ന്യൂദല്‍ഹി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ വെള്ളിയാഴ്ച അറിയാമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. തീരുമാനം സംസ്ഥാനത്തു തന്നെയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച പാര്‍ട്ടി സംസ്ഥാന സമിതിയും സെക്രട്ടറിയേറ്റും ചേരുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ അഴിമതി ഭരണത്തിന്റെ ഫലമായാണ് ഇത്രവലിയ തിരിച്ചടി അവര്‍ക്ക് നേരിടേണ്ടി വന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് മുതല്‍ പാര്‍ട്ടിയും മുന്നണിയും ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിച്ചത്. ഇതും ഇടത് മുന്നണിയുടെ വിജയത്തിന് സഹായകമായെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റുമെന്ന് പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: