കൊച്ചി: പൊതുജനാഭിപ്രായ രൂപീകരണത്തിനുശേഷം മാത്രം പുതിയ മദ്യനയം കൊണ്ടുവരുമെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്. പുതിയ മദ്യനയത്തിന്റെ കരട് തയ്യാറാക്കി വിശദമായ ചര്‍ച്ചക്കായി സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കും.
ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും പുതിയ മദ്യനയം. മദ്യനിരോധനമല്ല മദ്യവര്‍ജനമാണ് സര്‍ക്കാരിന്റെ നയമെന്നും മന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കി. സംസ്ഥാനത്ത് ബാറുകള്‍ പൂട്ടിയിട്ടില്ല. വിദേശമദ്യ വില്‍പ്പന നിര്‍ത്തിയെന്നേയുള്ളൂ. ബിയറും വൈനും വില്‍പ്പന നടത്തുന്നുണ്ട്. ബിയറും വൈനും ലഹരിയല്ലേയെന്നും മന്ത്രി ചോദിച്ചു. എറണാകുളം പ്രസ്ക്ലബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ബാറുകള്‍ പൂട്ടിയിട്ടും മദ്യത്തിന്റെ ഉപഭോഗം കുറഞ്ഞിട്ടില്ല. ബിയര്‍, വൈന്‍ ഉപഭോഗവും വന്‍തോതില്‍ കൂടിയിട്ടുണ്ട്. അതിര്‍ത്തി വഴി വന്‍തോതില്‍ വ്യാജമദ്യം ഒഴുകുന്നുണ്ട്. ഇത് തടയാന്‍ ആധുനിക സംവിധാനം ഉപയോഗപ്പെടുത്താനും പദ്ധതിയുണ്ട്. പരിശോധന കര്‍ശനമാക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പൂട്ടിയ ബാറുകള്‍ എല്ലാംതന്നെ തുറക്കുമെന്ന ധ്വനിയാണ് മന്ത്രിയുടെ വാക്കുകളില്‍ നിന്നും ഉയര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: