഷിയംഗങ്ങളും സെക്രട്ടറിയും തമ്മില്‍ തര്‍ക്കം നടന്നു.
അജണ്ട പരിഗണിച്ചയുടന്‍ ട്രഞ്ചിങ്ങ് ഗ്രൗണ്ടിന്റെ അതിര്‍ത്തി നിര്‍ണ്ണയം സംബന്ധിച്ച് ഓംബുഡ്സ്മാനില്‍ വ്യവഹാരം നിലനില്‍ക്കുന്നതാണന്നും ട്രഞ്ചിങ്ങ് ഗ്രൗണ്ട്് അളന്നു തിട്ടപ്പെടുത്തിയ ശേഷം മാത്രമെ ബില്‍ഡിങ്ങ് പെര്‍മിറ്റ് അനുവദിക്കാവുവെന്നും ബിജെപി അംഗം സന്തോഷ് ബോബന് ആവശ്യപ്പെട്ടു. എന്നാല്‍ വ്യക്തി വിരോധം മൂലമാണ് ബില്‍ഡിങ്ങ് പെര്‍മിറ്റ് അനുവദിക്കുവാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകത്തതെന്നായിരുന്നു വാര്‍ഡ് കൗണ്‍സിലര്‍ കൂടിയായ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്മാന് എം. ആര്. ഷാജുവിന്റെ ആരോപണം. താലൂക്ക് സര്‍വെയറുടെ സര്‍ട്ടിഫൈഡ് കോപ്പി ലഭിച്ചാല്‍ മാത്രമെ പെര്‍മിറ്റ് അനുവദിക്കാനവൂവെന്നും അല്ലാത്ത പക്ഷം വ്യവഹാരം നിലില്‍ക്കുന്നതിനാല്‍ പെര്‍മിറ്റ് നല്‍കാനാകില്ലെന്നും സെക്രട്ടറി ബീന എസ് കുമാര്‍ വ്യക്തമാക്കി. ബില്‍ഡിങ്ങ് പെര്‍മിറ്റ് അനുവദിക്കുമ്പോള്‍ താലൂക്ക് സര്‍വയറുടെ സര്‍ട്ടിഫൈഡ് കോപ്പി നിര്ബന്ധമാണോയെന്ന ചോദ്യവുമായി വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്മാന് അഡ്വ വി. സി. വര്‍ഗീസും രംഗത്തെത്തി. നിബന്ധനകള്‍ക്ക് വിധേയമായി പെര്‍മിറ്റ് അനുവദിക്കണമെന്ന പ്രതിപക്ഷാംഗം പി. വി. ശിവകുമാറിന്റെ നിര്‍ദ്ദേശവും സെക്രട്ടറി അംഗീകരിച്ചില്ല. നിയമപരമായി ഇത്തരം നിബന്ധനകള്‍ നില്നില്ക്കില്ലെന്നായിരുന്നു അവരുടെ വിശദീകണം.
നഗരസഭ മത്സ്യ മാര്‍ക്കറ്റില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്പ്പെടുത്താതിലും പ്രതിപക്ഷാംഗങ്ങള്‍ കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശനമുന്നയിച്ചു. മത്സ്യ മാര്‍ക്കറ്റില്‍ ലേലം കൊണ്ട വ്യക്തി ഡെപ്പോസിറ്റ് തുക തിരിച്ചു ചോദിച്ചു നല്കിയ അപേക്ഷയിലെ ചര്‍ച്ചയിലാണ് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്പ്പെടുത്താതതാണ് ലേലം കൊണ്ടവര്‍ ഒഴിഞ്ഞു പോകുന്നതിന് കാരണമാകുന്നതെന്നായിരുന്നു അംഗങ്ങളുടെ വിമര്‍ശനം. ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു അധ്യക്ഷത വഹിച്ച യോഗത്തില്‍ അഡ്വ വി. സി. വര്‍ഗീസ്, എം. ആര്. ഷാജു, കുരിയന്‍ ജോസഫ്, സുജ സജീവ്കുമാര്‍, പി. വി. ശിവകുമാര്‍, എം. സി. രമണന്, മീനാക്ഷി ജോഷി, സന്തോഷ് ബോബന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: