ദേവസ്വം നിരക്ക് കൂട്ടിയിരിക്കുന്നു. അര്‍ച്ചന, മാല, വിളക്ക്, അഭിഷേകം, ധാര തുടങ്ങി നിരവധി പൂജാവിധികളുടെ പേരുകളില്‍ ദേവസ്വം ടിക്കറ്റാക്കുന്നു. പക്ഷേ, ഈ പൂജ ആരുനടത്തുന്നു. തുറന്നുകിടക്കുന്ന ഗുരുവായൂരപ്പന്‍ സന്നിധിയില്‍ കാണിക്കയിട്ടു സായൂജ്യം നേടുന്നവരാണ് മിക്കവരും. പക്ഷേ അഞ്ചെട്ടു കൗണ്ടറുകളില്‍ ശീട്ടാക്കപ്പെടുന്ന പ്രകാരം അര്‍ച്ചനയും മാലയും വിളക്കും ദേവങ്കല്‍ നടത്തുവാന്‍ ഒരു പൂജാരിയുമില്ലേ. എല്ലാം ടിക്കറ്റു പ്രകാരം നടത്തപ്പെടണം. എങ്കിലേ ഭക്തന്റെ അഭിലാഷം യഥാവിധി നിറവേറൂ. ദുര്‍ഘടങ്ങള്‍ക്ക് നിവര്‍ത്തിയുണ്ടാകൂ. ദേവസ്വം ക്ഷേത്രങ്ങളില്‍ വേറെ നടക്കല്‍ കാശിട്ടാല്‍ രണ്ട് അര്‍ച്ചിച്ച പൂവും ചന്ദനം/കുങ്കുമം കിട്ടും. പിന്നെ ടിക്കറ്റുപ്രകാരം എവിടെയെങ്കിലും ചെന്നു വാങ്ങാം.
ക്ഷേത്രങ്ങളില്‍ സാധനസാമഗ്രികള്‍ക്ക് തട്ടിപ്പറി വിലയാണ്. ക്ഷേത്രത്തില്‍ ടിക്കറ്റനുസരിച്ച് പൂജ പ്രസാദങ്ങള്‍ നടത്തുവാന്‍ സൗകര്യമുണ്ടാകണം. പൂജാരിമാര്‍ പല സ്ഥലത്തിരുന്നു വേറെ പണത്തിനു പ്രസാദം നല്‍കുന്നതു കാണുമ്പോള്‍ പരിപാവനമായ ക്ഷേത്രാങ്കണം മലീമസമാക്കപ്പെടുന്നില്ലേ. പണക്കാരനോ പാവമോയെന്നല്ല ക്ഷേത്രപരിസരത്ത് ഭക്തന്‍ എന്നതും ക്ഷേത്രജീവനക്കാരന്‍ എന്നതും ഭവ്യമായിരിക്കണം. ഭക്തനെ കബളിപ്പിക്കരുതെന്ന് ദേവന് നിര്‍ബന്ധമുണ്ട്.
സി.എല്‍.എന്‍.സ്വാമി, ചേലക്കര
അഭിനന്ദിന്റെ യാചനക്ക് പിണറായിക്ക് മറുപടിയുണ്ടോ?
കക്ഷി രാഷ്‌ട്രീയത്തിനും ജാതിമത പരിഗണനകള്‍ക്കും അതീതമായി എല്ലാവരുടെയും ഗവണ്‍മെന്റായിരിക്കും തന്റേതെന്ന് പിണറായി പറഞ്ഞു. പറഞ്ഞ വാക്കിന് വിലയുണ്ടെങ്കില്‍ അദ്ദേഹം ആദ്യം ചെയ്യേണ്ടത് വടകരയില്‍ കെ.കെ.രമയെ കൈയേറ്റം ചെയ്തവര്‍ക്കെതിരെ പാര്‍ട്ടിക്കകത്തും ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ചും നടപടിയെടുക്കുക എന്നതാണ്. എന്റെ അച്ഛനെ എനിക്ക് നഷ്ടമായി. അമ്മയെക്കൂടി കൊല്ലരുത് എന്ന ടിപിയുടെയും രമയുടെയും മകന്‍ അഭിനന്ദിന്റെ യാചന പിണറായി മുഖവിലയ്‌ക്കെടുക്കണം. എല്‍ഡിഎഫിന്റെ വിജയത്തിനുശേഷം പിണറായി പഞ്ചായത്തില്‍ തകര്‍ക്കപ്പെട്ട ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ പുനര്‍നിര്‍മിച്ചുകൊടുക്കണം. ഗ്രേസ് എന്നു പേരുമാറ്റിയ മന്ത്രിമന്ദിരത്തെ തിരിച്ച് ‘ഗംഗ’ എന്നുമാറ്റണം. എട്ട് ഓട്ടോണമസ് കോളേജുകള്‍ ന്യൂനപക്ഷ സമുദായത്തിനുമാത്രം അനുവദിച്ചിരുന്നു. ഭൂരിപക്ഷത്തിന് കൂടി അതു നല്‍കണം. ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ ഹിന്ദുസംഘടനകളുടെയും ദേവസ്വത്തിന്റെയും അഭിപ്രായം കേള്‍ക്കണം.
പ്രമോദ്, പുനലൂര്‍
















