Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ആഫ്രിക്കന്‍ ഒച്ചുകള്‍ ഗ്രാമങ്ങളിലേക്കും വ്യാപിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2016, 09:38 pm IST
in Kottayam

കോട്ടയം: ആഫ്രിക്കന്‍ ഒച്ചുകള്‍ ഗ്രാമീണ മേഖലകളിലേക്കും വ്യാപിക്കുന്നു. നിയന്ത്രണത്തിന് നടപടിയില്ലാതെ അധികൃതര്‍. നഗരത്തിലെ നാഗമ്പടം പ്രദേശങ്ങളിലാണ് ആദ്യമായി ഒച്ചിന്റെ സാന്നിദ്ധ്യം ശ്രദ്ധയില്‍പ്പെട്ടിരുന്നത്. എന്നാല്‍ ഇവ ഗ്രാമീണ മേഖലകളിലേക്കും വ്യാപിച്ചുതുടങ്ങിയത് ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. ഇസ്‌നോഫിലിക് മെനിഞ്ചൈറ്റിസ് എന്ന രോഗമുണ്ടാക്കുന്ന ആന്‍ഞ്ചിയോ സ്‌ട്രോജൈലിസ് എന്ന രോഗാണുവിന്റെ വാഹകരാണ് ഈ ഒച്ചുകള്‍.

നാഗമ്പടത്തെ സമീപ പ്രദേശങ്ങളായ നട്ടാശ്ശേരി, പനയിക്കഴുപ്പ്, ചുങ്കം പ്രദേശങ്ങളിലാണ് വീണ്ടും ഒച്ചുകളെ കണ്ടെത്തിയത്. ക്രമാതീതമായി വംശവര്‍ദ്ധനവ് ഉണ്ടാകുന്ന ഇവയെ എങ്ങനെ നിയന്ത്രിക്കുമെന്നറിയാന്‍ കഴിയാത്തതാണ് ജനങ്ങളെ ഭീതിയിലാക്കുന്നത്.

അക്കാറ്റിനഫുലിക്ക എന്ന ശാസ്ത്ര നാമത്തിലാണ് ഈ ഒച്ചുകളെ അറിയപ്പെടുന്നത്. സാധാരണ ഒച്ചുകളില്‍നിന്നും വ്യത്യസ്തമായി ഇവ തോടിനുള്ളില്‍തന്നെയാണ് ജീവിക്കുന്നത്. കൃഷിയിടങ്ങളിലാണ് ഇവ പെറ്റുപെരുകുന്നത്. പകല്‍ സമയങ്ങളില്‍ ഇവ പുറത്തിറങ്ങാറില്ല. മരങ്ങളിലോ മതിലുകളിലോ പറ്റിച്ചേര്‍ന്നിരിക്കും. കൂട്ടത്തോടെ രാത്രിയില്‍ പുറത്തിറങ്ങുന്ന ഇവ കൃഷിയിടങ്ങളിലെ ചെടികളുടെ ഇലകള്‍ കരണ്ടുതിന്നും. പ്രധാനമായും ഇഞ്ചി, മഞ്ഞള്‍, പപ്പായ, മരച്ചീനി, ചേന, തെങ്ങ്, കവുങ്ങ്, അലങ്കാര ചെടികള്‍ തുടങ്ങിവയാണ് ഇവയുടെ അക്രമത്തിന് ഇടയാകുന്നത്.

നാഗമ്പടം റെയില്‍വേയുടെ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിനോടു ചേര്‍ന്നാണ് ഇവയെ ആദ്യം കണ്ടെത്തിയത്. നഗരത്തില്‍ നിന്നുള്ള ഓടയില്‍നിന്നാണ് ഒച്ചുകള്‍ കയറിയതെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. നഗരസഭയും ആരോഗ്യവകുപ്പും റെയില്‍വേയുടെ സഹായത്തോടെ ഒച്ചുനിവാരണത്തിന് ശ്രമങ്ങള്‍ നടത്തിയെങ്കിലും കനത്തമഴ ഇതിനു തടസ്സമായി.

7 സെന്റിമീറ്റര്‍ പൊക്കവും, 20 സെന്റിമീറ്റര്‍ നീളം വരെ ഉണ്ടാകാവുന്ന ഈ ഒച്ചുകള്‍ കിഴക്കേ ആഫ്രിക്കന്‍ സ്വദേശിയാണ്. കരയിലാണ് ഇവ ജീവിക്കുന്നത്. ഏഷ്യന്‍ രാജ്യങ്ങള്‍, ഇന്ത്യന്‍ മഹാസമുദ്ര ദ്വീപുകള്‍, വെസ്റ്റ് ഇന്‍ഡീസ് ദ്വീപുകള്‍ എന്നിവിടങ്ങളില്‍ സമീപകാലത്ത് ഈ ഒച്ചുകളെ കണ്ടെത്തിയിട്ടുണ്ട്. 1970 കാലഘട്ടത്തില്‍ പാലക്കാടാണ് കേരളത്തില്‍ ആദ്യമായി ആഫ്രിക്കന്‍ ഒച്ചുകളുടെ സാമിപ്യം കണ്ടെത്തിയത്. വാഴക്കന്നുകളിലൂടെയാണ് ഇവയുടെ ദേശാന്തര സഞ്ചാരമെന്നാണ് നിഗമനം. മുകളറ്റം കൂര്‍ത്ത രക്ഷാകവചം മുതുകിലേറ്റിയാണ് യാത്ര. 50 ഗ്രാം വരെ തൂക്കം വരുന്ന ഇവയുടെ പുറംതോട് കാത്സ്യംകൊണ്ട് നിര്‍മിതമാണ്. കവചത്തിലെ ചുരുളുകള്‍ ഇടംപിരിയും, വലംപിരിയുമുണ്ട്. ശരീരത്തിനടിയിലെ മാംസളമായ പാദങ്ങള്‍ ഉപയോഗിച്ചാണ് സാവധാനം തെന്നി നീങ്ങുന്നത്. ഇതിനു സഹായകമായി ഒരു കൊഴുത്തദ്രാവകം പുറപ്പെടുവിക്കും. ഈ ദ്രാവകം ഉണങ്ങിക്കഴിയമ്പോള്‍ മിന്നുന്ന വെള്ളവരകളായി അവശേഷിക്കും. മണലും എല്ലും കോണ്‍ക്രീറ്റുവരെ ഇവ ഭക്ഷണമാണ്. ഇവയുടെ ആക്രമണം കാരണം ചെടികള്‍ പൂര്‍ണ്ണമായും നശിക്കപ്പെടും.

വര്‍ഷത്തില്‍ അഞ്ചാറ് തവണ മുട്ടയിടും. ഓരോ പ്രാവശ്യവും 200 മുട്ടകള്‍ വരെയുണ്ടാകും. ഇതില്‍ 90 ശതമാനവും വിരിയുകയുമാണ് പതിവ്. ആറുമാസം കൊണ്ട് പൂര്‍ണവളര്‍ച്ചയെത്തുന്നു. അഞ്ചുമുതല്‍ പത്തുവര്‍ഷം വരെയാണ് ആയൂസ്. പ്രതികൂലാവസ്ഥയില്‍ മൂന്നുവര്‍ഷം വരെ തോടിനുള്ളില്‍ സമാധി ഇരിക്കാനുള്ള കഴിവുണ്ട്. അതിനാല്‍ ഇവയെ പൂര്‍ണ്ണമായി നശിപ്പിക്കുന്നത് അത്ര പ്രായോഗീകവുമല്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയില്‍ മാതാവിനെയും സഹോദരനെയും കൊലപ്പെടുത്തിയതിന് കാരണം മാനസിക പീഡനവും പിതൃത്വം ചോദ്യം ചെയ്തതും

Kerala

എണ്ണപ്പന ഒടിഞ്ഞ് ശരീരത്തില്‍ വീണ് തൊഴിലാളി സ്ത്രീ മരിച്ചു

Kerala

മണിമലയാറ്റില്‍ യുവാവ് മുങ്ങി മരിച്ചു

Kerala

ഹര്‍ത്താല്‍ : 29 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് ഡി ജി പി

Kerala

തെന്മലയില്‍ കാടിനുള്ളില്‍ മനുഷ്യന്റെ അസ്ഥികൂടം

പുതിയ വാര്‍ത്തകള്‍

രാമക്ഷേത്രം അധിനിവേശങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ തുടര്‍ച്ച: ഭയ്യാജി ജോഷി

ഭാരതം വളരും, ലോകത്തെ രക്ഷിക്കും: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

നിര്‍മല മന്ദാകിനിക്കായി ദ്വിദിന ശില്പശാല; നദികളെ ‘ജീവനുള്ളവ’ ആയി കണക്കാക്കി നിയമപരമായ സംരക്ഷിക്കണം

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ്; വൈകുന്നേരം 6മണിമുതൽ രാത്രി 12 മണിവരെയുള്ള സമയത്ത് അര മണിക്കുർ

പ്രസവിയ്‌ക്കുന്ന ജീവികളെ ഖുർആൻ നിഷിദ്ധമാക്കി വച്ചിട്ടുണ്ടോ? ഇത് രണ്ടാമത്തെ പീഡന കേസ്’; ഷിയാസിനെതിരെ ലക്ഷ്‌മി പ്രിയ

‘ നീ ചുമ്മാ കിടന്ന് കൊഞ്ചല്ലേ , എന്റെ ഫോട്ടോ അധികമൊന്നും ഇടണ്ട. നമുക്ക് ചിലപ്പോ പണി കിട്ടും’ ; ഷിയാസ് കരീമിന്റെ ശബ്ദസന്ദേശം പുറത്ത്

ഗുജറാത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: 15 മുനിസിപ്പൽ കോർപ്പറേഷനുകളിലും ബിജെപിക്ക് വൻ വിജയം

വരുന്നു, ‘3 ഇഡിയറ്റ്സ്’ രണ്ടാം ഭാഗം; സ്ഥിരീകരിച്ച് ആമിർ ഖാൻ

നാല് ദിവസം കൊണ്ട് ആഗോള ബോക്സ്ഓഫീസിൽ നിന്ന് 4.3 കോടി നേടി ഷറഫുദ്ദീൻ ചിത്രം മധുവിധു.

കലിമ ചൊല്ലാൻ വിസമ്മതിച്ചതിന് സുരക്ഷാ ജീവനക്കാർക്ക് നേരെ ആക്രമണം; ഞെട്ടിക്കുന്ന സംഭവം മുംബൈയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.