എന്റെ അനുശാസനങ്ങളില്‍ ദോഷാരോപണം നടത്തുന്നവരുണ്ട് എന്ന് ഭഗവാന് പറയുന്നു. ഭഗവാന് അവതരിച്ച് ദിവ്യവും അതീന്ദ്രിയവുമായ ലീലകളാടിയകാലത്തുതന്നെ ശിശുപാലനെപ്പോലെ ഭഗവാനെ ശകാരിക്കുന്നവരുണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയായി ഈ കാലത്തും കൃഷ്ണന് ഭഗവാനേ അല്ല, വെറും മനുഷ്യന് മാത്രമാണ് എന്ന് എഴുതുകയും വാദിക്കുകയും ചെയ്യുന്നവരുണ്ട്.
അവര്‍ ഗീതയ്ക്ക് സ്വന്തം അഭിപ്രായമനുസരിച്ച് വ്യാഖ്യാനമെഴുതും. ഭഗവാനെ അംഗീകരിക്കുകയുമില്ല. ഇത്തരക്കാര്‍ എന്റെ ആജ്ഞ അനുസരിക്കുകയില്ല; കര്‍മ്മങ്ങള്‍ ഭഗവദാരാധനയായി ചെയ്യുകയുമില്ല. എന്നാണ് ഭഗവാന് പറയുന്നത്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: