Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ചരിത്രം രചിച്ച കരഘോഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2016, 08:19 am IST
in Vicharam

പ്രധാനമന്ത്രി നരേന്ദ്രമോദിയെ അമേരിക്ക സ്വീകരിച്ചത് വന്‍താരത്തെ പോലെയെന്നാണ് പാക്കിസ്ഥാന്‍ ദിനപത്രം ‘ദി നേഷന്‍’ എഴുതിയത്. സൂഷ്മബുദ്ധിയുള്ള, അതിസാമര്‍ഥ്യക്കാരനായ രാഷ്‌ട്രീയക്കാരനാണ് നരേന്ദ്ര മോദിയെന്നും ശത്രുക്കളില്‍നിന്നുപോലും നേട്ടമുണ്ടാക്കുമെന്നും മോദിയുടെ പ്രഥമ അമേരിക്കന്‍ സന്ദര്‍ശനത്തെ വിശകലനം ചെയ്ത് രണ്ടുവര്‍ഷം മുന്‍പ് ഈ പത്രം എഴുതി. ഭാരതത്തിന്റെ രാഷ്‌ട്രീയസൈനിക നേട്ടമാണ് മോദി ലക്ഷ്യമിടുന്നതെന്നും പാക് പത്രം മുന്നറിയിപ്പ നല്‍കി. പാക്പത്രം പറഞ്ഞതിലും മേലെയാണ് ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് തെളിയിക്കുന്നതായിരുന്നു അമേരിക്കന്‍ കോണ്‍ഗ്രസിലെ അദ്ദേഹത്തിന്റെ തകര്‍പ്പന്‍ പ്രകടനം. 45 മിനിറ്റ് ഇംഗഌഷില്‍ ഭരതപ്രധാനമന്ത്രി കത്തിക്കയറിയപ്പോള്‍ ഏഴ് തവണയാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ എഴുന്നേറ്റുനിന്ന് കൈയടി നല്‍കിയത്. മികച്ച പ്രാസംഗികനായ, വികസനത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന മോദിയെ അവര്‍ ഇഷ്ടപ്പെടുന്നു എന്നതിന്റെ നേര്‍ക്കാഴ്ചയായിരുന്നു അത്. അമേരിക്കന്‍ കോണ്‍ഗ്രസില്‍ നടത്തിയ തകര്‍പ്പന്‍ പ്രസംഗത്തിലൂടെ ഭാരത പ്രധാനമന്ത്രി അമേരിക്കക്കാരെ കൈയിലെടുത്തു എന്നുപറയുന്നതാകും ശരി. ഭാരതം കണ്ട കരുത്തനായ പ്രധാനമന്ത്രി മോദിയാണെന്നത് അരക്കിട്ട് ഉറപ്പിക്കാന്‍ പോന്നതായിരുന്നു മോദിയുടെ അമേരിക്കന്‍ നിയമനിര്‍മാണസഭയിലെ പ്രസംഗം.

ഭാരതത്തിലെയും അമേരിക്കയിലെയും പാര്‍ലമെന്റുകളെ താരതമ്യം ചെയ്ത്, തന്നെ ജോയിന്റ് കോണ്‍ഫറന്‍സിനു ക്ഷണിച്ചതിലുള്ള അഗാധമായ നന്ദി രേഖപ്പെടുത്തിയാണ് മോദി പ്രസംഗം ആരംഭിച്ചത്. ‘ക്യാപ്പിറ്റോളിന്റെ’ അതിമനോഹരമായ കവാടം തനിക്കുവേണ്ടി തുറന്നുതന്നതിനുള്ള നന്ദിയായിരുന്നു പിന്നാലെ. ഇവിടുത്തെ ജനാധിപധ്യത്തിന്റെ ശ്രീകോവിലിന് ലോകത്തിലെ മറ്റുരാജ്യങ്ങളെ പ്രോത്സാഹിപ്പിക്കാനും കൂടുതല്‍ കരുത്ത് നല്‍കുവാനും സാധിച്ചു എന്നു മോദി പറഞ്ഞപ്പോള്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ കൈയടിച്ചു.

ലോകത്തിലെ ഓരോ മനുഷ്യനെയും തുല്യതയോടുകൂടിയാണ് ഭൂമിയിലേക്ക് അവതരിപ്പിച്ചിരിക്കുന്നത് എന്ന എബ്രഹാം ലിങ്കന്റെ വാചകങ്ങള്‍ കടമെടുത്തുകൊണ്ട് മോദി പറഞ്ഞപ്പോഴും കയ്യടി ഉയര്‍ന്നു. ഈയൊരവസരം തന്നതിലൂടെ നിങ്ങള്‍ ആദരിച്ചിരിക്കുന്നത് ലോകത്തിലെതന്നെ ഏറ്റവും വലിയ ജനാധിപധ്യത്തെയും, അതുപോലെതന്നെ അവിടുത്തെ 125 കോടി ജനങ്ങെളയുമാണ് എന്ന വാക്കുകള്‍ക്കും കിട്ടി കരഘോഷം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ പ്രതിനിധി എന്ന നിലയില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.ലോകത്തിലെ ഏറ്റവും ശക്തമായ ജനാധിപധ്യത്തിന്റെ നേതാക്കളുടെ മുന്നില്‍നിന്ന് പ്രസംഗിക്കുന്നതില്‍… എന്ന വാക്കുകള്‍ക്കും കയ്യടി ഉയര്‍ന്നു. ഭാരത സ്വാതന്ത്ര്യസമരത്തെ പരാമര്‍ശിച്ച് 72 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആയിരക്കണക്കിനു ജനങ്ങള്‍ സ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തിനുവേണ്ടി പൊരുതി ജീവത്യാഗം ചെയ്തു എന്നു മോദി പറഞ്ഞപ്പോഴും കൈയടി ഉയര്‍ന്നു.

ലോകജനത സ്വാതന്ത്ര്യത്തില്‍ ജീവിക്കുവാന്‍വേണ്ടിയാണ് അവര്‍ അവരുടെ ജീവന്‍ ബലികഴിച്ചതെന്നും മോദി പറഞ്ഞു. ഞാനും ഭാരതവും ആദരിക്കുന്നു, മനുഷ്യവകാശത്തിനുവേണ്ടി ജീവന്‍ ത്യജിച്ച ഓരോ പുരുഷനെയും വനിതയും ഓര്‍ത്ത് എന്ന മോദിയുടെ വാക്കുകളെ അമേരിക്കന്‍ നിയമനിര്‍മ്മാതാക്കള്‍ എഴുന്നേറ്റുനിന്നു കൈയടിച്ചാണ് സ്വീകരിച്ചത്. ഭാരതത്തിനറിയാം ഇതിന്റെ അര്‍ഥം എന്താണെന്ന്. കാരണം ഞങ്ങളുടെ ജവാന്മാരും ദൂരെ അതിര്‍ത്തികളില്‍ ഇതേ കാരണത്തിന് മരണപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ നമ്മള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് ഇതും ശക്തമായ ഒരു കാരണമാണ്.

നമ്മുടെ ഇരുരാജ്യങ്ങളും വ്യത്യസ്തമായ സംസ്‌കാരവും വിശ്വാസവുംകൊണ്ട് ഉണ്ടാക്കിയെടുത്തതാകാം. പക്ഷെ നമ്മുടെ ജനാധിപത്യത്തിലുള്ള വിശ്വാസം രണ്ടുരാജ്യങ്ങലേക്കും പൊതുവയുള്ളതാണ്. നാനാത്വത്തില്‍ ഏകത്വം വ്യത്യസ്തങ്ങളായ ഭാഷകളും സംസ്‌കാരങ്ങളും ഭാരതത്തിനകത്ത് തന്നെ ഉള്ളപ്പോള്‍, ഞങ്ങള്‍ ഭാരതീയര്‍ ഏകമനസ്സോടെ ജീവിക്കുന്നു, ഞങ്ങള്‍ ഒന്നായി വളരുന്നു, ഞങ്ങള്‍ ഒന്നായി ആഘോഷിക്കുന്നു എന്ന വാക്കുകള്‍ക്കും കരഘോഷം മുഴങ്ങി.’സിവില്‍ ഡിസ് ഒബീഡിയന്‍സ് മൂവെമെന്റ്’ എങ്ങനയാണോ അമേരിക്കന്‍ മനസ്സുകളെ സ്വാധീനിച്ചത് അതേപോലെ സ്വാമി വിവേകാനന്ദന്‍ തന്റെ ചിക്കാഗോ പ്രസംഗത്തില്‍ പറഞ്ഞതും നമ്മളെ സ്വാധീനിച്ചിട്ടുണ്ടെന്ന മോദിയുടെ വാക്കുകളേയും വരവേറ്റത് നീണ്ട െകെയടിയാണ്. ഗാന്ധിജിയുടെ അഹിംസാവാദം മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിനെ സ്വാധീനിച്ചത് ചൂണ്ടിക്കാട്ടിയപ്പോള്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ എഴുന്നേറ്റുനിന്നു കൈയടിച്ചു. വെറും മൂന്നു മൈല്‍ ദൂരത്തിലാണ് മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റേയും ഗാന്ധിജിയുടെയും പ്രതിമകള്‍ വാഷിങ്ടണില്‍ ഇന്ന് സ്ഥിതിചെയ്യുന്നത് എന്ന വാക്കുകള്‍ക്കും കിട്ടി കൈയടി. ഈ ഒരു അടുപ്പം അവര്‍ രണ്ടുപേരും വിശ്വസിച്ചിരുന്ന തത്വങ്ങളിലും കാണാം. അടല്‍ ബിഹാരി വാജ്‌പേയി ഭാരതത്തെയും അമേരിക്കയെയും സ്വാഭാവിക കൂട്ടുകെട്ട് എന്നാണ് വിശേഷിപ്പിച്ചത് എന്നു മോദി പറഞ്ഞതിനേയും കൈയടിയോടെയാണ് അമേരിക്കന്‍ കോണ്‍ഗ്രസ് സ്വീകരിച്ചത്.

അമേരിക്കന്‍ നിയമനിര്‍മ്മാണസഭകളെ അഭിസംബോധന ചെയ്യുന്ന ആദ്യഭാരത പ്രധാനമന്ത്രിയല്ല നരേന്ദ്ര മോദി. എന്നാല്‍ ഒരിക്കല്‍ വിസ നിഷേധിച്ച അമേരിക്കയുടെ ഏറ്റവും ഉന്നതസഭ അഞ്ചുമിനിറ്റു നീണ്ട കരഘോഷത്തിലൂടെ നല്‍കിയ വന്‍വരവേല്‍പ്പ് പ്രധാനമന്ത്രി എന്ന നിലയ്‌ക്കുള്ള മോദിയുടെ വന്‍നേട്ടമായെന്ന കാര്യത്തില്‍ സംശയമില്ല. ഭാരതത്തിലെ അസഹിഷ്ണുതയെക്കുറിച്ച് പാശ്ചാത്യലോകത്ത് പരക്കുന്ന കഥകള്‍ ഖണ്ഡിക്കാനും പാകിസ്ഥാനിലെ ഭീകരവാദം ചര്‍ച്ചയില്‍ കൊണ്ടുവരാനും മോദിക്കായി.പ്രസംഗത്തിലുടനീളം അമേരിക്കയില്‍നിന്ന് സഹായം പ്രതീക്ഷിക്കുന്ന രാജ്യമല്ല ഭാരതം, മറിച്ച് പങ്കാളിയാണ് എന്നാണ് മോദി പറയാന്‍ ശ്രമിച്ചത്. എന്‍എസ്ജിയില്‍ അംഗത്വത്തിനായുള്ള ഭാരതത്തിന്റെ ശ്രമങ്ങള്‍ക്ക് അമേരിക്കന്‍ പിന്തുണ നേടാന്‍ മോദിയുടെ ഇടപെടലിലൂടെ സാധിച്ചു. ഭീകരവാദവും രാജ്യംനേരിടുന്ന സുരക്ഷാ ഭീഷണികളുമെല്ലാം പരാമര്‍ശിച്ചുകൊണ്ടായിരുന്നു മോദി നടത്തിയ പ്രസംഗം. പ്രസംഗത്തിന് ഒടുവില്‍ അമേരിക്കന്‍ ദേശീയ ഗാനത്തിലെ വരികളും കടമെടുത്ത് തന്റെ ആശയം വ്യക്തമാക്കിയ മോദിയെ കോണ്‍ഗ്രസിലെ എംപിമാര്‍ എഴുന്നേറ്റുനിന്ന് കൈയടിച്ചാണ് പ്രോത്സാഹിപ്പിച്ചത്.

‘മേക് ഇന്‍ ഇന്ത്യ’ പദ്ധതിവഴി തുടങ്ങാനിരിക്കുന്ന ആയുധ വ്യവസായങ്ങള്‍ക്ക് നിര്‍ദിഷ്ട കരാര്‍ വഴി ആഗോളവിപണയിലത്തൊനാകും. ഭാരതത്തിന്റെ ആയുധ, മിസൈല്‍ സാങ്കേതിക വിദ്യ കയറ്റുമതി ചെയ്യുന്നതിനുള്ള സൗകര്യം യുഎസ് ഒരുക്കുകയും ചെയ്യും. ആണവദാതാക്കളുടെ സംഘത്തില്‍ (എന്‍എസ്ജി) ഉള്‍പ്പെടുത്തുന്നതിനുള്ള ഭാരതത്തിന്റെ അപേക്ഷയില്‍ അമേരിക്കയുടെ പിന്തുണ ഉറപ്പാക്കി.

നരേന്ദ്ര മോദിയുടെ തന്നെ വാക്കുകള്‍ കടമെടുത്താല്‍ ഗതകാലത്തിന്റെ ശങ്ക മാറ്റിവച്ച് പുതിയൊരു കൂട്ടുകെട്ടിന് മോദിയുടെ സന്ദര്‍ശനവും അമേരിക്കന്‍ നിയമനിര്‍മ്മാണസഭയിലെ പ്രസംഗവും ഭാരതത്തിനും അമേരിക്കയ്‌ക്കും വഴികാട്ടിയാവും.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിന്റെ വിജയത്തിൽ പ്രധാനമന്ത്രി മോദിക്ക് മൂന്ന് കിലോ ഭാരമുള്ള വെള്ളി താമര സമ്മാനവുമായി ബിജെപി പ്രവർത്തകൻ

India

ജിഹാദികളെ പ്രീണിപ്പിക്കാൻ മമത അടച്ചു പൂട്ടി ; ബംഗാളിൽ വർഷങ്ങളായി അടച്ചിട്ടിരുന്ന ദുർഗാക്ഷേത്രം ഭക്തർക്കായി തുറന്ന് നൽകി ബിജെപി

India

‘ആരാധന കൊണ്ടുള്ള വിജയം’- വിജയിന് വോട്ട് കൊടുത്ത തമിഴ് ജനതയെ അവഹേളിച്ച് പ്രകാശ് രാജ്, തമിഴനല്ലാത്ത താൻ ഇവിടെ അഭിപ്രായം പറയേണ്ടെന്ന് ആരാധകർ

Kerala

സാധാരണക്കാരെ ലക്ഷ്യം വയ്‌ക്കരുത്; യുഎഇയിലെ എണ്ണ കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി മോദി

Kerala

‘ ഞാന്‍ സംഘപ്രവര്‍ത്തകനായിരുന്നു , മുഖ്യശിക്ഷക് ഒക്കെ ആയിരുന്നു , നമ്മളോടൊക്കെ എന്തെങ്കിലും ചെയ്യാൻ പറഞ്ഞാൻ നോ പറയില്ല ‘ അന്ന് സന്തോഷ് നായർ പറഞ്ഞത്

പുതിയ വാര്‍ത്തകള്‍

‘ബംഗാളിന് വേണ്ടത് ബി.ജെ.പിയെങ്കിൽ അത് അംഗീകരിക്കുന്നു’: മഹുവ മൊയ്ത്ര

ബന്ധു മാത്രമായിരുന്നില്ല സന്തോഷ്, ജീവിതയാത്രയിൽ എപ്പോഴും കൂടെയുണ്ടായിരുന്ന സഹോദരൻ: സുരേഷ് ഗോപി

ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ മുസ്ലീംലീഗ് അക്രമം; കൊടിമരവും ഇരു ചക്ര വാഹനങ്ങളും തകര്‍ത്തു, രണ്ട് പേര്‍ക്ക് പരിക്ക്

‘വിജയ ശിൽപ്പിക്ക് അഭിവാദ്യങ്ങൾ’; കെ.സി വേണുഗോപാലിന്റെ ഫ്ലക്സിൽ കരിഓയിൽ ഒഴിച്ച നിലയിൽ

ക്യാപ്റ്റൻ പ്രതിപക്ഷത്ത് എങ്ങനെ ചൂളിപ്പിടിച്ചിരിക്കും എന്നോർത്തിട്ട് എനിക്ക് ചിരി സഹിക്കാൻ വയ്യ ; താമര ഫ്ലവർ അല്ല ഫയർ ആണ്

കോളേജില്‍ എന്റെ ജൂനിയർ, ആ കാലം തൊട്ടേ നല്ലൊരു സുഹൃത്തും സഹോദരനുമായിരുന്നു സന്തോഷ് എനിക്ക്

മഞ്ചേശ്വരത്തും ഉദുമയിലും സിപിഎമ്മില്‍ വന്‍ വോട്ട് ചോര്‍ച്ച; ഉദുമയിലും തൃക്കരിപ്പൂരിലും വട്ടപൂജ്യം

എവിടെയെങ്കിലുമൊക്കെ കമ്മ്യൂണിസ്റ്റ് ഭരണം ഉണ്ടായിരുന്നു; അതും പൂര്‍ണമായും നിലച്ചു

അകമ്പടി വാഹനവ്യൂഹമില്ല, ഔദ്യോഗിക വാഹനവും ഒഴിവാക്കി; തലസ്ഥാനത്തെത്തിയ പിണറായിക്കായി എത്തിയത് പാർട്ടി വാഹനം

പുത്തരിയിലും കല്ലുകടി; കോണ്‍ഗ്രസിന് മുഖ്യമന്ത്രി തര്‍ക്കവും ഘടകകക്ഷി സമ്മര്‍ദവും തലവേദന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.