സെന്റ് കിറ്റ്സ്: ഇമ്രാന് താഹിര്‍ വെസ്റ്റ് ഇന്‍ഡീസിനെ എറിഞ്ഞു വീഴ്ത്തി. ത്രിരാഷ്ട്ര ഏകദിന പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 139 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ആതിഥേയര്‍ക്ക് മുന്നില്‍ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ദഷിണാഫ്രിക്ക നാല് വിക്കറ്റ് നഷ്ടത്തില്‍ 343 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് 38 ഓവറില്‍ 204 റണ്‍സിന് ഓള് ഔട്ടായി. 9 ഓവറില്‍ 45 റണ്‍സ് വഴങ്ങി 7 വിക്കറ്റുകള്‍ പിഴുത ഇമ്രാന് താഹിറാണ് വിന്‍ഡീസിനെ കശക്കിയെറിഞ്ഞത്. താഹിറാണ് മാന്‍ ഓഫ് ദി മാച്ച്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക മുന്‍നിരക്കാരുടെ തകര്‍പ്പന്‍ ബാറ്റിങ്ങിന്റെ കരുത്തിലാണ് നാല് വിക്കറ്റ് നഷ്ടത്തില്‍ 343 റണ്‍സ് അടിച്ചുകൂട്ടിയത്. ഓപ്പണര്‍ ഹാഷിം ആംല 99 പന്തുകളില്‍ 13 ബൗണ്ടറികളോടെ 110 റണ്‍സെടുത്തു. 50 പന്തുകളില്‍ നിന്ന് ആറ് ഫോറും രണ്ട് സിക്സുമടക്കം പുറത്താകാതെ 73 റണ്‍സെടുത്ത ഡുപ്ലെസിസും ആറ് ബൗണ്ടറികളോടെ 71 റണ്‍സെടുത്ത ക്വിന്റണ്‍ ഡി കോക്കും 26 പന്തില്‍ നിന്ന് 40 റണ്‍സെടുത്ത ക്രിസ് മോറിസും ദക്ഷിണാഫ്രിക്കക്കായി മികച്ച പ്രകടനം നടത്തി.
ആംല-ഡി കോക്ക് സഖ്യം ഒന്നാം വിക്കറ്റില്‍ 182 റണ്‍സ് അടിച്ചുകൂട്ടി. ക്യാപ്റ്റന്‍ എ.ബി. ഡിവില്ലിയേഴ്സ് 27 റണ്‍സും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. ഒരാളും അര്‍ദ്ധസെഞ്ചുറി പോലും കണ്ടെത്താതിരുന്ന മത്സരത്തില്‍ 49 റണ്‍സെടുത്ത ജോണ്സണ് ചാള്‍സ് ടോപ്സ്കോറര്‍. ഇമ്രാന് താഹിറിന്റെ കുത്തിത്തിരിഞ്ഞ പന്തുകള്‍ക്ക് മുന്നില്‍ വിന്‍ഡീസ് ബാറ്റിങ്നിര തകര്‍ന്നടിയുകയായിരുന്നു. ഇമ്രാന് താഹിറിന് പുറമെ ഷംസി രണ്ടും പാര്‍നെല്‍ ഒന്നും വിക്കറ്റ് സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: