ദുരവസ്ഥ ഇഎംഎസിന്റെ കാലം മുതല്‍
അട്ടപ്പാടിയിലെ ദുരവസ്ഥ കഴിഞ്ഞ അഞ്ചു കൊല്ലത്തിലുണ്ടായതല്ല. ഇഎംഎസും ഇ.കെ. നായനാരും വിഎസും മുഖ്യമന്ത്രിയായിരുന്നപ്പോഴും അവിടം സ്വര്‍ഗ്ഗമായിരുന്നില്ല. ആദിവാസി പ്രശ്നത്തില്‍ അവരുടെ സര്‍ക്കാരുകള്‍ക്ക് കരുണാകരന്റെയും ആന്റണിയുടെയും ഉമ്മന്‍ ചാണ്ടിയുടെയും സര്‍ക്കാരുകളുടേതില്‍ വ്യത്യസ്തമായ സമീപനം ഉണ്ടായിരുന്നില്ലെന്നും എല്ലാവരും ആദിവാസികള്‍ക്കെതിരെ ഭൂമികൈയേറ്റക്കാര്ക്കൊപ്പമായിരുന്നെന്നും ബുദ്ധിശക്തി പണയം വെച്ചിട്ടില്ലാത്തവര്‍ക്ക് മനസിലാക്കാനാകും.
ഇരട്ടത്താപ്പുകള്‍ ഇങ്ങനെ…
ഇരട്ടത്താപ്പുകള്‍ തുറന്നു കാട്ടപ്പെടുന്നു… ആദിവാസിയുടെ പട്ടിണിയെ ക്കുറിച്ച് പുസ്തകം എഴുതി കാശ് മേടിച്ചു പോക്കറ്റില്‍ ഇടാം പക്ഷെ അതുറക്കെ പറയരുത് . കേരളത്തെ അപമാനിച്ചു എന്ന് പറഞ്ഞു ഞങ്ങള്‍ ഹാഷ് റ്റാഗ് പ്രചരിപ്പിക്കും … എന്നാല്‍, ഇക്ബാലിന് കുഴപ്പം ഇല്ല കേട്ടോ ?
‘അട്ടപ്പാടിയില്‍ സംഭവിക്കുന്നത്’ ഇടതുപക്ഷ ബുദ്ധിജീവി ആയ ബി. ഇക്ബാല്‍ അട്ടപ്പാടിയിലെ പട്ടിണി മരണത്തെ കുറിച്ച് എഴുതിയ പുസ്തകം.
അതില്‍, ലോകം കണ്ടത്തില്‍ വച്ച് ഏറ്റവും ക്രൂരത ആണ് അവിടെ നടക്കുന്നത് എന്ന് പറയുന്നു. ഈ പട്ടിണിയെക്കുറിച്ച് അറിയണം എങ്കില്‍ നമ്മള് 125 രൂപ കൊടുത്തു പുസ്തകം വാങ്ങണം. കമ്മ്യുണിസ്റ്റു പബ്ലി ക്കേഷന് ചിന്തയാണ് പബ്ലിഷ് ചെയ്തിരിക്കുന്നത്. എന്ന് പറഞ്ഞാല്‍ ആദിവാസികള്‍ക്ക് വേണ്ടി ഇത്രയും കാലം ഇവര്‍ ഭരിച്ചിട്ടും ഒന്നും ചെയ്യാതെ അവരുടെ പട്ടിണി വിറ്റ് കശാക്കുക ആണ്. ലോകം മുഴുവന്‍ ഈ പുസ്തകം വില്‍ക്കുന്നു. ഓണ്‍ലൈന്‍ ആയി വില്‍ക്കുന്നു.
അപ്പോള്‍ ലോകം മുഴുവന്‍ കേരളത്തെ അപമാനിക്കുക അല്ലെ ഇതുവഴി? ആദിവാസികള്‍ മരിച്ചു കൊണ്ടിരിക്കുമ്പോഴും അവരുടെ പേരില്‍ പുസ്തകം എഴുതി, അതും ആ പട്ടിണിയെക്കുറിച്ച് എഴുതി പണം ഉണ്ടാക്കുന്നത് ആണ് കമ്മ്യൂണിസം.
ഇന്നലെ ഏഷ്യാനെറ്റ് ടിവിയില്‍, ഏഷ്യാനെറ്റ് അവതാരകനും സിപിഎമ്മിന്റെ ടി.വി. രാജേഷും, അഭിനവ ജന്മി ഫസല്‍ ഗഫൂറും, ബാലചന്ദ്രനും ഒക്കെ സൊമാലിയ വിഷയത്തില്‍ മോദിയെ കളിയാക്കി ചിരിക്കുന്നത് കണ്ടു. ഇത് തന്നെ അല്ലെ ഇക്ബാല്‍ പുസ്തകത്തില്‍ എഴുതിവച്ചിരിക്കുന്നത്?… ഇതെന്തു ന്യായം ..?
ജനം എല്ലാം കാണുന്നുണ്ട്
മലയാളികള്‍ എത്രയോ വര്‍ഷങ്ങളായി ഗുജറാത്തിനെ നിരന്തരം കുറ്റം പറയുന്നു! ആരെങ്കിലും മലയാളിയെ തല്ലാന്‍ വന്നോ? മാറാട്ട് കലാപം നടന്നപ്പോള്‍ അന്നത്തെ കേരള മുഖ്യമന്ത്രി നരാധമന് ആണെന്ന് ഏതെങ്കിലും ഗുജറാത്തി പറഞ്ഞോ? ഇവിടുത്തെ ബുദ്ധിജീവികള്‍ തന്നെ നിരത്തുന്ന കണക്കുകള്‍ ഉദ്ധരിച്ച് ഒരു ഗുജറാത്തി കേരളത്തെ കുറ്റം പറഞ്ഞപ്പോള്‍ നമ്മുടെ മതേതരനേതാക്കളുടെ സഹിഷ്ണുതയുടെ ഫ്യൂസ് പോയി! ഇത്രേയുള്ളൂ! പറഞ്ഞത് പ്രധാനമന്ത്രിയാണ്.
ഇവരെപ്പോലെ ജനങ്ങളുടെ വോട്ടുനേടി അധികാരത്തില്‍ വന്നയാള്‍. നമ്മുടെ അഹങ്കാരം അസ്ഥാനത്താണ് എന്നൊന്നോര്മ്മിപ്പിച്ചു, അതത്ര വലിയ തെറ്റൊന്നുമല്ല.
അട്ടപ്പാടി സോമാലിയയില്‍ ഒന്നുമല്ലല്ലോ! സാമൂതിരിയും ശക്തനും പദ്മനാഭദാസനും ഉണ്ടാക്കിയ വികസന സുകൃതം പൈതൃകമായി കിട്ടി എന്നല്ലാതെ എന്തുണ്ട് ഇടതു-വലതുമുന്നണികളുടെ നേട്ടപ്പട്ടികയില്‍?
മലബാറിലെ ആണുങ്ങളും മദ്ധ്യതിരുവിതാംകൂറിലെ പെണ്ണുങ്ങളും മറുനാട്ടില്‍ പോയി ഉണ്ടാക്കിയ കാശുകൊണ്ടും ഇന്നാട്ടിലെ ജനങ്ങള്‍ കള്ളുകുടിച്ചുനല്കിയ കാശുകൊണ്ടും അല്ലേ ഇരുമുന്നണികളും ഇതുവരെ വണ്ടിയോടിച്ചത്?
ജനം എല്ലാം കാണുന്നുണ്ട്! കേള്‍ക്കുന്നുണ്ട്. പ്രതികരിക്കാത്തത് അവരുടെ സഹിഷ്ണുത കൊണ്ടാണ്. അതിനിയും പരീക്ഷിക്കരുത്!
മോദി എന്റെയും അമ്മാവനല്ല
അട്ടപ്പാടിയില്‍ മൂന്നു ദിവസം തുടര്‍ച്ചയായി നടന്നാല്‍ മാത്രം എത്താനാവുന്ന ഊരുകളുണ്ട് … ഞാന്‍ നടന്നിട്ടിട്ടുണ്ട് … അവിടങ്ങളില്‍ ആഴ്ചകളോളം താമസിച്ചിട്ടുണ്ട്… തലമുട്ടുന്ന കൂരകളില്‍ അഴുക്കു നിറഞ്ഞ കരിമ്പടം പുതച്ചു കിടന്ന രാത്രികളില്‍ വിശപ്പിന്റെ തീവ്രത ആവോളം അനുഭവിച്ചിട്ടുണ്ട് … നഗരത്തില്‍ നിന്നെത്തിയ എനിക്കുവേണ്ടി ഭക്ഷണം ഒരുക്കാന്‍ ആ കുടിലില്‍ തിനയും റാഗിയും ശേഷിച്ചിരുന്നില്ല… പട്ടിണി എന്നത് അവര്‍ക്ക് ജീവിതം തന്നെയാണ്…
മൂപ്പന്മാരെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്ന വനപാലകരുടെ നടപടികളെ എതിര്‍ത്തു തോല്‍പ്പിക്കാന്‍ അവര്‍ക്കൊപ്പം നിന്നിട്ടുണ്ട് … പിറന്നു വീഴും മുമ്പേ പിടഞ്ഞു മരിക്കുന്ന കുഞ്ഞുങ്ങളുടെ ഇളം ചൂടുള്ള ദേഹങ്ങള്‍ കണ്ടിട്ടുണ്ട്… കരയാന്‍ അറിയാത്ത ആദിവാസി അമ്മമാരുടെ മുഖത്തെ നിസ്സംഗഭാവം ഭയപ്പെടുത്തിയിട്ടുണ്ട് …
ഇതൊക്കെ മാറ്റമില്ലാതെ തുടരുമ്പോഴും, ആദിവാസികളെ ചൂഷണം ചെയ്തു തടിച്ചു കൊഴുത്ത പരിഷ്കൃത സമൂഹം ഇപ്പോഴും സജീവമാണ്.. അവരൊക്കെയും ഇപ്പോള്‍ മോദിക്കെതിരായ ഹാഷ് ടാഗില്‍ പോസ്റ്റിക്കൊണ്ടിരിക്കുകയാവും … ജിഷയുടെ കൊലയാളികളെ പിടിക്കാനായിരുന്നു ഒരാഴ്ച മുമ്പത്തെ ഹാഷ് ടാഗ് മഹാമഹം … കൊലയാളിയെ പിടിച്ചില്ലേലും നമുക്ക് ചുമ്മാതിരിക്കാന്‍ പറ്റുമോ…? അപ്പോള്‍ പിന്നെ മോദി… അയല്ക്കാരന്റെ വിശപ്പു പോലും തിരിച്ചറിയാതെ ഹാഷ് ടാഗില്‍ അഭിരമിക്കുന്ന പരിഷ്കൃത സമൂഹമേ … നമോവാകം…
– മോദി എന്റെയും അമ്മാവനല്ല…
ഇപ്പോഴും നരകതുല്യമെന്ന സത്യം
കേരളത്തിലെ ആദിവാസികളുടെ ജീവിതം സൊമാലിയയിലേതിന് തുല്യമെന്ന നരേന്ദ്ര മോദിയുടെ പരാമര്‍ശം ഉമ്മന്‍ ചാണ്ടിയെയും സീതാറാം യെച്ചൂരിയെയും പിണറായി വിജയനെയും ഒരു പോലെ പൊള്ളിക്കുന്നതെന്തുകൊണ്ടാണ്? ഇടതും വലതും മുന്നണികള്‍ മാറി മാറി ഭരിച്ച ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ആദിവാസികളുടെ ജീവിതം ഇപ്പോഴും നരകതുല്യമെന്ന സത്യം മനസിലാകുന്നതുകൊണ്ടാണോ? ഗുജറാത്തില്‍ മോദിയും ബിജെപിയും നിലനിര്‍ത്തുന്ന സൊമാലിയയോളം വരുമോ കേരളത്തിലേത് എന്ന് അവര്‍ തമ്മില്‍ തര്‍ക്കിച്ച് തീരുമാനിക്കുമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: